ബൗളർമാർ വിധിയെഴുതി; ഇന്ത്യയെ 32 റൺസിന് തകർത്ത് ഇംഗ്ലണ്ട്
text_fieldsബിർമിങ്ഹാം: പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു. ബാറ്റിങ്ങിൽ വിരാട് കോഹ്ലിയെന്ന കപ്പിത്താനെ മാത്രം ആശ്രയിച്ച ഇന്ത്യൻ കപ്പൽ ബെൻ സ്റ്റോക്സിെൻറ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ബൗളിങ് ആക്രമണത്തിന് മുന്നിൽ തകർന്നടിഞ്ഞപ്പോൾ അഞ്ചു മത്സര പരമ്പരയിലെ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 32 റൺസ് വിജയം.
കോഹ്ലിയും ഇംഗ്ലണ്ടും തമ്മിലെ മത്സരമായി മാറിയ ടെസ്റ്റിൽ ബെൻ സ്റ്റോക്സിെൻറ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി 51 റൺസുമായി താരം മടങ്ങിയപ്പോൾതന്നെ ഇന്ത്യ പരാജയമുറപ്പിച്ചിരുന്നു. എന്നാൽ, ഒരുഭാഗത്ത് വാലറ്റക്കാരനായ ഇശാന്ത് ശർമയെ കൂട്ടുപിടിച്ച് ഹർദിക് പാണ്ഡ്യ (31) നടത്തിയ രക്ഷാപ്രവർത്തന ശ്രമങ്ങൾ ഇന്ത്യൻ ആരാധകർക്ക് ഇത്തിരി പ്രതീക്ഷയേകിയെങ്കിലും നിരാശയായിരുന്നു ഫലം.
രണ്ടാം ഇന്നിങ്സിൽ കോഹ്ലിയും പാണ്ഡ്യയുമടക്കം നാലു വിക്കറ്റുകൾ പിഴുത ബെൻ സ്റ്റോക്സും ഒന്നാം ഇന്നിങ്സിൽ നാലു വിക്കറ്റും രണ്ടാം ഇന്നിങ്സിൽ വാലറ്റത്തെ വെടിക്കെട്ട് ബാറ്റിങ്ങും (65 പന്തിൽ 63 റൺസ്) കാഴ്ചവെച്ച 20കാരൻ താരം സാം കറെൻറയുടെ പ്രകടനമാണ് ഇംഗ്ലീഷ് വിജയത്തിൽ നിർണായകമായത്. കരിയറിലെ രണ്ടാമത്തെ ടെസ്റ്റ് മാത്രം കളിക്കുന്ന കറനാണ് കളിയിലെ കേമനും. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. സ്കോർ: ഇംഗ്ലണ്ട് : 287 & 180 ഇന്ത്യ: 274 & 162
നെട്ടല്ലൊടിച്ച് സ്റ്റോക്സ്
വിജയത്തിന് 84 റൺസ് അകലെ അഞ്ചിന് 110 എന്ന നിലയിൽ നാലാം ദിനം കളി പുനരാരംഭിച്ച ഇന്ത്യക്ക് ആദ്യ ഒാവറിൽ സ്കോർബോർഡിൽ രണ്ട് റൺസ് ചേർത്തപ്പോഴേക്കും ദിനേഷ് കാർത്തികിനെ (20) നഷ്ടമായി. ജെയിംസ് ആൻഡേഴ്സെൻറ പന്തിൽ ഡേവിഡ് മലാൻ പിടി നൽകിയായിരുന്നു കാർത്തികിെൻറ മടക്കം. പിന്നാെല ക്രീസിലെത്തിയ പാണ്ഡ്യയും കോഹ്ലിയും ഒത്തിണക്കത്തോടെ സ്ട്രൈക് കൈമാറി കളിക്കാൻ തുടങ്ങി. ഇരുവരും ക്രീസിൽ തുടർന്നാൽ അനായാസം ജയം കൈപ്പിടിയിലൊതുക്കാമെന്ന അവസ്ഥ. ചില മോശം പന്തുകൾ അതിർത്തി കടത്തിയ പാണ്ഡ്യ ഫോമിെൻറ സൂചനകൾ നൽകി. ഇതിനിടെ നങ്കൂരമിട്ടു കളിച്ച കോഹ്ലി തെൻറ 17ാം ടെസ്റ്റ് അർധ സെഞ്ച്വറിയും പിന്നിട്ടു.
