Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിൻഡീസ് റൺമലക്കു...

വിൻഡീസ് റൺമലക്കു മുന്നിൽ പതറാതെ ബംഗ്ലാദേശ് പൊരുതുന്നു

text_fields
bookmark_border
വിൻഡീസ് റൺമലക്കു മുന്നിൽ പതറാതെ ബംഗ്ലാദേശ് പൊരുതുന്നു
cancel

ടോണ്ടൻ: വമ്പൻ അടിക്കാരായ ക്രിസ് ഗെയിലിനെയും ആന്ദ്രേ റസലിനെയും റണ്ണെടുക്കാതെ കരയ്ക്ക് കയറ്റിയെങ്കിലും വെസ്റ്റിൻഡീസ് ഉയർത്തിയ 322 റൺസ് എന്ന കൂറ്റൻ ലക്ഷ്യത്തിനു മുന്നിൽ പതറാതെ ബാറ്റു വീശുകയാണ് ബംഗ്ലാദേശ്. വെറ് ററൻ താരം ഷാക്കിബുൽ ഹസൻെറ അർധ സെഞ്ച്വറിയും ഓപ്പണർ തമീം ഇഖ്ബാലിൻെറ 48 റൺസും ബംഗ്ലാദേശിനെ 21 ഓവറിൽ മൂന്ന് വിക്കറ് റിന് 141 റൺസിൽ എത്തിച്ചിട്ടുണ്ട്. സ്കോർ: വെസ്റ്റിൻഡീസ് എട്ട് വിക്കറ്റിന് 321.

ഒരു വിക്കറ്റിന് 121 എന്ന നിലയിൽ സുരക്ഷിതമായി നിൽക്കെ 53 പന്തിൽ 48 റൺസെടുത്ത തമീം ഇക്ബാൽ റണ്ണൗട്ടായതാണ് ബംഗ്ലാ കടുവകൾക്ക് തിരിച്ചടിയായത്. സൗമ്യസർക്കാറും തമീം ഇഖ്ബാലും ചേർന്ന ഓപ്പണിങ് സഖ്യം തെല്ലും പതർച്ചയില്ലാതെയാണ് കരീബിയൻ ബൗളിങ്ങിനെ നേരിട്ടത്. തമീം കരുതലോടെ ബാറ്റേന്തിയപ്പോൾ സൗമ്യ ആക്രമണ മൂഡിലായിരുന്നു. 23 പന്തിൽ രണ്ട് വീതം സിക്സറും ഫോറുമായി ആളിക്കത്തുമ്പോഴാണ് ടീം സ്കോർ 52ൽ സൗമ്യ വീണത്. ആന്ദ്രേ റസലിൻെറ പന്തിൽ ക്രിസ് ഗെയിൽ പിടിച്ച് പുറത്താവുകയായിരുന്നു.

തുടർന്നാണ് തമീമിന് കൂട്ടായി മുൻ ക്യാപ്റ്റൻ ഷക്കീബ് ഒത്തുചേർന്നത്. 47 പന്തിൽ 55 റൺസുമായി ബാറ്റിങ് തുടരുന്ന ഷക്കീബിനൊപ്പം നാല് റൺസുമായി ലിറ്റൺ ദാസാണ് ക്രീസിൽ.

നേരത്തെ, ടോസ് നേടിയ ബംഗ്ലാദേശ് വിൻഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എറ്റവും അപകടകാരിയായ ക്രിസ് ഗെയിലിനെ പൂജ്യത്തിന് മടക്കി മുഹമ്മദ് സൈഫുദ്ദീൻ കടുവകൾക്ക് മികച്ച തുടക്കമാണ് നൽകിയത്. 13 പന്ത് നേരിട്ടാണ് ഗെയിൽ മടങ്ങിയത്. പക്ഷ, ഷായി ഹോപ്പിൻെറയും എവിൻ ലൂയിസിൻെറയും ഷിംറോൺ ഹെറ്റ്മെയറുടെയും തകർപ്പൻ ഇന്നിങ്സുകൾ വരാനിരിക്കുകയായിരുന്നു.

67 പന്തിൽ ലൂയിസ് 70 റൺസെടുത്തപ്പോൾ ഷായി ഹോപ്പ് 121 പന്തിൽ 96 റൺസെടുത്തു. വെറും 26 പന്തിൽ നിന്നാണ് ഹെറ്റ്മെയർ 50 റൺസ് കണ്ടെത്തിയത്. നിക്കോളാസ് പൂരൻ 25 റൺസും ക്യാപ്റ്റൻ ജാസൺ ഹോൾഡർ 33 റൺസുമെടുത്ത് വീൻഡീസ് ഇന്നിങ്സിനെ മുന്നോട്ടു നയിച്ചു.


അവസാനമായി ഇരുടീമും നേർക്കുനേർ വന്ന നാലു മത്സരങ്ങളിൽ ജയം ബംഗ്ലാദേശിനായിരുന്നു. അതിൽ മൂന്നുജയങ്ങൾക്കും ഒരു മാസത്തെ ദൂരംമാത്രമേയുള്ളൂ. എന്നാൽ, സ്റ്റാർ ഓപ്പണർ ക്രിസ് ഗെയിൽ, ആന്ദ്രേ റസൽ തുടങ്ങിയ താരങ്ങളില്ലാത്ത വിൻഡീസിനെതിരായിരുന്നു ഈ നേട്ടമെന്ന മറുവശംകൂടിയുണ്ട്.

ഈ ലോകകപ്പിലെ രണ്ടു ടീമിൻെറയും പ്രകടനം ഏറെ തുല്യമാണ്. നാലു മത്സരങ്ങളിൽനിന്ന് ഒരു ജയവും രണ്ടു തോൽവിയും ഫലമില്ലാത്ത ഒരു മത്സരവും ഉൾപ്പെടെ മൂന്ന് പോയൻറാണ് ഇരുവരുടെയും സമ്പാദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC World Cup 2019
News Summary - icc world cup 2019
Next Story