ദക്ഷിണാഫ്രിക്കക്ക് 275 റൺസ് വിജയലക്ഷ്യം
text_fieldsപോർട്ട് എലിസബത്ത്: ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഏകദിന പരമ്പര സ്വന്തമാക്കാനിറങ്ങിയ ഇന്ത്യ നിർണായകമായ അഞ്ചാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് മുന്നിൽ ഉയർത്തിയത് 275 റൺസിെൻറ വിജയലക്ഷ്യം. കരിയറിലെ 17ാം സെഞ്ച്വറിയുമായി േരോഹിത് ശർമ നടത്തിയ ഒറ്റയാൻ പോരാട്ടമാണ് ഇന്ത്യയെ മോശമല്ലാത്ത സ്കോറിലെത്തിച്ചത്. 126 പന്തിൽ നാല് സിക്സറുകളും 11 ഫോറുമായാണ് രോഹിത് 115 റൺസെടുത്ത് പുറത്തായത്.
മൂന്നൂറിന് മേൽ അനായാസം സ്കോർ ചെയ്യുമെന്ന് കരുതിയ ഇന്ത്യയെ ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ലുംഗിഗിഡി യാണ് ഇന്ത്യക്ക് കനത്ത പ്രഹരമേൽപ്പിച്ചത്.
ഇല്ലാത്ത റണ്ണിനോടിയാണ് ക്യാപ്റ്റൻ വിരാട് കോഹ്ലിയും അജിൻക്യ രഹാനെയും പുറത്തായത്. രണ്ടാം വിക്കറ്റിൽ 105 റൺസിെൻറ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ശേഷമായിരുന്നു കോഹ്ലി, രോഹിത് ശർമയുമായുള്ള ആശയക്കുഴപ്പത്തിൽ റണ്ണൗട്ടായത്. തേഡ് മാനിലേക്ക് തട്ടിയിട്ട ശേഷം റണ്ണിനായി ഒാടിത്തുടങ്ങിയത് രോഹിതായിരുന്നു. പക്ഷേ, പന്ത് ഡുംമ്നിയുടെ കൈകളിലേക്ക് എത്തുന്നത് കണ്ട് അപകടം മണത്ത രോഹിത്, കോഹ്ലിയെ മടക്കുേമ്പാഴേക്കും ക്യാപ്റ്റൻ ക്രീസിെൻറ പാതി ദൂരം പിന്നിട്ടിരുന്നു. തിരികെ ക്രീസിലെത്തുന്നതിനു മുമ്പായി ഡുമ്നിയുടെ നേരിട്ടുള്ള ഏറ് സ്റ്റംപ് തകർക്കുകയയായിരുന്നു. 54 പന്തിൽ 36 റൺസായിരുന്നു േകാഹ്ലിയുടെ സംഭാവന. 79റൺസുമായി രോഹിത് ക്രീസിലുണ്ട്. ഇൗ ഏകദിന പരമ്പരയിൽ രോഹിതിെൻറ ആദ്യ സെഞ്ച്വറിയാണിത്. അജിൻക്യ രഹാനെ എട്ട് റൺസിന് പുറത്തായി.
ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയിൽ പരമ്പര സ്വന്തമാക്കാനിറങ്ങുന്ന ഇന്ത്യൻ ടീമിന് നിർണായകമായ അഞ്ചാം ഏകദിനത്തിൽ ആക്രമണവും കരുതലും സമന്വയിച്ച തുടക്കമായിരുന്നു. 18ാമതെ ഒാവറിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ നൂറ് കടന്നു. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് കഴിഞ്ഞ മത്സരങ്ങളിൽനിന്ന് വ്യത്യസ്തമായ തുടക്കമാണ് ധവാനും രോഹിത് ശർമയും ചേർന്ന് നൽകിയത്. ആദ്യ ഒാവറിൽ തന്നെ വിക്കറ്റ് വലിച്ചെറിയുന്ന രോഹിതിനെയല്ല പോർട്ട് എലിസബത്തിൽ കണ്ടത്. അതീവ സൂക്ഷ്മമായി നിലയുറപ്പിക്കുേമ്പാഴും മോശം പന്തുകളെ അതിർത്തി കടത്തിയ ഇന്നിങ്സാണ് രോഹിത് കാഴ്ചവെക്കുന്നത്. 23 പന്തിൽ 34 റൺസെടുത്ത ധവാൻ മികച്ച ഫോമിലായിരുന്നു. 30 റൺസെടുത്ത ശ്രേയസ്സ് അയ്യർ മാത്രമാണ് പിന്നീട് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. റണ്ണെടുക്കാതെ ഹർദിക് പാണ്ഡ്യയും 13 റൺസുമായി ധോണിയും പുറത്തായി. 19 റൺസുമായി ഭുവനേശ്വർ കുമാർ പുറത്താകാതെ നിന്നു.
െഎഡൻ മാർക്രത്തിെൻറ നേതൃത്വത്തിലിറങ്ങുന്ന ദക്ഷിണാഫ്രിക്ക ഇംറാൻ താഹിറിനു പകരം തബ്രയിസ് ഷംസിയെ ടീമിൽ ഉൾപ്പെടുത്തി. നിലവിൽ പരമ്പരയിൽ 3-1 ന് ഇന്ത്യ മുന്നിട്ട് നിൽകുേമ്പാൾ, അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾ വിജയിച്ച് പരമ്പര സമനിലയിലാക്കൽ ആവും ആതിഥേയരുടെ ലക്ഷ്യം. ഇന്ത്യൻ ടീം മാറ്റമില്ലാതെയാണ് പോർട്ട് എലിസബത്തിൽ ഇറങ്ങുന്നത്. 16ന് സെഞ്ചൂറിയനിലാണ് പരമ്പരയിലെ അവസാന ഏകദിനം നടക്കുക. മൂന്നു ട്വൻറി ട്വൻറി മത്സരങ്ങളും ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ കളിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.