എന്നാൽ, ഇന്നിങ്സിെൻറ 47ാം ഒാവറിൽ ബൗളറെ മാറ്റിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ടിെൻറ തന്ത്രം വിജയം കണ്ടു. ഒാവറിലെ മൂന്നാം പന്തിൽ കോഹ്ലി എൽ.ബി.ഡബ്ല്യുവിൽ കുടുങ്ങി. ഇന്ത്യ റിവ്യൂ കൊടുത്തെങ്കിലും തീരുമാനം ഇംഗ്ലണ്ടിന് അനുകൂലമായിരുന്നു. പിന്നാലെ അതേ ഒാവറിൽതന്നെ മുഹമ്മദ് ഷമിയെയും (0) മടക്കി സ്റ്റോക്സ് ഇരട്ട പ്രഹരേമൽപിച്ചു. ഇശാന്ത് ശർമ (11) രണ്ട് പന്തുകൾ ബൗണ്ടറി കടത്തി ഇംഗ്ലീഷുകാർക്ക് അപായ സൂചന നൽകിയെങ്കിലും ആദിൽ റാഷിദ് ഗൂഗ്ലിയിലൂടെ വിക്കറ്റിനു മുന്നിൽ കുടുക്കി പവിലിയനിലേക്കയച്ചു.
തോൽവി മുന്നിൽക്കണ്ട പാണ്ഡ്യ, ഉമേഷ് യാദവിനെ (0 നോട്ടൗട്ട്) സാക്ഷിനിർത്തി ആക്രമിച്ച് കളിക്കാൻ തുടങ്ങിയെങ്കിലും തിരിച്ചെത്തിയ സ്റ്റോക്സ് പാണ്ഡ്യയെ ഒന്നാം സ്ലിപ്പിൽ അലിസ്റ്റർ കുക്കിെൻറ കൈളിലെത്തിച്ച് ഇന്ത്യൻ പതനം പൂർത്തിയാക്കി.
ഇന്ത്യ ടീമാവണം
ഇരു ഇന്നിങ്സിലുമായി ഇന്ത്യയുടെ ടോപ് സ്കോററായി മാറിയ നായകൻ വിരാട് കോഹ്ലിയെ ആശ്രയിച്ചുള്ള കളിയാണ് ഇന്ത്യക്ക് വിനയായത്. രണ്ട് ഇന്നിങ്സിലുമായി ആകെ നേടിയ 436 റൺസിൽ 200ഉും നായകെൻറ ബാറ്റിൽനിന്നു പിറന്നു. ഒന്നാം ഇന്നിങ്സിൽ 149ഉം രണ്ടാം ഇന്നിങ്സിൽ 51ഉം റൺസ് സമ്പാദ്യം.
ടീമിലെ ബാക്കിയുള്ള 10 പേർ രണ്ടു തവണ ബാറ്റു ചെയ്ത് ആകെ നേടിയത് 236 റൺസും. ബൗളർമാർ തങ്ങളുടെ ജോലി മനോഹരമായി പൂർത്തിയാക്കിയപ്പോൾ ഉത്തരവാദിത്തം മറന്ന മുൻനിര ബാറ്റിങ്ങിെൻറ ദയനീയ പ്രകടനം ഇന്ത്യക്ക് ഇംഗ്ലീഷ് മണ്ണിൽ തുടക്കത്തിലേ തിരിച്ചടിയായി. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആഗസ്റ്റ് ഒമ്പതു മുതൽ ലോർഡ്സിൽ നടക്കും.
സ്കോർബോർഡ്
ഇംഗ്ലണ്ട് - 287& 180
ഇന്ത്യ- 274
ഇന്ത്യ രണ്ടാം ഇന്നിങ്സ്: മുരളി വിജയ് എൽ.ബി.ഡബ്ല്യൂ ബി ബ്രോഡ് 6, ശിഖർ ധവാൻ സി ബെയർസ്റ്റോ ബി ബ്രോഡ് 13, എൽ. രാഹുൽ സി ബെയർസ്റ്റോ ബി സ്റ്റോക്സ് 13, വിരാട് കോഹ്ലി എൽ.ബി.ഡബ്ല്യൂ ബി സ്റ്റോക്സ് 51, അജിൻക്യ രഹാനെ സി ബെയർസ്റ്റോ ബി കറൻ 2, ആർ. അശ്വിൻ സി ബെയർസ്റ്റോ ബി ആൻഡേഴ്സൺ 13, ദിനേഷ് കാർത്തിക് സി മലാൻ ബി ആൻഡേഴ്സൺ 20, ഹർദിക് പാണ്ഡ്യ സി കുക്ക് ബി സ്റ്റോക്സ് 31, മുഹമ്മദ് ഷമി സി ബെയർസ്റ്റോ ബി സ്റ്റോക്സ് 0, ഇശാന്ത് ശർമ എൽ.ബി.ഡബ്ല്യൂ ബി ആദിൽ റഷീദ് 11, ഉമേഷ് യാദവ് നോട്ടൗട്ട് 0
എക്സ്ട്രാസ് 2, ആകെ 162ന് പുറത്ത്.
വിക്കറ്റ് വീഴ്ച: 19-1, 22-2, 46-3, 63-4, 78-5, 112-6, 141-7, 141-8, 154-9, 162-10
ബൗളിങ്: ജെയിംസ് ആൻഡേഴ്സൺ 16-2-50-2, സറ്റ്യുവർട്ട് ബ്രോഡ് 14-2-43-2, ബെൻ സ്റ്റോക്സ് 14.2-2-40-4, സാം കറൻ 6-0-18-1, ആദിൽ റഷീദ് 4-1-9-1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.