Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിജയം തുടരാൻ...

വിജയം തുടരാൻ ഇന്ത്യ

text_fields
bookmark_border
virat-kohli
cancel

ഓക്ലൻഡ്: ന്യൂസിലൻഡിനെതിരെ ട്വൻറി20 പരമ്പരയിൽ വിജയത്തുടർച്ചക്കായി ഇന്ത്യൻ ടീ ം റിപ്പബ്ലിക് ദിനത്തിൽ രണ്ടാം മത്സരത്തിനിറങ്ങും. ആദ്യ ട്വൻറി20യിൽ ആറുവിക്കറ്റിെൻ റ തകർപ്പൻ ജയം നേടിയ ഇന്ത്യക്ക് ഇൗഡൻ പാർക്കിൽതന്നെയാണ് മത്സരമെന്നത് ആത്മവിശ് വാസമേകും. മത്സരത്തിരക്കിെൻറ ആലസ്യം ഒട്ടും ഏൽക്കാതിരുന്ന ഇന്ത്യ 204 റൺസ് വിജയലക്ഷ്യം ലോകേഷ് രാഹുൽ, ക്യാപ്റ്റൻ വിരാട് കോഹ്ലി, ശ്രേയസ് അയ്യർ എന്നിവരുടെ അർധസെഞ്ച്വറി മികവിൽ ഒരോവർ ശേഷിക്കേ മറികടക്കുകയായിരുന്നു. കോഹ്ലിയും രാഹുലും മടങ്ങിയ ശേഷം ഒത്തിണക്കത്തോടെ കളിച്ച മനീഷ് പാണ്ഡെയും ശ്രേയസ് അയ്യരും ചേർന്ന് ഇന്ത്യൻ നായകെൻറ മധ്യനിരയെക്കുറിച്ചുള്ള ആവലാതി തെല്ലൊന്ന് കുറച്ചിട്ടുണ്ട്.

മികച്ച ആത്മവിശ്വാസത്തോടെയാണ് രണ്ടാം മത്സരത്തിനൊരുങ്ങുന്നതെങ്കിലും ബൗളർമാർ ഏറെ റൺസ് വഴങ്ങുന്നത് ആശങ്കയുളവാക്കുന്നുണ്ട്. ജസ്പ്രീത് ബൂംറ മാത്രമാണ് എട്ടിൽ താഴെ ഇക്കോണമിയിൽ പന്തെറിഞ്ഞത്. ചെറിയ ഗ്രൗണ്ടാണെന്ന വാദമുയർത്താമെങ്കിലും മുഹമ്മദ് ഷമിയെയും ശർദുൽ ഠാകുറിനെയും അനായാസേനയാണ് കിവീസ് ഓപണർമാരെ നേരിട്ടത്. ഞായറാഴ്ച പരിചയസമ്പന്നനായ ഷമി ടീമിൽ സ്ഥാനം നിലനിർത്തുമെങ്കിലും ശർദുൽ ഠാകുറിന് പകരം നവ്ദീപ് സെയ്നിക്ക് അവസരം ലഭിക്കുമെന്നാണ് സൂചന. മൂന്ന് പേസർമാർക്കൊപ്പം രണ്ട് സ്പിന്നർമാരെ കളിപ്പിക്കും.

ബാറ്റിങ് സന്തുലിതം
ബാറ്റിങ്നിരയിലെ അഞ്ചാമനായി പാണ്ഡെ കൂടി വന്നതോെട ഇന്ത്യൻ ബാറ്റിങ്നിര കൂടുതൽ സന്തുലിതമായി. ആദ്യ മത്സരത്തിൽ ക്രീസിെൻറ മറുതലക്കൽ പാണ്ഡെയുടെ സാന്നിധ്യം സമ്മർദമേതുമില്ലാതെ ബാറ്റുവീശാൻ ശ്രേയസിന് നൽകിയ ഊർജമാണ് മത്സരഫലത്തിൽ പ്രതിഫലിച്ചത്. ഇതോടെ മലയാളിതാരം സഞ്ജു സാംസണും ഋഷഭ് പന്തും ബെഞ്ചിലിരിക്കും. എന്നിരുന്നാലും ന്യൂസിലാൻഡിനെതിരെ ട്വൻറി20യിലെ മോശം പ്രകടനം സ്റ്റാർ ഓപണർ രോഹിത് ശർമ ഒക്ലൻഡിലും തുടർന്നു.

തിരിച്ചുവരാൻ കിവീസ്
സമീപകാലത്തെ മോശം പ്രകടനത്തിെൻറ പേരിൽ വിമർശിച്ചവരുടെ വായടപ്പിക്കുന്ന ബാറ്റിങ്വിരുന്നാണ് കെയ്ൻ വില്യംസണും റോസ് ടെയ്ലറും വെള്ളിയാഴ്ച കാഴ്ചവെച്ചത്. ട്രെൻറ് ബോൾട്ടിെൻറയും ലോക്കി ഫെർഗൂസെൻറയും അസാന്നിധ്യത്തിൽ മൂർച്ച കുറഞ്ഞ ബൗളിങ് നിരയാണ് വില്യംസണിെൻറ തലവേദന. കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ തന്നെയായിരിക്കും കിവീസ് കളത്തിലിക. ടോസ് നേടുന്ന ടീം ബൗളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത. കഴിഞ്ഞ ആറു മത്സരങ്ങളിൽ ഒരിക്കൽ മാത്രമാണ് ഈഡൻ പാർക്കിൽ ആദ്യം ബാറ്റുചെയ്ത ടീം വിജയിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsIndia-Newzeland
News Summary - India-Newzeland match-Sports news
Next Story