പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ
text_fieldsറാഞ്ചി: ലോകകപ്പിന് മുമ്പുള്ള അവസാന ഏകദിന പരമ്പര വിജയം മൂന്നാമത്തെ മത്സരത്തിൽത ന്നെ എത്തിപ്പിടിക്കാനുള്ള ശ്രമത്തിലാണ് ടീം ഇന്ത്യ. ആസ്ട്രേലിയക്കെതിരായ അഞ്ചു മത് സര ഏകദിന പരമ്പരയിലെ ആദ്യ രണ്ടു കളികൾ ആറ് വിക്കറ്റിനും എട്ട് റൺസിനും ജയിച്ച വിരാ ട് കോഹ്ലിയും സംഘവും ട്വൻറി20 പരമ്പരയിലെ പരാജയം ടീമിനെ ബാധിച്ചിട്ടില്ലെന്ന് തെളി യിച്ചുകഴിഞ്ഞു.
സമ്മർദ അതിജീവന കല
രണ്ടു കളികളിലും ഇന്ത്യയുടെ വിജയം അനാ യാസമായിരുന്നില്ല. ആദ്യ കളിയിൽ താരതമ്യേന ചെറിയ സ്കോർ പിന്തുടരുേമ്പാൾ നൂറു റൺസി ന് മുെമ്പ നാല് വിക്കറ്റ് നഷ്ടമായ ഘട്ടത്തിൽ പരീക്ഷണം അതിജീവിച്ച് മധ്യനിര ടീമി നെ ജയത്തിലെത്തിച്ചേപ്പാൾ രണ്ടാം മത്സരത്തിൽ ദുഷ്കരമല്ലാത്ത ഇന്ത്യൻ സ്കോർ ഒാസീ സ് മറികടന്നേക്കുമെന്ന ഘട്ടത്തിൽ മനോഹരമായി പന്തെറിഞ്ഞ ബൗളർമാർ വിജയം കൊണ്ടുവരുകയായിരുന്നു. ജയങ്ങൾ ആധികാരികമായില്ലെന്നത് യാഥാർഥ്യമാണെങ്കിലും സമ്മർദ സാഹചര്യങ്ങൾ അതിജീവിക്കാൻ കാണിച്ച മിടുക്ക് ശുഭസൂചകമാണ് എന്ന വിലയിരുത്തലിലാണ് ടീം മാനേജ്മെൻറ്. ഹൈദരാബാദിൽ മധ്യനിരയിൽ കേദാർ ജാദവും എം.എസ്. ധോണിയും പിടിച്ചുനിന്ന് ടീമിനെ ജയത്തിലേക്ക് നയിച്ചപ്പോൾ നാഗ്പുരിൽ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിൽ ബൗളർമാരും അവസരത്തിനൊത്തുയർന്നു. രണ്ടാം മത്സരത്തിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ വിജയ് ശങ്കറിെൻറ പ്രകടനവും ടീമിന് ആത്മവിശ്വാസം പകരുന്നതായി.
ഭുവനേശ്വർ വരുന്നു
ആദ്യ രണ്ട് കളികളിൽ ടീമിലില്ലാതിരുന്ന ഭുവനേശ്വർ കുമാർ മൂന്നാം ഏകദിനത്തിനുള്ള ടീമിലുണ്ട്. സിദ്ധാർഥ് കൗൾ ആണ് വഴിമാറിയത്. ഭുവി ആദ്യ ഇലവനിൽ കളിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. കളിക്കുകയാണെങ്കിൽ മുഹമ്മദ് ഷമിയോ ബൂംറയോ പുറത്തിരിക്കും. വിക്കറ്റെടുക്കുന്നതിൽ അപാര മിടുക്ക് കാണിക്കുന്ന കുൽദീപ് യാദവ് തന്നെയായിരിക്കും മുൻനിര സ്പിന്നർ. വിക്കറ്റ് വരൾച്ചയുണ്ടെങ്കിലും നിയന്ത്രണത്തോടെ പന്തെറിയുന്ന രവീന്ദ്ര ജദേജക്ക് ഒരവസരം കൂടി ലഭിച്ചേക്കും. അങ്ങനെയെങ്കിൽ യുസ്വേന്ദ്ര ചഹലിെൻറ സ്ഥാനം പവലിയനിൽ തന്നെയായിരിക്കും. രണ്ടാം കളിയിലെ ഹീറോ വിജയ് ശങ്കറിന് ഇത്തവണ പന്തെറിയാൻ കൂടുതൽ അവസരം ലഭിച്ചേക്കും.
രാഹുൽ വരുമോ?
ട്വൻറി20യിൽ മികച്ച ഫോം പ്രകടിപ്പിച്ച േലാകേഷ് രാഹുലിന് ഇത്തവണയെങ്കിലും അവസരം ലഭിക്കുമോ? ശിഖർ ധവാനോ അമ്പാട്ടി റായുഡുവിനോ പകരം രാഹുൽ ഇറങ്ങിയേക്കുമെന്നാണ് സൂചന.
അഞ്ചു വർഷത്തോളമായി ഇന്ത്യയുടെ സ്ഥിരതയാർന്ന രോഹിത് ശർമ-ധവാൻ ഒാപണിങ് ജോടിയെ വേർപിരിക്കുന്നത് വിഷമകരമായ കാര്യമാണെങ്കിലും ധവാെൻറ സമീപകാല ഫോം ടീം മാനേജ്മെൻറിനെ മാറിച്ചിന്തിപ്പിച്ച് കൂടായ്കയില്ല. കഴിഞ്ഞ 15 കളികളിൽ ധവാെൻറ അക്കൗണ്ടിൽ രണ്ട് അർധ ശതകം മാത്രമാണുള്ളത്. 26.85 ശരാശരിയിൽ 376 റൺസ് മാത്രമാണ് ഇൗ മത്സരങ്ങളിലെ സമ്പാദ്യം. 4, 29, 35, 38, 6, 0, 32, 23, 75, 66, 28, 13, 6, 0, 21 എന്നിങ്ങനെയാണ് സ്കോർ. ധവാന് ഒരു അവസരംകൂടി നൽകി റായുഡുവിന് പകരം രാഹുലിനെ ഇറക്കാനും സാധ്യതയുണ്ട്.
തിരിച്ചുവരാൻ ഫിഞ്ചും സംഘവും
ട്വൻറി20 പരമ്പര നേടിയ ശേഷം ഏകദിനങ്ങളിൽ തുടർച്ചയായി പരാജയപ്പെട്ട ഒാസീസ് എവിടെയാണ് പിഴച്ചത് എന്ന് കണ്ടെത്തി തിരുത്താനുള്ള ശ്രമമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും അസാമാന്യ പ്രകടനമുണ്ടായാലേ ജയിക്കാനാവൂ എന്ന അവസ്ഥയിലാണ് അവർ. ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, വൺഡൗൺ ഷോൺ മാർഷ്, വെടിക്കെട്ടുകാരൻ ഗ്ലെൻ മാക്സ്വെൽ എന്നിവരിൽനിന്ന് ടീം കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. താരതമ്യേന മികച്ച പ്രകടനം കാഴ്ചവെക്കുന്ന ബൗളർമാർക്ക് പിന്തുണ നൽകാൻ ബാറ്റ്സ്മാന്മാർക്ക് കഴിയുകയാണെങ്കിൽ ഒാസീസിന് പരമ്പരയിൽ തിരിച്ചുവരാം.
സാധ്യത ടീം
ഇന്ത്യ: രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്ലി, അമ്പാട്ടി റായുഡു, എം.എസ്. ധോണി, കേദാർ ജാദവ്, വിജയ് ശങ്കർ, രവീന്ദ്ര ജദേജ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ.
ആസ്ട്രേലിയ: ആരേൺ ഫിഞ്ച്, ഉസ്മാൻ ഖ്വാജ, ഷോൺ മാർഷ്, പീറ്റർ ഹാൻസ്കോമ്പ്, മാർകസ് സ്റ്റോയ്നിസ്, ഗ്ലെൻ മാക്സ്വെൽ, അലക്സ് കാരി, നഥാൻ കോർട്ടർ നൈൽ, നഥാൻ ലിയോൺ, പാറ്റ് കമ്മിൻസ്, ആഡം സാംപ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.