Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2019 4:29 AM GMT Updated On
date_range 12 Nov 2019 4:30 AM GMT‘1983’ സിനിമയിലെ കഥ തന്നെ ചഹർ കുടുംബത്തിെൻറ ക്രിക്കറ്റ് കഥയും
text_fieldsbookmark_border
ന്യൂഡൽഹി: 2014ൽ പുറത്തിറങ്ങിയ മലയാള സിനിമയായ ‘1983’യെ അനുസ്മരിപ്പിക്കുന്ന ജീവിതകഥ യാണ് കഴിഞ്ഞ രാത്രിയിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഉദിച്ചുയർന്ന ദീപക് ചഹറിനും പിതാവ് ല ോകേന്ദ്ര സിങ് ചഹറിനും പറയാനുള്ളത്. ഇന്ത്യൻ എയർഫോഴ്സിലെ മുൻ ഉദ്യോഗസ്ഥനായി രുന്ന ലോകേന്ദ്ര സിങ് ഏറെ നാളായി കൊതിച്ച രാത്രിയായിരുന്നു ഞായറാഴ്ചയിലേത്. ക്രിക്ക റ്റ് താരമാകാൻ മോഹിച്ചിട്ട് നടക്കാതെപോയ വിഷമം മകനിലൂടെ തീർത്ത ഒരു പിതാവിെൻറ ചാരിതാർഥ്യത്തിലാണ് അദ്ദേഹമിപ്പോൾ.
മകനെ പരിശീലിപ്പിക്കുന്നതിനു മാത്രമായി അദ്ദേഹം കോച്ചിങ് ബിരുദം കരസ്ഥമാക്കി. തെൻറ ജീവിത സമ്പാദ്യമുപയോഗിച്ച് കോൺക്രീറ്റിലും പുല്ലിലുമായി രണ്ടു പിച്ചുകൾ വീട്ടുവളപ്പിൽ തയാറാക്കിയാണ് മകെൻറ ക്രിക്കറ്റ് കരിയറിന് വിത്തിട്ടത്. എല്ലാത്തിനും ഫലമായി ഞായറാഴ്ച സിങ്ങിെൻറ മകൻ ദീപകിെൻറ മാന്ത്രിക പ്രകടന മികവിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയപ്പോൾ അത് തലമുറകളുടെ സ്വപ്നസാക്ഷാത്കാരമായി. ട്വൻറി20 ക്രിക്കറ്റിൽ ഇന്ത്യക്കാരെൻറ ആദ്യ ഹാട്രിക് നേട്ടത്തോടെയായിരുന്നു ചഹർ (3.2-0-7-6) ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തത്.
18ാം വയസ്സിൽ രഞ്ജി ട്രോഫിയിൽ രാജസ്ഥാനുവേണ്ടി അരങ്ങേറിയ ദിനത്തിൽ 10 റൺസിന് എട്ടു വിക്കറ്റ് വീഴ്ത്തി ഹൈദരാബാദിനെ 21 റൺസിന് ചുരുട്ടിക്കെട്ടിയ അന്നു മുതൽ ഇന്ത്യൻ ക്രിക്കറ്റ് ഓർത്തുവെച്ച നാമമാണ് ദീപക് എന്നത്. ദീപകിെൻറ ആ പ്രകടനം ഇന്നും യൂട്യൂബിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള വിഡിയോകളിൽ ഒന്നാണ്. റൈസിങ് പുണെ സൂപ്പർ ജെയൻറ്സിനുവേണ്ടി കളിക്കുന്ന സമയത്ത് ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം.എസ്. ധോണിയുടെ ശ്രദ്ധ പതിഞ്ഞതോടെയാണ് ചഹറിെൻറ തലവര മാറുന്നത്. ചഹറിനെ കൂടെക്കൂട്ടിയ ധോണി താരത്തിെൻറ സ്വിങ് ബൗളിങ് മികവ് ഐ.പി.എല്ലിൽ ഫലപ്രദമായി ഉപയോഗിച്ചു.
