കിവികൾക്കെതിരെ പാക് പട
text_fieldsബർമിങ്ഹാം: ലോകകപ്പിൽ സെമിക്കരികെയാണ് നിലവിലെ റണ്ണറപ്പുകളായ ന്യൂസിലൻഡ്. ടൂ ർണമെൻറിൽ തോൽവിയറിയാതെ കുതിക്കുന്ന കെയ്ൻ വില്യംസണിെൻറ ടീമിന് ഒരു വിജയംകൂടി സ ്വന്തമാക്കിയാൽ അവസാന നാലിൽ നേരത്തേ സീറ്റുറപ്പിക്കാം.
അതേസമയം, ബുധനാഴ്ച കിവികൾക്കെതിരെ കളത്തിലിറങ്ങുന്ന പാകിസ്താന് ഇനി ജീവന്മരണ പോരാട്ടങ്ങളാണ്. കഴിഞ്ഞ കളിയിൽ ദക്ഷിണാഫ്രിക്കയുടെ സ്വപ്നങ്ങൾ തകർത്ത് സ്വന്തം സാധ്യത നിലനിർത്തിയ സർഫറാസ് അഹ്മദിനും സംഘത്തിനും ഇനിയുള്ള ഒാരോ കളിയും നിർണായകമാണ്. അതിനാൽ ന്യൂസിലൻഡിനെ നേരിടുേമ്പാൾ ജയത്തിൽ കുറഞ്ഞതൊന്നും അവരുടെ മനസ്സിലുണ്ടാവില്ല. ആറു കളികളിൽ കിവീസിന് 11ഉം പാകിസ്താന് അഞ്ചും പോയൻറാണുള്ളത്.
ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച കളി കെട്ടഴിച്ചായിരുന്നു പാകിസ്താെൻറ വിജയം. ബാറ്റിങ്ങിൽ തിരിച്ചെത്തിയ ഹാരിസ് സുഹൈലിെൻറയും ബൗളിങ്ങിൽ മുഹമ്മദ് ആമിർ-വഹാബ് റിയാസ് കൂട്ടുകെട്ടിെൻറയും കരുത്തിലായിരുന്നു കുതിപ്പ്. മുൻനിര ബാറ്റ്സ്മാന്മാരായ ഫഖർ സമാൻ, ഇമാമുൽ ഹഖ്, ബാബർ അസം എന്നിവരിൽനിന്ന് വമ്പൻ ഇന്നിങ്സ് കൂടി വന്നാൽ ടീമിന് മുൻതൂക്കമാവും.
മറുവശത്ത് ക്യാപ്റ്റെൻറ കളി പുറത്തെടുക്കുന്ന വില്യംസണിെൻറ കരുത്തിലാണ് കിവീസിെൻറ മുന്നേറ്റം. ബൗളിങ്ങിൽ ട്രെൻറ് ബോൾട്ടും ലോക്കി ഫെർഗൂസനും മികച്ച േഫാമിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.