വീണ്ടും മഴ കളിച്ചു; ദക്ഷിണാഫ്രിക്ക-വിൻഡീസ് മത്സരം ഉപേക്ഷിച്ചു
text_fieldsസതാംപ്ടൺ: ഹാട്രിക് പരാജയത്തിെൻറ ഭാരം കുറക്കാൻ വിൻഡീസിനെതിരെ ലോകകപ്പിലെ നാലാം മത്സരത്തിനിറങ്ങിയ ദക്ഷിണ ാഫ്രിക്കക്കു മുന്നിൽ മഴ വില്ലനായി. ഇരു ടീമുകളും പോയൻറ് വീതംവെച്ച് പിരിഞ്ഞു. ദക്ഷിണാഫ്രിക്ക 7.3 ഒാവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 29 റൺസെടുത്തു നിൽക്കെയാണ് മഴയെത്തിയത്.
കഴിഞ്ഞ ദിവസത്തെ തുടർച്ചയെന്നോണം തിമിർത്തുപെയ്ത മഴ ഒരു ഘട്ടത്തിലും കളിതുടരാൻ അനുവദിച്ചില്ല. ആറു റൺസെടുത്ത ഹാഷിം ആംലയും അഞ്ചു റൺസെടുത്ത എയ്ഡൻ മാർക്രമുമാണ് പുറത്തായത്. ക്വിൻറൺ ഡികോക്കും (17) ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിസും (0) ആയിരുന്നു ക്രീസിൽ.
കളിച്ച രണ്ടു മത്സരങ്ങളിൽ ഒരു ജയവും ഒരു തോൽവിയുമായാണ് വിൻഡീസ് മൂന്നാം അങ്കത്തിനിറങ്ങിയത്. മികച്ച ഫോമിലുള്ള വിൻഡീസിന് ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ലോകകപ്പിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷയാണ് മഴമൂലം മുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.