ഡ്വെയ്ൻ ബ്രാവോയുടെ അസാന്നിധ്യത്തിൽ ക്യാപ്റ്റൻ ഏൽപിച്ച ഉത്തരവാദിത്തം ഭംഗിയോടെ നിറവേറ്റിയ ചഹർ ധോണിയുടെ ആവനാഴിയിലെ മികച്ച ആയുധമായി നിലകൊണ്ടു. ഞായറാഴ്ച സീനിയർ താരങ്ങളുടെ അഭാവത്തിൽ രോഹിത് ശർമയും ചെയ്തത് അതുതന്നെയായിരുന്നു. പവർപ്ലേ ഓവറുകൾ വിട്ട് സുപ്രധാന ഓവറുകൾ ബൗൾ ചെയ്യേണ്ടിവരുമെന്ന് രോഹിത് മത്സരത്തിനുമുമ്പ് സൂചിപ്പിച്ചതായി ദീപക് പിന്നീട് വെളിപ്പെടുത്തി. മഞ്ഞുവീഴ്ചയുണ്ടായിരുന്നതിനാൽ സ്വിങ് ബാൾ ഫലപ്രദമല്ലാത്ത സാഹചര്യത്തിൽ യോർക്കറുകളും സ്ലോബാളുകളുമടക്കമുള്ള മറ്റു വിദ്യകളുപയോഗിച്ചാണ് ദീപക് നാഗ്പുരിൽ താരമായത്.
2018 സീസണിൽ 10 വിക്കറ്റ് വീഴ്ത്തിയ ചഹർ ഇക്കഴിഞ്ഞ സീസണിൽ 22 വിക്കറ്റുമായി ഏകദിന ലോകകപ്പിലെ സ്റ്റാൻഡ് ബൈ ലിസ്റ്റിലും ഇടം കണ്ടെത്തി. ആഗ്രയിൽനിന്നു വരുന്ന ചഹർ കുടുംബം രാജസ്ഥാനിലെ ഗംഗാനാഗറിലാണ് സ്ഥിരതാമസമാക്കിയത്. കുടുംബാംഗമായ രാഹുൽ ചഹറും ഇന്ത്യൻ താരമാണ്. ഇേപ്പാൾ 27 വയസ്സായ മകന് ഇനിയും ഏറെ സമയമുെണ്ടന്നും ടെസ്റ്റ് തൊപ്പി വൈകാതെ തേടിവരുെമന്നും അച്ഛൻ പ്രത്യാശിക്കുന്നു.
ലോകേന്ദ്രസിങ് ചഹർ
മകനെ പരിശീലിപ്പിക്കുന്നതിനു മാത്രമായി അദ്ദേഹം കോച്ചിങ് ബിരുദം കരസ്ഥമാക്കി. തെൻറ ജീവിത സമ്പാദ്യമുപയോഗിച്ച് കോൺക്രീറ്റിലും പുല്ലിലുമായി രണ്ടു പിച്ചുകൾ വീട്ടുവളപ്പിൽ തയാറാക്കിയാണ് മകെൻറ ക്രിക്കറ്റ് കരിയറിന് വിത്തിട്ടത്. എല്ലാത്തിനും ഫലമായി ഞായറാഴ്ച സിങ്ങിെൻറ മകൻ ദീപകിെൻറ മാന്ത്രിക പ്രകടന മികവിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയപ്പോൾ അത് തലമുറകളുടെ സ്വപ്നസാക്ഷാത്കാരമായി. ട്വൻറി20 ക്രിക്കറ്റിൽ ഇന്ത്യക്കാരെൻറ ആദ്യ ഹാട്രിക് നേട്ടത്തോടെയായിരുന്നു ചഹർ (3.2-0-7-6) ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തത്.
