Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅടിച്ച് നേടി ഇന്ത്യ;...

അടിച്ച് നേടി ഇന്ത്യ; ആദ്യ ട്വന്‍റി20യിൽ ന്യൂസിലാൻഡിനെതിരെ ആറ് വിക്കറ്റ് ജയം

text_fields
bookmark_border
അടിച്ച് നേടി ഇന്ത്യ; ആദ്യ ട്വന്‍റി20യിൽ ന്യൂസിലാൻഡിനെതിരെ ആറ് വിക്കറ്റ് ജയം
cancel

വെല്ലിങ്ടൺ: റൺമല ഉയർത്തിയ ന്യൂസിലാൻഡിന് അതേനാണയത്തിൽ തിരിച്ചടി നൽകി വിജയം അടിച്ചെടുത്ത് ടീം ഇന്ത്യ. ന്യൂസില ാൻഡ് ഉയർത്തിയ 204 റൺസെന്ന വിജയലക്ഷ്യം ഇന്ത്യ ആറ് വിക്കറ്റും ആറ് പന്തും ശേഷിക്കേ മറികടന്നു. സ്കോർ: ന്യൂസിലാൻഡ്: 203/5 (20 ഓവർ). ഇന്ത്യ: 204/4 (19 ഓവർ). അവസാന ഓവറുകളിൽ ശ്രേയസ് അയ്യർ നടത്തിയ തട്ടുപൊളിപ്പൻ ബാറ്റിങ് (പുറത്താകാതെ 58) ഇന്ത്യൻ വിജയ ത്തിന് മുതൽക്കൂട്ടായി.

ഇന്നിങ്സ് തുടക്കത്തിൽ തന്നെ ഏഴ് റൺസെടുത്ത രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി. സിക് സറോടെ തുടങ്ങിയ രോഹിത് പ്രതീക്ഷ നൽകിയെങ്കിലും അടുത്ത പന്തിൽ തന്നെ മടങ്ങി. പിന്നീട് ക്യാപ്റ്റൻ വിരാട് കോഹ്ലിയു ം കെ.എൽ. രാഹുലും ചേർന്ന് തകർപ്പൻ അടികളിലൂടെ റൺ ഉയർത്തുകയായിരുന്നു. അതിനിടെ രാഹുലിനെ അനായാസം റണ്ണൗട്ടാക്കാനുള് ള അവസരം ന്യൂസിലാൻഡ് ഫീൽഡർമാർ കളഞ്ഞുകുളിച്ചു. ഒമ്പത് ഓവറിൽ ഇന്ത്യ 100 പിന്നിട്ടു. എന്നാൽ കെ.എൽ. രാഹുൽ (56), വിരാട് കോഹ ്ലി (45) എന്നിവർ അടുത്തടുത്ത് പുറത്തായത് തിരിച്ചടിയായി. പിന്നാലെ ഇറങ്ങിയ ശിവം ദുബെ 13 റൺസെടുത്ത് പുറത്തായി. പിന്നീടെത്തിയ മനീഷ് പാണ്ഡയെ (14) ഒരറ്റത്ത് നിർത്തി ബാറ്റിങ് തുടർന്ന ശ്രേയസ് അയ്യർ 19ാം ഓവറിലെ അവസാന പന്തിൽ പടുകൂറ്റനൊരു സിക്സറിലൂടെ ഇന്ത്യൻ ജയം പൂർത്തിയാക്കുകയാ‍യിരുന്നു.

kohli-and-rahul-131219.jpg

സ്വന്തം മണ്ണിലെ വമ്പൻ വിജയ പരമ്പരകൾക്കു ശേഷം ന്യുസിലാൻഡിൽ പര്യടനത്തിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ട്വൻറി 20 മത്സരത്തിൽ ആതിഥേയർ ഉയർത്തിയത് വമ്പൻ സ്കോറിൻെറ വെല്ലുവിളിയാണ്. 204 റൺസെന്ന കൂറ്റൻ ലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽ ന്യൂസിലാൻഡ് അടിച്ചുയർത്തിയത്. മൂന്ന് അർധ സെഞ്ച്വറികളുമായി കിവീസ് കാഴ്ചവെച്ച ഉശിരൻ ബാറ്റിങ്ങാണ് വമ്പൻ സ്കോറിലേക്ക് അവരെ എത്തിച്ചത്.

