ഫിഞ്ചിനും വാർണർക്കും സെഞ്ച്വറി; വിക്കറ്റ് വീഴാതെ ആസ്ട്രേലിയൻ ജയം
text_fieldsമുംബൈ: 49.1 ഓവറിൽ 10 വിക്കറ്റ് കളഞ്ഞ് ഇന്ത്യ സ്വരുക്കൂട്ടിയ ഭേദപ്പെട്ട ടോട്ടലും വലിയ പ്ര തീക്ഷകളും തിമിർത്താടിയ രണ്ട് അതികായർക്കു മുന്നിൽ വീണുടഞ്ഞ് കോഹ്ലിപ്പട. കൂട് ടുകെട്ടിൽ ഇരട്ട ശതകവും വ്യക്തിഗതമായി സെഞ്ച്വറികളും കുറിച്ച് ഡേവിഡ് വാർണറും നായ കൻ ആരോൺ ഫിഞ്ചും റെക്കോഡുകൾ പലതു കുറിച്ച കളിയിൽ ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തി ൽ ഓസീസ് വിജയം 10 വിക്കറ്റിന്. ടോസ് നേടി ആതിഥേയരെ ബാറ്റിങ്ങിനയച്ച ആസ്ട്രേലിയക്കു മ ുന്നിൽ ഒരു ഘട്ടത്തിൽ പോലും മേൽക്കൈ നേടാനാകാതെയായിരുന്നു ഇന്ത്യയുടെ തോൽവി. സ്കോർ ഇന്ത്യ 49.1 ഓവറിൽ 255/10, ആസ്ട്രേലിയ 37.4 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 258.
ആദ്യം പന്തെടുത്ത മിച്ചെൽ സ്റ്റാർക്കും നന്നായി കൂട്ടുനൽകിയ പാറ്റ് കമ്മിൻസും തുടക്കത്തിലേ ഇന്ത്യയെ സമ്മർദത്തിലാക്കി. സ്റ്റാർക് എറിഞ്ഞ ആദ്യ ഓവറിൽ രണ്ടു ബൗണ്ടറികൾ പായിച്ച് വലിയ തുടക്കമിട്ട ഓപണർ രോഹിത് സ്കോർ ബോർഡിൽ 13 റൺസ് ആകുേമ്പാഴേക്ക് 10 റൺസുമായി മടങ്ങിയത് വരാനിരിക്കുന്ന ദുരന്തത്തിെൻറ സൂചനയായി. 22 പന്തിൽ മൂന്ന് റൺസ് മാത്രമെടുത്ത് തുടക്കം പതറിയ ശിഖർ ധവാനും വൺഡൗണായ കെ.എൽ. രാഹുലും പതിയെ രക്ഷാദൗത്യം ഏറ്റെടുത്ത് സെഞ്ച്വറി കൂട്ടുകെട്ടുയർത്തിയതാണ് ഇന്ത്യൻ ചെറുത്തുനിൽപിന് ചെറുതായെങ്കിലും ജീവൻ നൽകിയത്.
ഒരു ഘട്ടത്തിൽ ഒരു വിക്കറ്റിന് 134 റൺസ് എന്ന മികച്ച സ്കോറിൽനിന്നായിരുന്നു ഇന്ത്യൻ വീഴ്ച. അർധ സെഞ്ച്വറിയുമായി ശിഖർ ധവാൻ (76) ഇന്ത്യൻ നിരയിൽ ടോപ് സ്കോററായപ്പോൾ മൂന്നാമനായ രാഹുൽ 47 റൺസുമായി മടങ്ങി. കഴിഞ്ഞ ഓസീസ് പര്യടനത്തിൽ വെള്ളം കുടിപ്പിച്ച ആദം സാമ്പക്കു മുന്നിൽ ഇത്തവണയും കോഹ്ലി (16) വീണപ്പോൾ പിന്നീടെത്തിയ ശ്രേയസ് അയ്യരെ (നാല്) കമ്മിൻസ് മടക്കി. തകർച്ച പൂർണമായെന്നു തോന്നിച്ച ഘട്ടത്തിൽ മെച്ചപ്പെട്ട പ്രകടനവുമായി മധ്യനിരയിൽ ഋഷഭ് പന്തും (28) രവീന്ദ്ര ജദേജയും (25) വാലറ്റത്ത് ഷാർദുൽ ഠാകുർ (13), മുഹമ്മദ് ഷമി (10), കുൽദീപ് യാദവ് (17) എന്നിവരും പിടിച്ചുനിന്നതാണ് ഇന്ത്യൻ സ്കോർ 250 കടത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഓപണർമാർക്കെതിരെ ഇന്ത്യൻ ബൗളിങ്ങിെൻറ നട്ടെല്ലായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും പഠിച്ച പണി പലതും പയറ്റിയിട്ടും റൺറേറ്റ് കുറക്കാൻ പോലുമായില്ല. നന്നായി തല്ലുവാങ്ങിയ ഇരുവർക്കും പകരം ഇറക്കിയ ഷാർദുൽ ഠാകുർ അഞ്ച് ഓവറിൽ വഴങ്ങിയത് 43 റൺസ്. രണ്ടു തവണ പുറത്താകലിെൻറ വക്കിൽനിന്ന് ജീവൻ ലഭിച്ച വാർണറുടെ ബാറ്റിനായിരുന്നു ശൗര്യം കൂടുതൽ. തുടക്കം കുറിക്കാൻ ഫിഞ്ചിനെ വിട്ട് ഒരുവശത്ത് കാഴ്ചക്കാരെൻറ റോളിൽ നിന്ന വാർണർ പിന്നീട് കത്തിക്കയറുന്നതായിരുന്നു കാഴ്ച.
മൂന്ന് കൂറ്റൻ സിക്സറുകളും 17 ഫോറുമായി വാർണർ 128 റൺസ് എടുത്തപ്പോൾ രണ്ട് സിക്സും 13 ഫോറുമായി ഫിഞ്ച് കുറിച്ചത് 110 റൺസ്. ഇന്ത്യക്കെതിരെ ഏറ്റവും മികച്ച കൂട്ടുകെട്ട് എന്ന റെക്കോഡാണ് ഇരുവരും ചേർന്ന് കുറിച്ചത്. വെസ്റ്റിൻഡീസിനും ശ്രീലങ്കക്കുമെതിരെ പരമ്പര വിജയം കുറിച്ച ഇന്ത്യയുടെ നിഴൽ പോലും ബാക്കിനിർത്താതെ വിജയം കുറിച്ച ഇന്ത്യക്ക് വെള്ളിയാഴ്ച രാജ്കോട്ടിലെ രണ്ടാം ഏകദിനം തിരിച്ചുവരവിന് അവസരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.