18ാം വയസ്സിൽ രഞ്ജി ട്രോഫിയിൽ രാജസ്ഥാനുവേണ്ടി അരങ്ങേറിയ ദിനത്തിൽ 10 റൺസിന് എട്ടു വിക്കറ്റ് വീഴ്ത്തി ഹൈദരാബാദിനെ 21 റൺസിന് ചുരുട്ടിക്കെട്ടിയ അന്നു മുതൽ ഇന്ത്യൻ ക്രിക്കറ്റ് ഓർത്തുവെച്ച നാമമാണ് ദീപക് എന്നത്. ദീപകിെൻറ ആ പ്രകടനം ഇന്നും യൂട്യൂബിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള വിഡിയോകളിൽ ഒന്നാണ്. റൈസിങ് പുണെ സൂപ്പർ ജെയൻറ്സിനുവേണ്ടി കളിക്കുന്ന സമയത്ത് ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം.എസ്. ധോണിയുടെ ശ്രദ്ധ പതിഞ്ഞതോടെയാണ് ചഹറിെൻറ തലവര മാറുന്നത്. ചഹറിനെ കൂടെക്കൂട്ടിയ ധോണി താരത്തിെൻറ സ്വിങ് ബൗളിങ് മികവ് ഐ.പി.എല്ലിൽ ഫലപ്രദമായി ഉപയോഗിച്ചു.
ദീപക് ചഹറും രാഹുൽ ചഹറും ഐ.പി.എൽ മത്സരത്തിന് ശേഷം
ഡ്വെയ്ൻ ബ്രാവോയുടെ അസാന്നിധ്യത്തിൽ ക്യാപ്റ്റൻ ഏൽപിച്ച ഉത്തരവാദിത്തം ഭംഗിയോടെ നിറവേറ്റിയ ചഹർ ധോണിയുടെ ആവനാഴിയിലെ മികച്ച ആയുധമായി നിലകൊണ്ടു. ഞായറാഴ്ച സീനിയർ താരങ്ങളുടെ അഭാവത്തിൽ രോഹിത് ശർമയും ചെയ്തത് അതുതന്നെയായിരുന്നു. പവർപ്ലേ ഓവറുകൾ വിട്ട് സുപ്രധാന ഓവറുകൾ ബൗൾ ചെയ്യേണ്ടിവരുമെന്ന് രോഹിത് മത്സരത്തിനുമുമ്പ് സൂചിപ്പിച്ചതായി ദീപക് പിന്നീട് വെളിപ്പെടുത്തി. മഞ്ഞുവീഴ്ചയുണ്ടായിരുന്നതിനാൽ സ്വിങ് ബാൾ ഫലപ്രദമല്ലാത്ത സാഹചര്യത്തിൽ യോർക്കറുകളും സ്ലോബാളുകളുമടക്കമുള്ള മറ്റു വിദ്യകളുപയോഗിച്ചാണ് ദീപക് നാഗ്പുരിൽ താരമായത്.
2018 സീസണിൽ 10 വിക്കറ്റ് വീഴ്ത്തിയ ചഹർ ഇക്കഴിഞ്ഞ സീസണിൽ 22 വിക്കറ്റുമായി ഏകദിന ലോകകപ്പിലെ സ്റ്റാൻഡ് ബൈ ലിസ്റ്റിലും ഇടം കണ്ടെത്തി. ആഗ്രയിൽനിന്നു വരുന്ന ചഹർ കുടുംബം രാജസ്ഥാനിലെ ഗംഗാനാഗറിലാണ് സ്ഥിരതാമസമാക്കിയത്. കുടുംബാംഗമായ രാഹുൽ ചഹറും ഇന്ത്യൻ താരമാണ്. ഇേപ്പാൾ 27 വയസ്സായ മകന് ഇനിയും ഏറെ സമയമുെണ്ടന്നും ടെസ്റ്റ് തൊപ്പി വൈകാതെ തേടിവരുെമന്നും അച്ഛൻ പ്രത്യാശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story