Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
bumrah-celebrate
cancel
camera_alt????????? ????????????????? ???????????????? ?????????????? ??????????? ?????????

മാഞ്ചസ്റ്റർ: ഏകദിന ലോകകപ്പിെൻറ സെമിഫൈനൽ പോരാട്ടം ഇന്ത്യയുടെ പകുതിയിലാണ ിപ്പോൾ. ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറും നയിച്ച ബൗളിങ് ആക്രമണത്തിന് മുന്നി ൽ റൺസ് വാരിക്കൂട്ടാനാവാതെ കിവീസ് വിയർത്തുപോയ ആദ്യ ഭാഗം. 46.1 ഒാവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എന്ന നിലയിൽ വാലറ്റം പൊരുതുന്നതിനിടെ മഴയെടുത്ത രണ്ടാം ഭാഗം. ഇ നി കളി റിസർവ് ദിനമായ ഇന്ന് തുടരുേമ്പാൾ വിരാട് കോഹ്ലിക്കും സംഘത്തിനും ജോലി പകുതി യായി കുറയും.

ബൗളർമാർക്ക് അനുകൂലമായ പിച്ചിൽ കെയ്ൻ വില്യംസണും (67), േറാസ് ടെയ്ലറുമാണ് (67 നോട്ടൗട്ട് ) കിവീസിന് രക്ഷയായത്. ഇന്നിങ്സ് അവസാനിക്കാൻ 23 പന്ത് ബാക്കിനിൽക്കെയെത്തിയ മഴ കനത്ത് പെയ്തതോടെ, മണിക്ക ൂറുകളുടെ കാത്തിരിപ്പിനൊടുവിൽ റിസർവ് ദിനത്തിലേക്ക് മാറ്റി. ഇന്ന് മൂന്ന് മണിമുതൽ കളിയുടെ ബാക്കി തുടരും.

വിറപ്പിച്ച് ബുംറ-ഭുവി
വിശ്വപോരാട്ടത്തിെൻറ ആദ്യ സെമിഫൈനലിൽ ടോസിലെ ജയം ന് യൂസിലൻഡിനായിരുന്നു. മഴമേഘങ്ങൾ തൂങ്ങിനിന്ന മാഞ്ചസ്റ്ററിൽ കിവീസ് ക്യാപ്റ്റൻ രണ്ടാമതൊന്ന് ആലോചിക്കാതെ ബാറ്റിങ്ങിനിറങ്ങി. എന്നാൽ, ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറും ചേർന്നെടുത്ത ന്യൂബാളിൽ ഇന്ത്യ റൺസ് വിട്ടുകൊടുക്കാതെയാണ് തുടങ്ങിയത്.

ബുംറയുടെ വട്ടംകറക്കുന്ന ബൗളിങ്ങിനും, ഭുവിയുടെ സ്വിങ്ങുകൾക്കും മുന്നിൽ തുടക്കം ലഭിക്കാതെ ഒാപണർമാരായ മാർടിൻ ഗുപ്റ്റിലും ഹെൻറി നികോൾസും കുഴങ്ങി. നാലാം ഒാവറിൽ ആദ്യ പ്രഹരമേൽക്കുകയും ചെയ്തു. ബുംറയുടെ കുത്തി ഉയർന്ന പന്തിൽ പ്രതിരോധം പാളിയ ഗുപ്റ്റിലിെൻറ (1) എഡ്ജ് തട്ടി പന്ത് വിരാട് കോഹ്ലിയുടെ കൈകളിൽ. സ്കോർ ഒന്നിലെത്തുേമ്പാഴേക്കും ആദ്യ വിക്കറ്റ് നഷ്ടം. കെയ്ൻ വില്യംസണും നികോൾസുമായിരുന്നു ക്രീസിൽ. കാലുറപ്പിക്കും മുേമ്പറ്റ പ്രഹരം ടീമിനെ പ്രതിരോധത്തിലേക്ക് തള്ളിയിട്ടു.

ബുംറയെയും ഭുവിയെയും തൊടാൻ ഭയന്നവർക്ക് രണ്ടാം സ്പെല്ലിലെത്തിയത് രവീന്ദ്ര ജദേജയും ഹാർദിക് പാണ്ഡ്യയും. ഇരുവരും പിച്ചിലെ ടേണും ബൗൺസും നന്നായി ഉപയോഗിച്ചതോടെ, വില്യംസണും നികോൾസും ബാറ്റ് വീശാൻ മറന്നു. വിക്കറ്റും വീഴുന്നില്ല, റൺസും കയറുന്നില്ല എന്ന അവസ്ഥ. 10 ഒാവറിൽ ടീം സ്കോർ 27. മത്സരത്തിലെ ആദ്യ ബൗണ്ടറി പിറന്നത് എട്ടാം ഒാവറിൽ. 15 ഒാവർ പൂർത്തിയായപ്പോൾ 55 റൺസ്. ജദേജയും പാണ്ഡ്യയും മാറിമാറി എറിഞ്ഞപ്പോൾ സ്കോർബോർഡിന് ഒച്ചിഴയും വേഗമായിരുന്നു.

