Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക്രിക്കറ്റ്...

ക്രിക്കറ്റ് റിട്ടേൺ  എളുപ്പമല്ല

text_fields
bookmark_border
crick-return
cancel

ദുബൈ: കോവിഡ് കാരണം നിർത്തിവെച്ച ഫുട്ബാളും ടെന്നിസും പോലെ ക്രിക്കറ്റിന് എളുപ്പത്തിൽ മടങ്ങിവരാനാവില്ലെന്ന് ഐ.സി.സി. കളിയും പരിശീലനും പൂർണമായും നിർത്തിവെച്ച സാഹചര്യത്തിൽ ടെസ്റ്റ് ക്രിക്കറ്റ് പുനരാരംഭിക്കാൻ സാവകാശം വേണ്ടിവരുമെന്നാണ് ഐ.സി.സി വിലയിരുത്തൽ. ബൗളർമാർക്ക് പരിശീലനം ആരംഭിച്ച് മത്സരത്തിനൊരുങ്ങാൻ രണ്ട്-മൂന്ന് മാസം വേണ്ടിവരും.

അല്ലാതെ കളിക്കാനിറങ്ങിയാൽ പരിക്ക് സാധ്യത കൂതടുലാണ് -കോവിഡിനുശേഷമുള്ള ക്രിക്കറ്റ് സംബന്ധിച്ച മാർഗനിർദേശക കുറിപ്പിൽ ഐ.സി.സി വ്യക്തമാക്കി. ‘നിശ്ചിത ഇടവേളക്കുശേഷം ബൗളർമാർ കളിക്കളത്തിലേക്ക് തിരിച്ചെത്തുേമ്പാൾ പരിക്ക് സാധ്യത കൂടുതലാണ്. കുറഞ്ഞ സമയത്തെ തയാറെടുപ്പ് വലിയ തോതിലുള്ള പരിക്കിന് കാരണമാവും’ -ഐ.സി.സി ഗൈഡ്ലൈൻസിൽ വ്യക്തമാക്കുന്നു. ബൗളർമാരുടെ തയാറെടുപ്പിെൻറ സമയം തീരുമാനിക്കുേമ്പാൾ കളിക്കാരെൻറ പ്രായം, ഫിറ്റ്നസ് എന്നിവ പരിഗണിക്കേണ്ടിവരും. 

ജൂൈല-ആഗസ്റ്റിൽ പരമ്പരകൾ നിശ്ചയിച്ച ടീമുകൾക്ക് തിരിച്ചടിയാണ് ഐ.സി.സിയുടെ നിർദേശങ്ങൾ. ട്വൻറി20 മത്സരങ്ങൾക്കുമുമ്പ് ബൗളർമാർക്ക് അഞ്ച്-ആറ് ആഴ്ചയും, ഏകദിനത്തിന് മുമ്പ് ആറ് ആഴ്ചയുമാണ് തയാറെടുപ്പിനായി നിർദേശിച്ചത്. അവസാന മൂന്നാഴ്ച മത്സരത്തിനെന്നപോലെ ബൗൾ ചെയ്യണം. ആഗസ്റ്റിലെ ഷെഡ്യൂൾ ചെയ്ത പാകിസ്താൻ -ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ഭാഗമായി ഇംഗ്ലണ്ട് ബൗളർമാർ വ്യക്തിഗത പരിശീലനം ആരംഭിച്ചുകഴിഞ്ഞു. 

കോവിഡിനുശേഷം ക്രിക്കറ്റ് മടങ്ങിെയത്തുേമ്പാൾ കർശന നടപടിക്രമങ്ങളാണ് ഐ.സി.സി സജ്ജമാക്കിയത്. പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കുകയും ഐസൊലേഷൻ പരിശീലന ക്യാമ്പ് തയാറാക്കാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newscovid 19
News Summary - Cricket return-Sports news
Next Story