ഇംഗ്ലണ്ടിനെതിരെ ന്യൂസിലാൻഡ് തോൽവിയിലേക്ക്; എട്ടാം വിക്കറ്റ് നഷ്ടം
text_fieldsലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ന്യൂസിലാൻഡ് തോൽവിയിലേക്ക്. ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ന്യൂസിലാൻഡ് 41 ഓവർ പിന്നിടുമ്പോൾ എട്ട് വിക്കറ്റിന് 175 റൺസ് എന്ന നിലയിലാണ്.
മാർട്ടിൻ ഗുപ്ടിൽ (8), ഹെൻട്രി നിക്കോൾസ് (0), കെയ്ൻ വില്ല്യംസൺ (27), റോസ് ടെയ്ലർ (28), ജെയിംസ് നീഷാം (19), കോളിൻ ഡി ഗ്രാൻഡ്ഹോം (3), ടോം ലാതം (57), മൈക്കൽ സാന്‍റനർ (12) എന്നിവരാണ് പുറത്തായത്.
ഓപ്പണിങ് ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോവിൻെറ സെഞ്ച്വറി മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോറിലെത്തിയത്. സെമിയിൽ കടക്കാൻ ഇംഗ്ലണ്ടിന് വിജയം അനിവാര്യമാണ്. 99 പന്തിൽ നിന്നാണ് ബെയർസ്റ്റോ 106 റൺസെടുത്തത്. ജാസൺ റോയി 60 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ റോയിയും ബെയർസ്റ്റോയും ചേർന്ന് 123 റൺസിൻെറ കൂട്ടുകെട്ടാണുയർത്തിയത്. ജോ റൂട്ട് 24 റൺസിനും ജോസ് ബട്ലർ 11 റൺസിനും പുറത്തായി. ക്യാപ്റ്റൻ ഇയോൺ മോർഗൻ 42 റൺസെടുത്തു.
11 പോയൻറുമായി പട്ടികയിൽ മൂന്നാമതാണ് ന്യൂസിലൻഡ്. 10 പോയൻറുമായി നാലാമതാണ് ഇംഗ്ലണ്ട്. ഇരുവർക്കും ഇത് അതിജീവന മത്സരമാണ്. ടൂർണമന്റ് ഫേവറിറ്റുകളായി തുടങ്ങിയ ഇംഗ്ലണ്ട് മൂന്നു തോൽവിയിൽ നിലതെറ്റിയിടത്തുനിന്നാണ് തിരിച്ചുവരുന്നത്. നിർണായക മത്സരത്തിൽ കരുത്തരായ ഇന്ത്യയെ വീഴ്ത്തിയ ഇംഗ്ലണ്ടിന് ഇന്ന് കിവികളെക്കൂടി മറികടന്നാൽ കാര്യങ്ങൾ എളുപ്പമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.