Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടീമിലെടുക്കാത്തതിന്...

ടീമിലെടുക്കാത്തതിന് സെലക്ടറെ തല്ലി; ആജീവനാന്ത വിലക്ക് നൽകണമെന്ന് ഗംഭീർ

text_fields
bookmark_border
amit-bhandari.jpg
cancel

ന്യൂഡൽഹി: അണ്ടര്‍ 23 ടീമിലേക്ക് തെരഞ്ഞെടുക്കാത്തതിന് സെലക്ടറെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ സംഭവത്തിൽ ശക്തമ ായ പ്രതിഷേധവുമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. മുന്‍ ഇന്ത്യന്‍ താരവും ഡല്‍ഹി സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ച െയര്‍മാനുമായ അമിത് ഭണ്ഡാരിക്കുനേരെയായിരുന്നു ആക്രമണം. അണ്ടര്‍ 23 ടീം സെലക്ഷന്‍ ട്രയല്‍ നടക്കുന്നതിനിടെ ടീമില ്‍ സെലക്ഷന്‍ കിട്ടാതിരുന്ന അനുജ് ദേധ എന്ന കളിക്കാരെൻറ നേതൃത്വത്തിലായിരുന്നു ഭണ്ഡാരിയെ ഇരുമ്പു വടിയും ഹോക്കി സ്റ്റിക്കുംകൊണ്ട് ആക്രമിച്ചത്.

തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് തന്നെ ഇങ്ങനെയൊരു സംഭവം നടന്നതിൽ വെറുപ്പ് തോന്നുന്നുവെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ പ്രതികരിച്ചു. ടീമിലെടുക്കാത്തതിെൻറ പേരിൽ ആക്രമം നടത്തിയ താരത്തിന് ക്രിക്കറ്റിൽ നിന്നും ആജീവനാന്ത വിലക്ക് നൽകണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കുറ്റവാളിക്ക് കഠിനമായ ശിക്ഷ നൽകുമെന്നാണ് തെൻറ പ്രതീക്ഷയെന്ന് വിരേന്ദ്രർ സെവാഗ് പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ നടക്കാതിരിക്കാനുള്ള നടപടികളും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി താരം കൂട്ടിച്ചേർത്തു.

ഡല്‍ഹിയുടെ പ്രാദേശിക മത്സരം മറ്റു സെലക്ടര്‍മാര്‍ക്കൊപ്പമിരുന്ന് കാണുമ്പോഴായിരുന്നു ഭണ്ഡാരിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അനുജിനെയും അദ്ദേഹത്തിെൻറ സഹോദരന്‍ നരേഷിനെയും അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ തലയ്ക്കും കാലിലും പരിക്കേറ്റ ഭണ്ഡാരിയെ സന്ത് പരമാനന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭണ്ഡാരി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gautam gambhirsports newsamit bhandari
News Summary - Gautam Gambhir's Angry Post After Player Attacks Ex-Cricketer-sports news
Next Story