കോവിഡ് 19: അതീവ ജാഗ്രതയോടെ കായിക ലോകം
text_fieldsകോവിഡ് 19 എന്ന മഹാമാരി ലോകത്തെ ഭീതിയിലാഴ്ത്തുേമ്പാൾ അതീവ ജാഗ്രതയോടെ പ്രതിരോധത്തിെൻറ ശക്തമായ സന്ദേശം നൽകുകയാണ് കായിക ലോകം. ഫുട്ബാൾ, ക്രിക്കറ്റ് മാമാങ്കങ്ങളെല്ലാം മാറ്റിവെച്ച് ലോകോത്തര താരങ്ങൾ വീടുകളിൽ വിശ്രമത്തിലാണ്.
ദക്ഷിണാഫ്രിക്കൻ ടീം ‘ക്വാറൻറീനിൽ’
ജൊഹാനസ്ബർഗ്: ഇന്ത്യയിൽനിന്നു മടങ്ങിയെത്തിയ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന് സ്വയം നിരീക്ഷണ കാലം. ഏകദിന പരമ്പര പാതിവഴിയിൽ ഉപേക്ഷിച്ച്, ബുധനാഴ്ച നാട്ടിലെത്തിയ ടീം അംഗങ്ങളോട് 14 ദിവസം നിരീക്ഷണത്തിൽ കഴിയാനാണ് നിർദേശം. ‘ക്വാറെൻറൻ’ കാലയളവിൽ രോഗലക്ഷണങ്ങൾ കണ്ടാൽ സാംപ്ൾ പരിശോധന നടത്തുമെന്ന് ടീം മെഡിക്കൽ ഒാഫിസർ ഡോ. ശുഐഎബ് മഞ്റ അറിയിച്ചു. വിദേശരാജ്യങ്ങളിൽനിന്നെത്തിയവർക്കുള്ള മുൻകരുതൽ എന്ന നിലയിലാണ് നിരീക്ഷണം. മാസ്ക് ധരിച്ചാണ് കളിക്കാർ യാത്രചെയ്തത്.
മൂന്ന് ഏകദിന മത്സരങ്ങൾ അടങ്ങിയ പരമ്പരക്കായാണ് ദക്ഷിണാഫ്രിക്കൻ ടീം ഇന്ത്യയിലെത്തിയത്. ധരംശാലയിലെ ആദ്യ മത്സരം മഴകാരണം ഉപേക്ഷിച്ചു. പിന്നാലെ, കോവിഡ് പടർന്ന സാഹചര്യത്തിൽ മറ്റു മത്സരങ്ങളും റദ്ദാക്കി. ഉടൻ മടക്കം മുടങ്ങിയെങ്കിലും കഴിഞ്ഞ ദിവസം കൊൽക്കത്ത വഴി ഡി കോക്കും സംഘവും നാട്ടിലേക്ക് മടങ്ങി.
സോറി.... സാറി പുകവലി കുറക്കണം
ടുറിൻ: ലോക ഫുട്ബാളിലെ വിലപിടിപ്പുള്ള പരിശീലകരിലൊരാളായ യുവൻറസിെൻറ മൗറീസിയോ സാറിയുടെ പുകവലി ശീലം കാരണം പുലിവാലുപിടിച്ചിരിക്കുകയാണ് ക്ലബ് അധികൃതർ.
ദിവസേന 60ൽ അധികം സിഗരറ്റുകൾ വലിച്ചുതള്ളുന്ന 61കാരൻ പുകവലി നിയന്ത്രിച്ചില്ലെങ്കിൽ വലിയ വിലകൊടുക്കേണ്ടി വരുമെന്നാണ് വ്യക്തമാവുന്നത്. യുവൻറസ് താരം ബ്ലെയ്സ് മറ്റുഡിക്കിനു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ന്യൂമോണിയയും ശ്വാസകോശ സംബന്ധമായ അസുഖവുമുള്ള സാറിക്ക് പ്രത്യേക ശ്രദ്ധ നൽകി പരിചരിക്കുകയാണ് ക്ലബ് അധികൃതർ.
അടുത്ത സുഹൃത്ത് ഓറലിയോ വിർജിലിെൻറ നേതൃത്വത്തിലാണ് പരിചരണം. രണ്ടാം ഘട്ടത്തിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റിവാണെങ്കിലും പുകവലി സാറിയുടെ ആരോഗ്യനില വഷളാക്കുന്നുണ്ട്. രണ്ടു കളിക്കാർ രോഗബാധിതരായതോടെ കളിക്കാരും സ്റ്റാഫുമടക്കം 121 പേരാണ് സ്വയം നിരീക്ഷണത്തിൽ കഴിയുന്നത്.
കോവിഡ്-19 മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച ഫുട്ബാൾ ലീഗാണ് ഇറ്റാലിയൻ സീരി ‘എ’. ഇതുവരെ 13 സീരി എ കളിക്കാർക്കാണ് കോവിഡ് പിടിപെട്ടത്. മറ്റുഡിക്കൊപ്പം വെറോണയുടെ മാറ്റിയ സക്കാഗ്നിക്കുമാണ് പുതുതായി രോഗം പിടിപെട്ടത്.
കൈത്താങ്ങായി ഫുട്ബാൾ ലോകം
റോം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദശലക്ഷങ്ങൾ സംഭാവനചെയ്ത് ആഗോള ഫുട്ബാൾ സംഘടനയായ ഫിഫ, യുവൻറസ് ഉടമകളായ ആഗ്നല്ലി കുടുംബം, ഇറ്റാലിയൻ മുൻപ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി എന്നിവർ. ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫാൻറീനോ ഒരുകോടി ഡോളറാണ് ലോകാരോഗ്യ സംഘടനക്ക് നൽകുന്നതായി പ്രഖ്യാപിച്ചത്.
ഒരുകോടി യൂറോക്കൊപ്പം മെഡിക്കൽ ഉപകരണങ്ങളും ആഗ്നല്ലി വാഗ്ദാനം ചെയ്തു. ഇറ്റലിയിലെ ആശുപത്രികളെ സഹായിക്കാനായി ദശലക്ഷം യൂറോ ലക്ഷ്യമിട്ടുള്ള ധനശേഖരണ യജ്ഞത്തിന് എ.സി മിലാൻ സ്ൈട്രക്കൽ സ്ലാട്ടണ ഇബ്രാഹിമോവിച് തുടക്കമിട്ടു. ലക്ഷം യൂറോ സ്വീഡിഷ് ഇതിഹാസം സംഭാവനയായി നൽകി.
യൂറോപ്പിൽ രോഗം കനത്ത നാശം വിതച്ച ഇറ്റാലിയിൽ വിവിധ ക്ലബുകളായ എ.സി. മിലാൻ, ഇൻറർ മിലാൻ, നാപോളി, റോമ എന്നിവരും ആേരാഗ്യരംഗത്തിന് കരുത്തേകാൻ രംