Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഎന്തുകൊണ്ട് നാം...

എന്തുകൊണ്ട് നാം തോറ്റു? ‘താത്വികമായ അവലോകനം’

text_fields
bookmark_border
എന്തുകൊണ്ട് നാം തോറ്റു? ‘താത്വികമായ അവലോകനം’
cancel

ലണ്ടൻ: അവസാന മൂന്ന് ലീഗ് മത്സരങ്ങളിൽ കരുത്തരായ എതിരാളികൾക്കെതിരെ തോറ്റമ്പിയ ന്യൂസിലൻഡ് ഇന്ത്യക്ക് ഒത്ത എതിരാളിയേ അല്ലെന്ന് കരുതിയ ആളുകൾക്ക് മുഖത്തേറ്റ പ്രഹരം പോലെയായി സെമിഫൈനലിലെ ഇന്ത്യയുടെ അപ്രതീക്ഷിത തോൽവി. തങ്ങളുെട കഴിവുകളും ദൗർബല്യങ്ങളും കൃത്യമായി തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള ഗെയിംപ്ലാൻ തയാറാക്കി അത് കൃത്യമായി കളത്തിൽ നടപ്പാക്കിയ കിവീസ് നായകൻ കെയ്ൻ വില്യംസണിന് കൊടുക്കണം ഒരു കുതിരപ്പവൻ. ഇന്ത്യയുടെ പരാജയത്തിൽ നിർണായകമായ നാലു കാരണങ്ങൾ ചുവടെ.

1. തകർന്നടിഞ്ഞ ടോപ് ഒാർഡർ
ബൗളിങ്ങിെൻറ കാര്യത്തിൽ ഇരുടീമുകളും മികച്ചുനിന്ന മത്സരമായിരുന്നു ഒാൾഡ്ട്രാഫോഡിൽ. എന്നാൽ, മുൻനിര ബാറ്റ്സ്മാന്മാരുടെ പ്രകടനമാണ് മത്സരഫലത്തെ നിർണായകമായി സ്വാധീനിച്ചത്. മേഘാവൃതമായ ആകാശവും ഇൗർപ്പമുള്ള അന്തരീക്ഷവും കിവീസ് ബൗളർമാർക്ക് അപ്രതീക്ഷിത സ്വിങ് നൽകിയതോടെ ട്രെൻറ് ബോൾട്ടും മാറ്റ് ഹെൻട്രിയും ആഞ്ഞടിച്ചു. ഇതോടെ ഇന്ത്യൻ മുൻനിര അഞ്ചിന് മൂന്ന് എന്ന നിലയിൽ കടപുഴകി. ടൂർണമെൻറിലതുവരെ ഇന്ത്യയുടെ സ്കോറിങ്ങിെൻറ സിംഹഭാഗവും ഏറ്റെടുത്ത ‘ബിഗ് ത്രീ’ രോഹിത് ശർമ, ലോകേഷ് രാഹുൽ, വിരാട് കോഹ്ലി എന്നിവർ കൂടാരം കയറിയത് ഒരോ റൺസ് മാത്രം ചേർത്താണ്. മറുവശത്ത് ഹെൻട്രി നികോൾസ് (28), വില്യംസൺ (67), റോസ് ടെയ്ലർ (74) എന്നീ ബാറ്റ്സ്മാന്മാർ ഇന്ത്യൻ ബൗളർമാർക്ക് അർഹിക്കുന്ന ബഹുമാനം നൽകി നേരിടുകയായിരുന്നു. ഇൗ സമീപനമാണ് മാറ്റമുണ്ടാക്കിയത്. വില്യംസണും ടെയ്ലറും തങ്ങൾ കഴിഞ്ഞാൽ ആരുമില്ലെന്ന വിശ്വാസം കണക്കിലെടുത്ത് ഉത്തരവാദിത്തത്തോെട ബാറ്റേന്തിയതോടെ അവർ പൊരുതാവുന്ന സ്കോർ പടുത്തുയർത്തി. വില്യംസൺ ന്യൂസിലൻഡിനായി പുറത്തെടുത്ത സാഹചര്യത്തിനനുസരിച്ചുള്ള കളി ഇന്ത്യൻ മുൻനിരയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് ചുരുക്കം.



2. പറന്നുനടന്ന് കിവികൾ
ലീഗ് മത്സരങ്ങളിൽ രോഹിത് ശർമയെ എതിരാളികൾ നാലുതവണയാണ് നിലത്തിട്ടത്. എന്നാൽ, മൂന്ന് സെഞ്ച്വറിയും ഒരു അർധ െസഞ്ച്വറിയും തികച്ചാണ് താരം ഇൗ മത്സരങ്ങളിൽ തിരിച്ചുകയറിയത്. ഇൗ അബദ്ധം എന്തായാലും സംഭവിക്കാൻ പാടില്ലെന്ന് മനസ്സിലുറപ്പിച്ചായിരിക്കണം കിവീസ് ഫീൽഡിലിറങ്ങിയത്. വിക്കറ്റ് കീപ്പർ ടോം ലഥാമിന് ഏതായാലും പിഴച്ചില്ല. ഇന്ത്യയുടെ സെഞ്ചൂറിയൻ ഹിറ്റ്മാൻ ഒരു റണ്ണുമായി പുറത്ത്. രാഹുലിനെയും ലഥാംതന്നെയാണ് പിടികൂടിയത്. ദിനേഷ് കാർത്തിക്കിനെ (6) പുറത്താക്കാൻ ജിമ്മി നീഷാമെടുത്ത ഡൈവിങ് ക്യാച്ച് കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. എന്നാൽ, മത്സരത്തിെൻറ ഗതിമാറ്റിയ ഫീൽഡിങ് പ്രകടനം ടൂർണമെൻറിലുടനീളം ബാറ്റിങ്ങിൽ നിറംമങ്ങിയ മാർട്ടിൻ ഗുപ്റ്റിലിെൻറ ഭാഗത്തുനിന്നായിരുന്നു. ഇന്ത്യയുടെ അവസാന പ്രതീക്ഷയായ എം.എസ്. ധോണിയെ (50) ഡയറകട് ത്രോയിൽ റണ്ണൗട്ടാക്കിയ ഗുപ്റ്റിലാണ് യഥാർഥത്തിൽ ഇന്ത്യയുടെ ലോകകപ്പ് സ്വപ്നം ചാരമാക്കിയത്.
3. മോശം ഷോട്ട് സെലക്ഷൻ
തകർന്നടിഞ്ഞ ഇന്ത്യയെ കരകയറ്റിക്കൊണ്ടുവരുന്നതിനിടെ േമാശം ഷോട്ടിന് ശ്രമിച്ചായിരുന്നു ഋഷഭ് പന്തിെൻറയും (32) ഹർദിക് പാണ്ഡ്യയുടെയും (32) പുറത്താകൽ. മിച്ചൽ സാൻറ്നറുടെ പന്ത് അതിർത്തി കടത്താൻ ശ്രമിച്ച പന്ത് കോളിൻ ഡിഗ്രാൻഡ്ഹോമിെൻറ ൈകകളിൽ അവസാനിച്ചു. പാണ്ഡ്യയും വിക്കറ്റ് സമ്മാനിച്ചത് സാൻറ്നർക്ക്. റൺസ് ഉയർത്താൻ പാണ്ഡ്യ ഉയർത്തിയടിച്ച പന്ത് മിഡ്വിക്കറ്റിൽ വില്യംസൺ കൈപ്പിടിയിലൊതുക്കി.

മാർട്ടിൻ ഗപ്റ്റിലിൻെറ ഏറിൽ മഹേന്ദ്ര സിങ് ധോണി റണ്ണൗട്ടാകുന്നു.


4. ചാർജാവാൻ വൈകി
ഏഴാം വിക്കറ്റിൽ ഇന്ത്യയെ പുനർജീവിപ്പിച്ച കൂട്ടുകെട്ടുണ്ടാക്കിയ ധോണിയും ജദേജയും ചേർന്ന് 116 റൺസാണ് ചേർത്തത്. ലോകകപ്പ് നോക്കൗട്ട് റൗണ്ടിലെ ഏഴാം വിക്കറ്റിലെ റെക്കോഡ് പ്രകടനമാണിത്. പക്ഷേ, വൻ േഷാട്ടുകളുമായി കളം നിറഞ്ഞ ജദേജ ഒൗട്ടാകുേമ്പാൾ ഇന്ത്യക്ക് ലക്ഷ്യം ഏറെക്കുറെ ദുഷ്കരമായ അവസ്ഥയിലായിരുന്നു. ജയിക്കാൻ മൂന്നോവറിൽ 37 റൺസ്. ആ നിമിഷം വരെ കാര്യമായ രീതിയിൽ ചാർജാകാതിരുന്ന ധോണി സിക്സറടിച്ച് പ്രതീക്ഷയേകിയെങ്കിലും അർധ െസഞ്ച്വറി ഒാടിയെടുത്തയുടൻ ധോണി റണ്ണൗട്ടായതോടെ ഇന്ത്യയുടെ കഥകഴിഞ്ഞു. മധ്യ ഒാവറുകളിൽ തപ്പിത്തടഞ്ഞപ്പോൾ ഉയർന്നുകൊണ്ടേയിരുന്ന അവശ്യ റൺനിരക്കിെൻറ സമ്മർദത്തിന് വലിയ വില െകാടുക്കേണ്ടി വന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC World Cup 2019
News Summary - icc world cup 2019
Next Story