ടോസ് നഷ്ടമായെങ്കിലും ആദ്യം ബാറ്റ് ചെയ്യാൻ അവസരം കിട്ടിയ കിവീസ് ഇന്ത്യൻ ബൗളിങ്ങിനെ തല്ലി പതംവരുത്തി. കോളിൻ മൺറോ, ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൺ, വെറ്ററൻ താരം റോസ് ടെയ്ലർ എന്നിവരാണ് അർധ സെഞ്ച്വറി കുറിച്ചത്. എട്ടാമത്തെ ഓവറിൽ ആദ്യ വിക്കറ്റിൽ മാർട്ടിൻ ഗുപ്റ്റിൽ പുറത്താകുമ്പോൾ തന്നെ സ്കോർ ബോർഡിൽ 80 റൺസ് കയറിക്കഴിഞ്ഞിരുന്നു. 19 പന്തിൽ 30 റൺസുമായി ശിവം ദുബെയുടെ പന്തിൽ രോഹിത് ശർമ പിടിച്ചായിരുന്നു ഗുപ്റ്റിൽ പുറത്തായത്.

42 പന്തിൽ 59 റൺസുമായി കോളിൻ മൺറോ ശാർദൂൽ ഠാക്കൂറിൻെറ പന്തിൽ യുസ്വേന്ദ്ര ചാഹൽ പിടിച്ച് പുറത്താക്കി. ഒരു റൺസ് കൂടി ചേർത്തപ്പോഴേക്കും കോളിൻ ഡി ഗ്രാൻഡ്ഹോമിനെ റണ്ണെടുക്കും മുമ്പ് ജദേജ മടക്കിയപ്പോൾ ഇന്ത്യ കളിയിലേക്ക് തിരിച്ചുവന്നു എന്ന് തോന്നിച്ചതാണ്. പക്ഷേ, വില്ല്യംസണ് കൂട്ടായി റോസ് ടെയ്ലർ വന്നേതാടെ കളി മാറി.

26 പന്തിൽ 51 റൺസുമായി കത്തിക്കയറിയ വില്ല്യംസണെ ചഹലിൻെറ പന്തിൽ ക്യാപ്റ്റൻ വിരാട് കോഹ്ലി പിടികൂടിയപ്പോൾ തെല്ലൊരാശ്വാസമായതാണ്. പക്ഷേ, റോസ് ടെയ്ലർ വിശരൂപം പൂണ്ടതോടെ കിവീസിന് റണ്ണെടുക്കാൻ മാത്രമായി പന്തെറിയുന്ന പണിയായി ഇന്ത്യൻ ബൗളർമാർക്ക്. അതിനിടയിൽ ഒരു റണ്ണെടുത്ത ടിം സെയ്ഫെർട്ടും പുറത്തായെങ്കിലും 27പന്തിൽ പുറത്താകാതെ 54 റൺസുമായി റോസ് ടെയ്ലർ തകർത്താടി. മൂന്നു വീതം സിക്സറുകളും ബൗണ്ടറികളും ടെയ്ലറുടെ ബാറ്റിൽനിന്നു പിറന്നു.

ജസ്പ്രീത് ബുംറ, ശാർദൂൽ ഠാക്കൂർ, യുസ്വേന്ദ്ര ചഹൽ, ശിവം ദുബെ, രവീന്ദ്ര ജദേജ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തിയപ്പോൾ നാലോവറിൽ 53 റൺസ് വഴങ്ങിയ മുഹമ്മദ് ഷമി തല്ലുകൊണ്ട് പരുവക്കേടിലായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsind vs new zealand
News Summary - india vs newzealand -sports news
Next Story