ധോണിയുടെ സൂപ്പർ ഫിനിഷിങ്; ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം
text_fieldsഹൈദരാബാദ്: അടുത്തെത്തിയ ലോകകപ്പിൽ ഇന്ത്യ ഏറ്റവും ആശങ്കപ്പെടുന്ന മേഖലയാണ് മധ് യനിര ബാറ്റിങ്. അതിെൻറ പരീക്ഷയായിരുന്നു ശനിയാഴ്ച ഉപ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ. കേദാർ ജാദവിെൻറയും മഹേന്ദ്ര സിങ് ധോണിയുടെയും നേതൃത്വത്തിൽ മധ്യനിര ആ പരീക്ഷ പാസായപ്പോൾ ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ കളിയിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഒാസീസ് 50 ഒാവറിൽ ഏഴ് വിക്കറ്റിന് 236 റൺസെടുത്തപ്പോൾ ഇന്ത്യ 10 പന്ത് ബാക്കിയിരിക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു.
MS Dhoni finishes it off in style.
— BCCI (@BCCI) March 2, 2019
Kedar Jadhav (81*) and MS Dhoni (59*) hit half-centuries as #TeamIndia win by 6 wickets and take a 1-0 lead in the 5 match ODI series #INDvAUS pic.twitter.com/HHA7FfEDjZ
മധ്യനിരയുടെ കരുത്തിൽ
24 ഒാവറിൽ നാലിന് 99 എന്ന നിലയിൽ ഒത്തുചേർന്ന കേദാറും (81 നോട്ടൗട്ട്) ധോണിയും (59 നോട്ടൗട്ട്) ചേർന്നാണ് ഇന്ത്യയെ വിജയതീരത്തെത്തിച്ചത്. അഭേദ്യമായ അഞ്ചാം വിക്കറ്റിൽ ഇരുവരും 149 പന്തിൽ 141 റൺസ് ചേർത്തു.ക്യാപ്റ്റൻ വിരാട് കോഹ്ലി (44), രോഹിത് ശർമ (37), അമ്പാട്ടി റായുഡു (13), ശിഖർ ധവാൻ (പൂജ്യം) എന്നിവർ പുറത്തായ ശേഷമായിരുന്നു ധോണി-കേദാർ സഖ്യത്തിെൻറ രക്ഷാപ്രവർത്തനം. സിംഗിളുകളും ഡബിളുകളും ഒാടിയെടുത്തും ഇടക്കിടെ ബൗണ്ടറി പായിച്ചും ഇന്നിങ്സ് കെട്ടിപ്പടുത്ത ഇരുവരും വലിയ ഭീഷണികളില്ലാതെ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. കേദാർ 87 പന്തിൽ ഒരു സിക്സും ഒമ്പത് ഫോറും പായിച്ചപ്പോൾ ധോണി 72 പന്തിൽ ഒരു സിക്സും
ആറ് ഫോറുമടിച്ചു.
താരതമ്യേന ചെറിയ ലക്ഷ്യത്തിലേക്ക് പാഡുകെട്ടിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ധവാനെ രണ്ടാം ഒാവറിൽ നഥാൻ കോർട്ടർ നെയ്ൽ പുറത്താക്കിയതോടെ ഒത്തുചേർന്ന രോഹിതും വിരാടും സൂക്ഷ്മതയോടെ സ്കോർ മുന്നോട്ട് നയിച്ചു. എന്നാൽ, 19 റൺസിനിടെ മൂന്ന് വിക്കറ്റ് വീണതോടെ ഇന്ത്യ കിതച്ചു. 45 പന്തിൽ ഒരു സിക്സും ആറ് ഫോറും പായിച്ച കോഹ്ലിയെ ആഡം സാംപ വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ 66 പന്തിൽ അഞ്ച് ബൗണ്ടറി നേടിയ രോഹിതിനെ കോർട്ടർ നെയ്ൽ ആരോൺ ഫിഞ്ചിെൻറ കൈയിലെത്തിച്ചു. നാലാം നമ്പറിലെത്തിയ റായുഡു 19 പന്തിൽ രണ്ട് ബൗണ്ടറിയുമായി മുന്നേറവെ സാംപയുടെ പന്തിൽ വിക്കറ്റിന് പിറകിൽ അലക്സ് കാരിക്ക് പിടികൊടുക്കുകയായിരുന്നു.
ബൗളിങ്ങിെൻറ ബലത്തിൽ
നേരത്തേ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും കുൽദീപ് യാദവും ജസ്പ്രീത് ബുംറയുമാണ് ഒാസീസ് ഇന്നിങ്സ് 236ൽ ഒതുക്കിയത്. ഉസ്മാൻ ഖ്വാജ (50), ഗ്ലെൻ മാക്സ്വെൽ (40), മാർകസ് സ്റ്റോയ്നിസ് (37), അലക്സ് കാരി (36 നോട്ടൗട്ട്) എന്നിവരാണ് ആസ്ട്രേലിയൻ നിരയിൽ പിടിച്ചുനിന്നത്. ടോസ് നേടിയ സന്ദർശകർ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഒാവർ ഷമി മെയ്ഡനാക്കിയശേഷം രണ്ടാം ഒാവറിൽ തന്നെ ഒട്ടും ഫോമിലല്ലാത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ അക്കൗണ്ട് തുറക്കുംമുമ്പ് വിക്കറ്റിന് പിറകിൽ ധോണിയുടെ കൈയിലെത്തിച്ച് ബുംറയാണ് ഇന്ത്യക്ക് ആദ്യ േബ്രക്ക്ത്രൂ നൽകിയത്. ഖ്വാജയും സ്റ്റോയ്നിസും ചേർന്ന് ഇന്നിങ്സ് കെട്ടിപ്പടുക്കാനുള്ള ശ്രമമായിരുന്നു പിന്നീട്.
വമ്പനടിക്കാരനായ സ്റ്റോയ്നിസ് ക്ഷമയോടെ കളിക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ കേദാറിനെ ആഞ്ഞടിക്കാനുള്ള തിടുക്കത്തിൽ മിഡ്വിക്കറ്റിൽ കോഹ്ലിക്ക് അനായാസ ക്യാച്ച് നൽകി. പിന്നാലെ കുൽദീപിനെ അടിച്ചുപറത്താനുള്ള ശ്രമത്തിൽ ഖ്വാജയും ഡീപ് മിഡ്വിക്കറ്റിൽ വിജയ് ശങ്കറിന് പിടി നൽകി. ഇതോടെ മൂന്നിന് 97 എന്ന നിലയിലായ ടീമിനെ കരകയറ്റാനുള്ള ശ്രമത്തിലായിരുന്നു നാലാം വിക്കറ്റിന് ഒത്തുചേർന്ന മാക്സ്വെല്ലും പീറ്റർ ഹാൻസ്കോമ്പും. എന്നാൽ സ്പിന്നിനെ നന്നായി കളിക്കുന്ന ഹാൻസ് കോമ്പ് (19) കുൽദീപിെൻറ പന്തിൽ കബളിപ്പിക്കപ്പെട്ടപ്പോൾ ധോണി അനായാസം സ്റ്റമ്പ് ചെയ്തു. ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ആഷ്ടൺ ടേണർ (21) നന്നായി തുടങ്ങി മാക്സ്വെല്ലിനൊപ്പം കൂട്ടുകെട്ടുയർത്താൻ ശ്രമിച്ചെങ്കിലും നാലു റൺസിനിടെ ഇരുവരുടെയും കുറ്റി പിഴുത് ഷമി ഇന്ത്യക്ക് മുൻതൂക്കം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.