Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോഹ്ലിയുടെ സെഞ്ച്വറി...

കോഹ്ലിയുടെ സെഞ്ച്വറി പാഴായി; ആസ്ട്രേലിയക്ക് 32 റൺസ് ജയം

text_fields
bookmark_border
കോഹ്ലിയുടെ സെഞ്ച്വറി പാഴായി; ആസ്ട്രേലിയക്ക് 32 റൺസ് ജയം
cancel

റാഞ്ചി: 41ാം സെഞ്ച്വറിയുമായി ഇന്ത്യൻ നായകൻ ഒരിക്കൽക്കൂടി ഹീറോ ആയെങ്കിലും കളി ജയിക്ക ാനാവാതെ ഇന്ത്യ. ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ കോഹ്ലിയുടെ (123) ക്ലാസ് ഇന ്നിങ്സിന് കൂട്ടുനൽകാൻ ആരുമില്ലാതായതോടെ ഒാസീസിെൻറ കൂറ്റൻ സ്കോറിന് വിളിപ് പാടകലെ ഇന്ത്യ വീണു. 32 റൺസിെൻറ തോൽവി. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ (2-1) ഇതോടെ പേ ാരാട്ടം മുറുകി. സ്കോർ: ആസ്ട്രേലിയ 313/5 (50 ഒാവർ), ഇന്ത്യ- 281/10 (48.2 ഒാവർ).

ധോണിയുടെ തട്ടകമായ റാഞ്ചിയിൽ വിരാട ് കോഹ്ലിയുടെ ദിനമായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിൽ സെഞ്ച്വറിയുമായി നായ കൻ പടനയിച്ചെങ്കിലും പിന്തുണയില്ലാതെപോയി. 27 റൺസിനിടെ മൂന്നു വിക്കറ്റ് വീണ് വമ്പ ൻ തകർച്ചയിലിരിക്കെയാണ് കോഹ്ലി ഇന്ത്യയെ പിടിച്ചുയർത്തുന്നത്. ഇതുവരെ ഫോമിലേക്കെത്താനാവാത്ത ശിഖർ ധാവാനും (1) രോഹിത് ശർമയും (14) നാലും അഞ്ചും ഒാവറുകളിൽ പുറത്തായി.

ക്രീസിലെത്തിയ പാടെ അമ്പാട്ടി റായുഡുവും (2) മടങ്ങിയതോടെയാണ് കൂറ്റൻ തോൽവി മുന്നിൽ കണ്ടത്. എന്നാൽ, എം.എസ്. ധോണി (26), കേദാർ ജാദവ് (26), വിജയ് ശങ്കർ എന്നിവരെ കൂട്ടുപിടിച്ച് കോഹ്ലി 41ാം സെഞ്ച്വറി കുറിച്ചതോടെ ക്യാമ്പ് വീണ്ടും പ്രതീക്ഷയിലായി. 85 പന്തിൽ നിന്നാണ് കോഹ്ലി സെഞ്ച്വറി നേടുന്നത്. മറുതലക്കൽ വിജയ് ശങ്കറും പിടിച്ചുനിന്നതോടെ ഒരിക്കൽക്കൂടി മധ്യനിര രക്ഷക്കെത്തുമെന്നു തോന്നിച്ചെങ്കിലും കോഹ്ലിയെ(123) ആഡം സാംപ പുറത്താക്കിയതോടെ കളിമാറി. രവീന്ദ്ര ജദേജ (24), കുൽദീപ് യാദവ് (10), മുഹമ്മദ് ഷമി (8) എന്നിവർ അവസാനം അടിച്ചുനോക്കിയെങ്കിലും 281 റൺസിന് പുറത്തായി. പാറ്റ് കമ്മിൻസ്, ജെ റിച്ചാർഡ്സൺ, ആഡം സാംപ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

ഗ്ലെൻ മാക്സ്വെല്ലിൻെറ ബാറ്റിങ്

ഖാജ-ഫിഞ്ച് ഷോ
ആസ്ട്രേലിയൻ ഒാപണിങ് ജോടികളാണ് കൂറ്റൻ സ്കോറിെൻറ നെടുന്തൂണായത്. സെഞ്ച്വറിയുമായി ഉസ്മാൻ ഖാജയും (104) ക്യാപ്റ്റൻ ആരോൺ ഫിഞ്ചും (93) ആദ്യ വിക്കറ്റിൽ 193 റൺസിെൻറ കൂട്ടുകെട്ട് പടുത്തുയർത്തി. ഇന്ത്യൻ ബൗളർമാർ തലങ്ങും വിലങ്ങും പന്തെറിഞ്ഞുനോക്കിയെങ്കിലും രണ്ടുപേരെയും മറ്റു മത്സരങ്ങളിലേതുപോലെ െപെട്ടന്ന് പുറത്താക്കാനായില്ല. ബുംറയെയും ഷമിയെയും ആദ്യ ഒാവറുകളിൽ കരുതിക്കളിച്ച ഇരുവരും സ്പിന്നർമാരെത്തിയതോടെ ഗിയർ മാറ്റി. കൂട്ടുകെട്ട് ഡബ്ൾ സെഞ്ച്വറി കടക്കാനിരിക്കെയാണ് ഫിഞ്ച് പുറത്താവുന്നത്.

സെഞ്ച്വറിയിൽ കണ്ണുനട്ടിരുന്ന ഫിഞ്ചിനെ (93) കുൽദീപ് യാദവ് എൽ.ബിയിൽ കുരുക്കി പുറത്താക്കി. ക്രീസിലെത്തിയ െഗ്ലൻ മാക്സ്വെൽ തകർപ്പനടിയുമായി സ്കോറിങ്ങിന് വേഗം കൂട്ടി. മാക്സ്വെല്ലിനെ കൂട്ടുപിടിച്ച് ഖാജ ഏകദിനത്തിലെ കന്നിസെഞ്ച്വറി കുറിച്ചു. പിന്നാലെ ഖാജയെ (104) ഷമി പുറത്താക്കി. മാക്സ്വെൽ 31 പന്തിൽ 47 റൺസെടുത്തു. പിന്നാലെ ഷോൺ മാർഷും (7) പീറ്റർ ഹാൻസ്കോമ്പും (0) പെെട്ടന്ന് മടങ്ങി. മാർകസ് സ്റ്റോണിസും (31) അലക്സ് കാരിയും (21) അവസാനത്തിൽ ആഞ്ഞുവീശിയതോടെയാണ് സ്കോർ 313ലേക്ക് എത്തിയത്. 64 റൺസ് വിട്ടുകൊടുത്തെങ്കിലും കുൽദീപ് മൂന്നു വിക്കറ്റ് വീഴ്ത്തി.


താരമായി കോഹ്ലി
ക്യാപ്റ്റെൻറ കുപ്പായത്തിൽ ഏറ്റവും വേഗത്തിൽ 4000 റൺസ് (63 ഇന്നിങ്സ്) തികക്കുന്ന താരമായി വിരാട് കോഹ്ലി. എബി ഡിവില്ലിയേഴ്സിെൻറ (77 ഇന്നിങ്സ്) റെക്കോഡാണ് മറികടന്നത്. ഇന്ത്യയുടെ നാലാമത്തെ ക്യാപ്റ്റനും കോഹ്ലിയാണ്. എം.എസ്. ധോണി (6641), അസ്ഹറുദ്ദീൻ (5239), സൗരവ് ഗാംഗുലി (5104) എന്നിവരാണ് മറ്റു ഇന്ത്യക്കാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-australiamalayalam newssports newsThird one day match
News Summary - India vs Australia 3rd ODI-Sports news
Next Story