Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യ ഒാർക്കുന്ന...

ഇന്ത്യ ഒാർക്കുന്ന കളികൾ

text_fields
bookmark_border
indian-cricket-team
cancel

1983
ഇന്ത്യ x വെസ്റ്റ് ഇൻഡീസ്
ആദ്യ രണ്ടു ടൂർണമെൻറുകളിലും തിളങ്ങാനാകാതെ പേ ായ ഇന്ത്യയെ ’83ലും ആരും പരിഗണിച്ചിരുന്നില്ല. പക്ഷേ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇന് ത്യ ഫൈനലിലെത്തി. ഇതിഹാസ നായകൻ ക്ലൈവ് ലോയ്ഡിെൻറ നേതൃത്വത്തിലുള്ള കരീബിയൻപടയ ാണ് എതിരാളികൾ. തുടർച്ചയായി മൂന്നാം കപ്പ് തേടിയാണ് വിൻഡീസ് ഇറങ്ങുന്നത്. ആദ്യം ബാ റ്റ് ചെയ്ത ഇന്ത്യ 183ന് പുറത്തായപ്പോൾ എല്ലാവരും ’75 െൻറയും ’79 െൻറയും ആവർത്തനം മണത് തു. പക്ഷേ, കപിലിെൻറ ചെകുത്താന്മാർക്ക് വേറെ ചില പദ്ധതികളുണ്ടായിരുന്നു. സ്കോർ ബോ ർഡിൽ അഞ്ചു റൺസ് എത്തിയപ്പോൾ അപകടകാരിയായ ഗോൾഡൻ ഗ്രീനിഡ്ജിനെ ബൽവീന്ദർ സന്ധ ു ക്ലീൻബൗൾഡാക്കി. വൺഡൗണിൽ സാക്ഷാൽ വിവിയൻ റിച്ചാർഡ്സ്. 28 പന്തിൽ 33 റൺസുമായി റിച്ചാർ ഡ്സ് മുന്നേറുേമ്പാഴാണ് കളിയെ മാറ്റിമറിച്ച രംഗമുണ്ടാകുന്നത്. മദൻലാലിലെ ഉയർ ത്തിയടിച്ച റിച്ചാർഡ്സിന് ചെറുതായൊന്നു പിഴച്ചു. പക്ഷേ, ആളില്ലാത്ത ഇടക്ക് പന്ത് വീ ഴുമെന്ന് കരുതിയ ഘട്ടത്തിൽ ശൂന്യതയിൽനിന്നെന്നപോലെ കപിൽദേവ് അവതരിച്ചു. മീറ് ററുകളോളം പിറകിലേക്കോടി കപിൽ ആ പന്ത് പിടിയിെലാതുക്കി. റിച്ചാർഡ്സ് പുറത്ത്. ഇന്ത്യൻനിര വിജയം മണത്തു. പിന്നീടെല്ലാം ചടങ്ങായിരുന്നു. ലോകത്തെ വിറപ്പിച്ച കരീബിയൻ ബാറ്റിങ്നിര ശീട്ടുകൊട്ടാരംപോലെ തകർന്നടിഞ്ഞു. ഹെയ്ൻസ്, ലോയ്ഡ്, ഗോമസ്, ജെഫ് ഡുേജാൺ... എല്ലാവരും ഒന്നൊന്നായി കൂടാരം പൂകി. 52ാം ഒാവറിൽ മൈക്കൽ ഹോൾഡിങ്ങിനെ അമർനാഥ് എൽ.ബിയിൽ കുരുക്കിയതോടെ, വെല്ലുവിളി അവസാനിച്ചു. ക്രിക്കറ്റിൽ പുതുചരിത്രം പിറന്നു. ലോകകപ്പ് ആദ്യമായി ഇന്ത്യയിലേക്ക്.

1987
ഇന്ത്യ x ആസ്ട്രേലിയ

ചെെന്നെയിലെ കൊടുംചൂടിൽ നടന്ന ഇൗ കളി അന്നുവരെയുള്ള ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായിരുന്നു. നിലവിലെ േജതാക്കളായി സ്വന്തം മണ്ണിൽ ടൂർണമെൻറിനിറങ്ങിയ ഇന്ത്യക്ക് കനത്ത വെല്ലുവിളിയാണ് ആസ്ട്രേലിയ ഉയർത്തിയത്. ആദ്യം ബാറ്റുചെയ്ത ആസ്ട്രേലിയക്ക് ഡേവിഡ് ബൂണും (49) ജെഫ് മാർഷും (110) കരുത്തുറ്റ തുടക്കമാണ് സമ്മാനിച്ചത്. ആദ്യ വിക്കറ്റിൽ 110 റൺസ് പിറന്നു. വൺഡൗണായി ഇറങ്ങിയ ഡീൻ ജോൺസും (39) നിരാശപ്പെടുത്തിയില്ല. പിന്നീടുള്ളവർക്ക് കാര്യമായ സംഭാവന നൽകാനായില്ലെങ്കിലും ആറു വിക്കറ്റിന് 270 റൺസ് എന്ന വൻ സ്കോറിലേെക്കത്താൻ കങ്കാരുക്കൾക്കായി. രണ്ടു വിക്കറ്റെടുത്ത മനോജ് പ്രഭാകറാണ് ഇന്ത്യൻ ബൗളിങ്നിരയിൽ കുറച്ചെങ്കിലും തിളങ്ങിയത്.

അക്കാലത്തെ താരതമ്യേന വലിയ സ്കോർ പിന്തുടർന്നിറങ്ങിയ ഇന്ത്യയും മോശമാക്കിയില്ല. ഗവാസ്കറും (32) ശ്രീകാന്തും (70) നല്ല വേഗത്തിൽ സ്കോർബോർഡ് ചലിപ്പിച്ചു. വൺഡൗണിൽ ഇറങ്ങിയ പുതുമുഖതാരം നവ്ജോത് സിദ്ദു (79 പന്തിൽ 73) പിന്നീട് നിയന്ത്രണം ഏറ്റെടുത്തു. രണ്ടു വിക്കറ്റിന് 207 എന്ന ശക്തമായ നിലയിലായിരുന്നു ഒരുഘട്ടത്തിൽ ഇന്ത്യ. പക്ഷേ, അവിടെനിന്ന് തകർച്ച തുടങ്ങി. െക്രയ്ഗ് മക്ഡർമോട്ടാണ് ഇന്ത്യയുടെ നെട്ടല്ലൊടിച്ചത് (നാലു വിക്കറ്റ്). 265ൽ ഒമ്പതാമത്തെ വിക്കറ്റും വീണു. അവസാന രണ്ടു പന്തിൽ ജയിക്കാൻ ഇന്ത്യക്ക് രണ്ടു റൺസ് വേണം. ബൗളർ സ്റ്റീവ് വോ. ക്രീസിൽ മനീന്ദർ സിങ്. ആ പന്തിൽ മനീന്ദർ സിങ് ബൗൾഡായി. ആസ്ട്രേലിയക്ക് ഒരു റൺസ് ജയം. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മാർജിനിലുള്ള ജയങ്ങളിലൊന്ന്.

