Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദക്ഷിണാഫ്രിക്കക്...

ദക്ഷിണാഫ്രിക്കക് രക്ഷകരായി ഫിലാൻഡറും മഹാരാജും; ഇന്ത്യൻ ലീഡ് 326 റൺസ്

text_fields
bookmark_border
ദക്ഷിണാഫ്രിക്കക് രക്ഷകരായി ഫിലാൻഡറും മഹാരാജും; ഇന്ത്യൻ ലീഡ് 326 റൺസ്
cancel

പുണെ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക അൽപമെങ്കിലും പോരാട്ടവീര്യം കാഴ്ചവെച്ച ദിനമായിരുന്നു ശനിയാഴ്ച. അതുപക്ഷേ, പ്രതീക്ഷിക്കാത്ത കോണിൽനിന്നായിരുന്നുവെന്ന് മാത്രം. ടോപ് ഓർഡർ ബാറ്റ്സ്മാന്മാരെ നാണിപ്പിക്കുംവിധം ബാറ്റുചെയ്ത വാലറ്റക്കാരായ കേശവ് മഹാരാജും (72) വെർനോൺ ഫിലാൻഡറും (44 നോട്ടൗട്ട്) ചേർന്ന് ഒമ്പതാം വിക്കറ്റിൽ ചേർത്ത 109 റൺസ് മികവിൽ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സിൽ 275 റൺസെടുത്ത് പുറത്തായി.

ഇന്ത്യക്ക് 326 റൺസിെൻറ കൂറ്റൻ ലീഡ്. ആർ. അശ്വിൻ നാലും ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റെടുത്തു. ഇന്ത്യയുടെ സമീപകാലത്തെ തീരുമാനങ്ങൾ പരിഗണിച്ചാൽ നാലാംദിനം ആദ്യ സെഷൻ ബാറ്റുചെയ്ത് മികച്ച ലക്ഷ്യം കുറിച്ച് സന്ദർശകരെ ബാറ്റിങ്ങിനയക്കാനാണ് സാധ്യത.

രണ്ടാംദിനം മൂന്നിന് 36 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കക്ക് നൈറ്റ്വാച്ച്മാൻ ആൻറിച് നോർജെയെ (3) എളുപ്പം നഷ്ടമായി. വൈകാതെ ത്യൂനിസ് ഡിബ്രൂയിനെ (30) ഉമേഷിെൻറ പന്തിൽ ഉജ്ജ്വല ക്യാച്ചിലൂടെ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ പുറത്താക്കി. ശേഷം ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും (64) ക്വിൻറൺ ഡികോക്കും (31) ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും ഇരുവരെയും പുറത്താക്കി അശ്വിൻ ഇന്ത്യക്ക് ബ്രേക്ക്ത്രൂ നൽകി. സെനുറാൻ മുത്തുസാമി (ഏഴ്) വന്നപോലെ മടങ്ങി. ശേഷമായിരുന്നു സന്ദർശകരുടെ വാലിൽകുത്തി എഴുന്നേൽപ്പ്.
തോളിനേറ്റ പരിക്ക് വകവെക്കാതെ പോരാടിയാണ് മഹാരാജ് ആദ്യ അർധശതകം സ്വന്തമാക്കിയത്.

എട്ടിന് 152 റൺസെന്ന നിലയിൽ ക്രീസിൽ ഒരുമിച്ച ഇരുവരും മികച്ച പന്തുകളെ ബഹുമാനിച്ചും മോശം പന്തുകളെ ആക്രമിച്ചും ഇന്നിങ്സ് മുന്നോട്ടുനീക്കിയതോെട അവസാന സെഷൻ ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. 43 ഓവർ ഇരുവരും ക്രീസിൽ നിലയുറപ്പിച്ചു. അവസാനം മഹാരാജിനെയും കാഗിസോ റബാദയെയും (രണ്ട്) പുറത്താക്കി അശ്വിനാണ് സന്ദർശകരുടെ ചെറുത്തുനിൽപ്പ് അവസാനിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs South Africa
News Summary - India vs South Africa
Next Story