ഇംഗ്ലീഷ് റൺമല താണ്ടുമോ അഫ്ഗാൻ...?
text_fieldsമാഞ്ചസ്റ്റർ: ശരിക്കുമൊരു പടുകൂറ്റൻ റൺമല. അഫ്ഗാനിസ്ഥാനു മുന്നിൽ ഇംഗ്ലണ്ട് ഉയർത്തിയത് അതാണ്.. 50 ഓവറിൽ ആറ ് വിക്കറ്റിന് 397 റൺസ്. മഹാതിശയങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ 398 എന്ന വിജയലക്ഷ്യം മറികടക്കുക അഫ്ഗാന് ഏറെക് കുറെ അസാധ്യം.
ക്രിക്കറ്റാണ്. ഏത് ദിവസവും എന്തും സംഭവിക്കാം എന്ന അനിശ്ചിതത്വത്തിൽ അഫ്ഗാൻ ശരിക്കും സിംഹ ങ്ങളാകുമോ...?
പടുകൂറ്റൻ സ്കോറിൽ ഇംഗ്ലണ്ട് എത്തിയത് ക്യാപ്റ്റൻ ഒയിൻ മോർഗൻെറ മിന്നൽ സെഞ്ച്വറിയുടെയും ജോ റൂട്ടും ജോണി ബെയർസ്റ്റോയും അടിച്ചുകൂട്ടിയ അർധ സെഞ്ച്വറികളുടെയും ബലത്തിലാണ്. 25 സിക്സറുകൾ. 21 ബൗണ്ടറികൾ. പന്ത് നിലം തൊടാതെ പറക്കുകയായിരുന്നു. ഏകദിനത്തിലെ ഒരിന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സർ അടിച്ചതിൻെറ റെക്കോർഡും മോർഗൻ സ്വന്തം പേരിലാക്കി. രോഹിത് ശർമയുടെ 16 സിക്സർ എന്ന റെക്കോർഡാണ് മോർഗൻ മറികടന്നത്.
ഒയിൻ മോർഗൻ തന്നെയായിരുന്നു കടുപ്പം. ബൗണ്ടറിയിൽ ഒന്നും താൽപര്യമില്ലാതെ കിട്ടുന്ന പന്തെല്ലാം ഗാലറിയിലേക്ക് പറത്താനായിരുന്നു താൽപര്യം. 71 പന്തേ നേരിട്ടുള്ളുവെങ്കിലും 148 റൺസാണ് ദാഹമടങ്ങാത്ത ആ ബാറ്റിൽനിന്ന് പറപറന്നത്. അതിനിടയിൽ വെറുതെ നാല് ഫോർ. സെഞ്ച്വറി കുറിച്ചതാകട്ടെ വെറും 57 പന്തിൽനിന്ന്. സ്ട്രൈക് റേറ്റ് 208ന് മുകളിൽ.
ജോണി ബെയർസ്റ്റോ 99 പന്തിലെ 90 റൺസോ ജോ റൂട്ടിൻെറ 82 പന്തിലെ 88 റൺസോ അതിനിടയിൽ ആരും ശ്രദ്ധിച്ചതുപോലുമില്ല. അത്ര കടുത്തതായിരുന്നു മോർഗൻെറ വിളയാട്ടം.
31 പന്തിൽ 26 റൺസെടുത്ത ജെയിംസ് വിൻസിൻെറ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. രണ്ട് വീതം റൺസുമായി ജോസ് ബട്ലറും ബെൻ സ്റ്റോക്കും മടങ്ങിയ ശേഷം മൊയിൻ അലി മോർഗൻെറ പിൻഗാമിയായി. വെറും ഒമ്പത് പന്തിൽ 31 റൺസാണ് അലി അടിച്ചുപരത്തിയത്. നാല് കൂറ്റൻ സിക്സറും ഒരു ഫോറും. അതിനിടയിൽ 50 ഓവറും തീർന്നത് അഫ്ഗാന് ആശ്വാസമായി. അല്ലെങ്കിൽ മൊയിൻ അലി മോർഗനെയും പിന്നിലാക്കിയേനെ. 344 ആയിരുന്നു അലിയുടെ സ്ട്രൈക് റേറ്റ്.
അഫ്ഗാൻെറ പേരുകേട്ട കൈക്കുഴ സ്പിന്നർമാരായ റാഷിദ് ഖാനും മുഹമ്മദ് നബിയും കണക്കിന് തല്ലു വാങ്ങി. വിക്കറ്റൊന്നും കിട്ടിയതുമില്ല. ഒമ്പത് ഓവറിൽ മുഹമ്മദ് നബി വഴങ്ങിയത് 70 റൺസായിരുന്നുവെങ്കിൽ അത്രയും ഓവറിൽ റാഷിദ് ഖാൻ വഴങ്ങിയത് 110 റൺസ്.
ദൗലത് സദ്റാനും ഗുൽബുദ്ദീൻ നായിബും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. വിക്കറ്റൊന്നും വീഴ്ത്തിയില്ലെങ്കിലും 10 ഓവറിൽ 44 റൺസ് മാത്രം വിട്ടുകൊടുത്ത മുജീബുർ റഹ്മാനാണ് മികച്ച രീതിയിൽ പന്തെറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.