Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവീഞ്ഞുപോലെ...

വീഞ്ഞുപോലെ മലിംഗ

text_fields
bookmark_border
lasith-malingaa
cancel

ലീഡ്സ്: ഇംഗ്ലണ്ടിനെ നേരിടാനായി ശ്രീലങ്ക ഇറങ്ങും മുമ്പ് സമൂഹമാധ്യമങ്ങളിൽ ലസിത്  മലിംഗയുടെ ഒരു ചിത്രം പ്രചരിച്ചിരുന്നു. ഡ്രസിങ് റൂമിൽ ഷർട്ടിടാതെ കുടവയറും തടിച് ച ശരീരവുമായി നിൽക്കുന്ന ലസിത് മലിംഗ. ലങ്കൻ ടീമിെൻറ ഫിറ്റ്നസിനെയും തുടർതോൽവി കളെയും വിമർശിക്കാനുള്ള ആയുധമായിരുന്നു ആ ചിത്രം.

എന്നാൽ, പരിഹസിച്ചവർക്ക് മല ിംഗ വരമ്പത്ത് തന്നെ കൂലി നൽകി. ടൂർണമെൻറ് ഫേവറിറ്റുകളും ആതിഥേയരുമായ ഇംഗ്ലണ്ടിന െതിരെ വിജയമൊരുക്കിയാണ് മറുപടിയെന്നത് പ്രതികാരത്തിന് തിളക്കവും കൂട്ടി. 20 റൺസിന് ശ്രീലങ്കജയിച്ചപ്പോൾ, നാല് നിർണായക വിക്കറ്റുകൾ വീഴ്ത്തിയാണ് വെറ്ററൻ പേസർ ടീമിെൻറ വിജയ ശിൽപിയായത്.
വിമർശിച്ചവരെല്ലാം പിന്നെ സമൂഹമാധ്യമങ്ങളിൽ മലിംഗയുടെ വാഴ്ത്തുകാരായി. വിമർശകർക്ക് വയടപ്പൻ മറുപടി നൽകി മുൻ താരങ്ങളായ മഹേല ജയവർധനെയും മൈക്കൽ വോണുമെല്ലാം രംഗത്തെത്തി. നേരേത്ത വൈറലായ

‘അൺഫിറ്റ് മലിംഗ’ ചിത്രം പോസ്റ്റുചെയ്തുതന്നെയായിരുന്നു ജയവർധനെയുടെ മറുപടി.
ലങ്ക ഉയർത്തിയ 232 റൺസെന്ന ലക്ഷ്യത്തിലേക്ക് പാഡുകെട്ടിയ ഇംഗ്ലണ്ടിന് തുടക്കത്തിൽതന്നെ പ്രഹരം നൽകിയായിരുന്നു മലിംഗയുടെ വരവ്. ജോണി ബെയർസ്റ്റോ (0), വിൻസെ (14), ജോ റൂട്ട് (57), ജോസ് ബട്ലർ (10) എന്നിവരുടെ നിർണായക നാലു വിക്കറ്റുകളാണ് കളി ലങ്കയുടെ ട്രാക്കിലാക്കിയത്. പിന്നീട് ധനഞ്ജയ ഡിസിൽവയും ഉദാനയും ഏറ്റെടുത്തതോടെ ലങ്കക്ക് ഒാർമയിൽ സൂക്ഷിക്കാൻ തിളക്കമുള്ള വിജയമെത്തി. 85 റൺസുമായി എയ്ഞ്ചലോ മാത്യൂസ് ബാറ്റിങ്ങിലും തിളങ്ങി.

ലൈനും ലെങ്തും പാലിച്ച് യോർക്കറും ബൗൺസറും പരീക്ഷിച്ചായിരുന്നു മലിംഗ ഇംഗ്ലീഷുകാർക്ക് കെണിയൊരുക്കിയത്. മിന്നൽ വേഗത്തിൽ പറന്നെത്തുന്ന പന്തിനു മുന്നിൽ റൂട്ടിനും ബട്ലർക്കുമെല്ലാം അടിതെറ്റാതിരിക്കാനായില്ല. പ്രായം 35 ആയെങ്കിലും മലിംഗയുടെ വീര്യമേറുന്നേയുള്ളൂ. പഴയ വീഞ്ഞിെൻറ വീര്യമേറും പോലെ.

35ാം വയസ്സിലും പ്രാതപകാലത്തെ അനുസ്മരിപ്പിക്കും വിധം യോർക്കറുകൾ തൊടുത്തുവിട്ട മലിംഗ ഇതിഹാസ ബൗളർമാരുടെ റെക്കോഡ് പട്ടികയിലേക്കാണ് കഴിഞ്ഞ രാത്രിയിൽ ഒാടിക്കയറിയത്. ലോകകപ്പിൽ 50 വിക്കറ്റ് നേടുന്ന നാലാമത്തെ ബൗളർ. നാട്ടുകാരനായ മുത്തയ്യ മുരളധീരൻ (68), ആസ്ട്രേലിയയുടെ െഗ്ലൻ മഗ്രാത്ത് (71), പാകിസ്താെൻറ വസിം അക്രം (55) എന്നിവരാണ് പട്ടികയിൽ മലിംഗക്ക് മുേമ്പ കയറിപ്പറ്റിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsICC World Cup 2019Malinga
News Summary - cricketer malinga -sports news
Next Story