1996
ഇന്ത്യ x ശ്രീലങ്ക

പാകിസ്താനെതിരായ ആവേശജയവുമായി ഇന്ത്യ സെമിയിൽ. കൊൽക്കത്ത ഇൗഡൻ ഗാർഡനിൽ ശ്രീലങ്കയാണ് എതിരാളികൾ. ലക്ഷത്തോളം കാണികൾക്കു മുന്നിൽ ടോസ് നേടിയെ അസ്ഹറുദ്ദീൻ ലങ്കയെ ബാറ്റിങ്ങിന് വിട്ടു. ടൂർണമെൻറിലുടനീളം എതിർനിരയിൽ നാശംവിതച്ച ജയസൂര്യ-കലുവിതരണ ജോടിയാണ് ഒാപണിങ്ങിൽ. പക്ഷേ, ശ്രീനാഥിന് മുന്നിൽ ഇരുവരും വീണു. ഒരു റൺസിന് രണ്ടു വിക്കറ്റ്. അതുവരെ ടീമിെൻറ മുന്നേറ്റത്തിെൻറ കുന്തമുനകളായിരുന്ന ഇരുവരുടെയും പതനം ശ്രീലങ്കയെ തളർത്തി. മൂന്നാം വിക്കറ്റ് 35 റൺസിന് വീണു. ടൂർണമെൻറിലെ ഏറ്റവും ഗംഭീര പ്രത്യാക്രമണമാണ് പിന്നീട് കണ്ടത്. അരവിന്ദ ഡിസിൽവയുടെ കൂറ്റനടികളിൽ ഇന്ത്യൻ ബൗളിങ്നിര ചൂളി. സ്കോർകാർഡിൽ 100 എത്തുന്നതിനുമുേമ്പ ഡിസിൽവ മടങ്ങിയെങ്കിലും അതിവേഗ ബാറ്റിങ്ങിലൂടെ ഡിസിൽവ കളിയുടെ താളം ശ്രീലങ്കക്ക് തിരിച്ചുനൽകുകയായിരുന്നു. 47 പന്തിൽ 66 റൺസാണ് ഡിസിൽവ നേടിയത്. 50 ഒാവറിൽ 251 റൺസായിരുന്നു ശ്രീലങ്കയുടെ ടോട്ടൽ.

കരുതലോടെയാണ് ഇന്ത്യ തുടങ്ങിയത്. തുടക്കത്തിലേ സിദ്ദുവിനെ നഷ്ടപ്പെെട്ടങ്കിലും ടെണ്ടുൽകറും മഞ്ജരേക്കറും പതിയെ മുന്നേറി. സ്കോർബോർഡ് 98ൽ എത്തിനിൽക്കെ, ജയസൂര്യയുടെ ഇടത്തേക്ക് തിരിഞ്ഞുപോയൊരു പന്ത് കളിക്കാൻ ശ്രമിച്ച ടെണ്ടുൽകർക്ക് അടിതെറ്റി. ക്രീസിന് പുറത്തേക്ക് ഒരു നിമിഷം കാലുപോയതും കീപ്പർ കലുവിതരണ സ്റ്റംപ് തെറിപ്പിച്ചു. ലങ്കയുടെ സ്പിൻ നിരയുടെ തേർവാഴ്ചയായിരുന്നു പിന്നീട്. ഒന്നിന് 98 എന്ന നിലയിൽനിന്ന് 120ന് 8 എന്ന അവസ്ഥയിലേക്ക് ഇന്ത്യ കൂപ്പുകുത്തി. നിരാശരായ കാണികൾ മൈതാനത്തേക്ക് കുപ്പികൾ വലിച്ചെറിയാൻ തുടങ്ങി. ഗാലറിയിൽ അസ്വസ്ഥത പടർന്നു. കളി തുടരാനാകാത്ത സാഹചര്യത്തിൽ ലങ്കയെ വിജയിയായി പ്രഖ്യാപിച്ചു. കണ്ണീർവാർത്ത് മൈതാനം വിട്ട വിനോദ് കാംബ്ലിയുടെ ചിത്രത്തിലുണ്ടായിരുന്നു, അന്നത്തെ ഒരു സാധാരണ ഇന്ത്യൻ ക്രിക്കറ്റ് പ്രേമിയുടെ വികാരം.

1996
ഇന്ത്യ x പാകിസ്താൻ

ബംഗളൂരുവിൽ രണ്ടാം ക്വാർട്ടർ ഫൈനൽ. കളി തുടങ്ങും മുമ്പുതന്നെ വിവാദത്തിെൻറ കേളികൊട്ട്. പാക് നായകൻ വസീം അക്രം ദുരൂഹ സാഹചര്യത്തിൽ കളിയിൽനിന്ന് പിന്മാറി. പരിക്കായിരുന്നു കാരണമായി പറഞ്ഞത്. ടോസ് നേടിയ ഇന്ത്യൻ നായകൻ അസ്ഹറുദ്ദീൻ ബാറ്റിങ് തിരഞ്ഞെടുത്തു. സിദ്ദുവും (93) ടെണ്ടുൽകറും (31) മികച്ച തുടക്കം നൽകി. അപകടകാരിയായ വഖാർ യൂനിസിനെ അവസാന രണ്ട് ഒാവറുകളിൽ നിർദയം പ്രഹരിച്ച് അജയ് ജദേജ (25 പന്തിൽ 45) ഇന്ത്യൻ സ്കോർ 287ൽ എത്തിച്ചു.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ഗാലറിയെ സ്തബ്ധമാക്കിയാണ് പാകിസ്താൻ തുടങ്ങിയത്. അമീർ സുഹൈലും സഇൗദ് അൻവറും മിന്നൽബാറ്റിങ്ങിലൂടെ ഇന്ത്യൻനിരയിൽ അശാന്തി പടർത്തി. വെങ്കിടേശ് പ്രസാദിനെ അടുപ്പിച്ച് ബൗണ്ടറി കടത്തിയ സുഹൈൽ പ്രസാദിനുനേരെ പരിഹാസ ആംഗ്യം കാട്ടി. തൊട്ടടുത്ത പന്തിൽ സുഹൈലിെൻറ കുറ്റി പിഴുത് പ്രസാദിെൻറ പ്രതികാരം. 113ന് ഒന്ന് എന്ന നിലയിൽനിന്ന് 132ന് നാലിലേക്ക് പാകിസ്താൻ വീണു. പിന്നീട് മടക്കമുണ്ടായില്ല. ഇന്ത്യക്ക് 39 റൺസ് ജയം. സെമി ടിക്കറ്റും.

2011
ഇന്ത്യ x ഇംഗ്ലണ്ട്

ലോകകപ്പിലെ 11ാം കളി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ടെണ്ടുൽകറിെൻറ (115 പന്തിൽ 120) മികവിൽ 338 റൺസ് അടിച്ചുകൂട്ടി. സെവാഗും ഗംഭീറും യുവ്രാജുമൊക്കെ നല്ല സംഭാവനകൾ നൽകി. ബ്രെസ്നെൻറ അഞ്ചു വിക്കറ്റായിരുന്നു ഇംഗ്ലീഷ് ബൗളിങ്ങിലെ ഏക ആശ്വാസം.
339 റൺസെന്ന വലിയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് ആൻഡ്രൂ സ്ട്രോസ് മികച്ച തുടക്കം നൽകി. 145 പന്തിൽ 158 റൺസാണ് സ്ട്രോസ് അന്ന് നേടിയത്. പീറ്റേഴ്സണും ഇയാൻ ബെല്ലും മികച്ച പിന്തുണയേകി. സഹീർ ഖാനും മുനാഫ് പേട്ടലും ചൗളയുമൊക്കെ നല്ല തല്ലുവാങ്ങി. ആർക്കും ഇംഗ്ലീഷ് മുന്നേറ്റത്തെ തടഞ്ഞുനിർത്താൻ കഴിഞ്ഞില്ല. അവസാന ഒാവറിൽ 14 റൺസായിരുന്നു ഇംഗ്ലണ്ടിെൻറ ലക്ഷ്യം. മുനാഫ് പേട്ടലിെൻറ ആദ്യ രണ്ടു പന്തിലുമായി മൂന്ന് റൺസാണ് സ്വാൻ നേടിയത്. മൂന്നാം പന്ത് ഷഹ്സാദ് സിക്സ് പറത്തി. നാലാം പന്തിൽ വീണ്ടും സിംഗ്ൾ. അഞ്ചിൽ രണ്ടു റൺസ്. അവസാന പന്തിൽ രണ്ടു റൺസ് വേണ്ടയിടത്ത് സ്വാനിന് സിംഗ്ൾ നേടാനേ കഴിഞ്ഞുള്ളൂ. ടൈ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian cricket teammalayalam newssports newsICC World Cup 2019World Cup 2019
News Summary - India remebering world cup matches-Sports news
Next Story