ഒടുവിൽ 19ാം ഒാവറിൽ ജദേജ നികോൾസിെൻറ കുറ്റി തെറുപ്പിച്ച് ഇന്ത്യക്ക് ആവേശം നൽകി. പിന്നീട് വില്യംസണിന് കൂട്ടായി റോസ് ടെയ്ലർ ക്രീസിൽ. 25 ഒാവർ പിന്നിട്ടപ്പോൾ സ്കോർ രണ്ടിന് 83. ഇതിനിടെ, പേശീവേദനയെ തുടർന്ന് പാണ്ഡ്യ മടങ്ങുകയും, യുസ്വേന്ദ്ര ചഹലെത്തുകയും ചെയ്തു. 14ാം ഒാവറിൽ ഒരു ബൗണ്ടറി പിറന്ന ശേഷം, പന്ത് വീണ്ടും അതിർത്തി കടക്കാൻ 28ാം ഒാവർ വരെ കാത്തിരിക്കേണ്ടി വന്നു. സിംഗ്ളുകളുമായി ഇഴഞ്ഞിഴഞ്ഞ് 100ലെത്തുന്നത് ഇതേ ബൗണ്ടറിയുമായി.

തൊട്ടുപിന്നാലെ വില്യംസൺ 79 പന്തിൽ അർധസെഞ്ച്വറി തികച്ചു. പാണ്ഡ്യ തിരിച്ചെത്തിയതോടെ ഇരുവരും പതുക്കെ ഗിയർ മാറ്റിപ്പിടിക്കാൻ ശ്രമിച്ചു. എങ്കിലും വേഗം പോരായിരുന്നു. 35 ഒാവറിൽ 133ഉം, 40ൽ 155മായിരുന്നു സ്കോർ. ഇതിനിടെ, വില്യംസണിനെ (94 പന്തിൽ 67)ചഹൽ ജദേജയുടെ കൈകളിലെത്തിച്ചു.

ചഹൽ എറിഞ്ഞ 44ാം ഒാവറിലായിരുന്നു കിവികൾ ഏറ്റവും കൂടുതൽ സ്കോർ ചെയ്തത്. ഒരു സിക്സും രണ്ട് ബൗണ്ടറിയുമായി ടെയ്ലറും ഗ്രാൻഡ്ഹോമും ശിക്ഷിച്ചപ്പോൾ പിറന്നത് ഒാവറിൽ 18 റൺസ്. സ്കോർ 200 കടക്കുകയും ചെയ്തു. ഭുവിയും ബുംറയും അവസാന സ്പെൽ ആരംഭിച്ചതിനു പിന്നാലെ മഴയെത്തി. ഭുവനേശ്വർ, ബുംറ, പാണ്ഡ്യ, ജദേജ, ചഹൽ എന്നിവർ ഒാരോ വിക്കറ്റ് വീഴ്ത്തി.

സ്കോർബോർഡ്
ന്യൂസിലൻഡ്: ഗുപ്റ്റിൽ സി കോഹ്ലി ബി ബുംറ 1, നികോളസ് ബി ജദേജ 28, വില്യംസൺ സി ജദേജ ബി ചഹൽ 67, ടെയ്ലർ നോട്ടൗട്ട് 67, നീഷാം സി കാർത്തിക് ബി പാണ്ഡ്യ 12, ഗ്രാൻഡ്ഹോം സി ധോണി ബി ഭുവനേശ്വർ 16, ടോം ലതാം നോട്ടൗട്ട് 3, എക്സ്ട്രാസ് 17, ആകെ 211/5 (46.1ഒാവറിൽ).
വിക്കറ്റ് വീഴ്ച: 1-1, 2-69, 3-134, 4-162, 5-200.
ബൗളിങ്: ഭുവനേശ്വർ 8.1-1-30-1, ബുംറ 8-1-25-1, പാണ്ഡ്യ 10-0-55-1, ജദേജ 10-0-34-1, യുസ്വേന്ദ്ര ചഹൽ 10-0-63-1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsICC World Cup 2019India -England Semi Final
News Summary - ICC world Cup 2019: India -England Semi Final Continue Tomorrow -Sports News
Next Story