Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകളിച്ചത് മഴയോ...

കളിച്ചത് മഴയോ െഎ.സി.സിയോ? വിമർശനങ്ങളുമായി മുൻതാരങ്ങളും

text_fields
bookmark_border
കളിച്ചത് മഴയോ െഎ.സി.സിയോ? വിമർശനങ്ങളുമായി മുൻതാരങ്ങളും
cancel

ലണ്ടൻ: ‘മാടമ്പള്ളിയിലെ ‍യഥാർഥ പ്രേതം ആരാണ്, മഴയോ അതോ സംഘാടകരോ...’ ഇംഗ്ലണ്ടിലെ ലോകക പ്പ് മത്സരങ്ങൾ ഒാരോന്നായി മഴയിൽ ഒലിച്ചുപോകാൻ തുടങ്ങിയതോടെ സമൂഹ മാധ്യമങ്ങളിൽ ഉ യരുന്ന ചോദ്യമിതാണ്. വർഷങ്ങളുടെ മുന്നൊരുക്കങ്ങൾക്ക് ശേഷം നടത്തുന്ന ലോകത്തെ വലിയൊ രു മേളക്ക് വേണ്ടത്ര ഗൗരവം സംഘാടകർ നൽകിയിരുന്നോ എന്നാണ് ചോദ്യം. കോടികളെറിഞ്ഞ് കോട ികൾ വാരുന്ന ക്രിക്കറ്റ് മാമാങ്കം ഒലിച്ചുപോകുന്നത് പ്രകൃതിയുടെ വികൃതിയാണെന്ന് മാത ്രം തള്ളിനിർത്തിയാൽ ക്രിക്കറ്റ് ആരാധകർക്ക് ദഹിക്കാൻ അൽപം പ്രയാസമായിരിക്കും. കാരണം അവരുടെ ചോദ്യങ്ങൾ ന്യായമല്ലേ... മൂന്നു മത്സരങ്ങളാണ് ടോസ് പോലും ഇടാതെ ഉപേക്ഷിക്കേണ്ടി വന്നത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ മഴ മുടക്കിയെന്ന റെക്കോഡും ഈ ലോകകപ്പിന് സ്വന്തം.

‘‘എന്താ ഒൗട്ട്ഫീൽഡ് മൂടാത്തത്’’
‘‘മഴ പെയ്യുമ്പോൾ ക്രീസ് മാത്രം കവർ ചെയ്ത്, മഴക്കുശേഷം ഔട്ട്ഫീൽഡ് ഉണങ്ങാൻ ഹെലികോപ്ടർ ഇറക്കിയിട്ട് എന്താണ് കാര്യം’’ -ഇംഗ്ലണ്ടിലെ ഒരു ആരാധക‍െൻറ ചോദ്യമിതാണ്. എന്നാൽ, ഈ സംശയം ആരാധകർക്ക് മാത്രമാണോ? അല്ല. ഇവർ പറയുന്നതുകൂടി കേൾക്കൂ: ‘‘കാലാവസ്ഥ പ്രവചനങ്ങളെല്ലാം മഴയുണ്ടാകും എന്നതായിരുന്നു. എന്നിട്ടും നിങ്ങൾ കൂടുതൽ കവർ ഉപയോഗിച്ച് ഗ്രൗണ്ട് മൂടുന്നില്ല. ഗ്രൗണ്ടിെൻറ ഒരു ഭാഗം മൂടുന്നത് മാത്രമാണ് നോട്ടിങ്ഹാമിൽ കണ്ടത്. ഗ്രൗണ്ട് മുഴുവൻ മൂടിയിരുന്നെങ്കിൽ അതിെൻറ ഗുണഫലങ്ങൾ മഴക്കുശേഷം ഉണ്ടാകുമായിരുന്നില്ലേ’’ -ചോദിക്കുന്നത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ അനിൽ കുംബ്ലെ.

‘‘വളരെയധികം പണം മുടക്കിയുള്ള ഒരു വലിയ ടൂർണമെൻറാണിത്. എന്താണ് സംഭവിക്കുകയെന്ന് നമുക്ക് മുൻകൂട്ടി അറിയാമായിരുന്നു. മഴ പെട്ടെന്നുണ്ടായതല്ല. എന്തുകൊണ്ട് കൂടുതൽ തൊഴിലാളികളേയും ഗ്രൗണ്ട് മൂടാൻ കവറും ഉപയോഗിച്ചില്ല’’ -മുൻ വിൻഡീസ് ക്യാപ്റ്റൻ ബ്രയൻ ലാറ. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ പോലുള്ള ഇന്ത്യയിലെ വലിയ മൈതാനങ്ങൾ മഴയെത്തിയാൽ മുഴുവൻ കവർ ചെയ്യാറുണ്ട്.

എന്തുകൊണ്ട് ജൂൺ-ജൂലൈ?
ഇംഗ്ലണ്ടിൽ സാധാരണ നല്ല രീതിയിൽ മഴ പെയ്യുന്ന മാസമാണ് ജൂലൈ. ലോകകപ്പിലെ സെമിയും ഫൈനലുമുൾപ്പെടെയുള്ള നിർണായക മത്സരങ്ങൾ പലതും ജൂലൈയിലാണ്. ഇംഗ്ലണ്ടിൽ ആഭ്യന്തര സീസൺ ആരംഭിക്കുന്നത് മാർച്ചിന് ശേഷമാണ്. മേയ്-ജൂൺ മാസങ്ങളിൽ ലോകകപ്പ് മുമ്പ് സംഘടിപ്പിച്ചിട്ടുമുണ്ട്. മേയിൽ തുടങ്ങി ജൂൺ പകുതിയോടെ അവസാനിക്കുന്ന രൂപത്തിലായിരുന്നു അത്. ഇന്ത്യൻ പ്രീമിയർ ലീഗ് തടസ്സപ്പെടാതിരിക്കാനാണ് ലോകകപ്പ്് സമയം ഒരു മാസത്തോളം നീട്ടിയതെന്നും ആരാധകരുടെ ഭാഗത്തുനിന്ന് ആരോപണം ഉയരുന്നു. മഴ കാലംതെറ്റിയെത്തി എന്ന് കാരണം പറയുന്നുണ്ടെങ്കിലും ജൂലൈയിലെ മത്സരങ്ങൾക്ക് പ്രത്യേകിച്ച് കാരണങ്ങളൊന്നും കാണുന്നുമില്ല.

റിസർവ് ദിനങ്ങൾ
റിസർവ് ദിനങ്ങളുണ്ടായിരുന്നെങ്കിൽ മഴയുടെ കളി ഏറെക്കുറെ പരിഹരിക്കാവുന്നതായിരുന്നു. നിലവിൽ സെമി, ഫൈനൽ മത്സരങ്ങൾക്ക് മാത്രമണ് റിസർവ് ദിനമുള്ളത്. എന്നാൽ, ഒാരോ മത്സരങ്ങൾക്കുമിടയിൽ റിസർവ് ദിനങ്ങൾ നൽകുന്നത് പ്രായോഗികമല്ല. ലോകകപ്പ് നീളുമെന്നും ടൂർണമെൻറിെൻറ നടത്തിപ്പ് കൂടുതൽ ദുഷ്കരമാകുമെന്നും ഐ.സി.സി ചീഫ് എക്സിക്യൂട്ടിവ് ഡേവ് റിച്ചാർട്സൺ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC World Cup 2019
News Summary - icc world cup 2019
Next Story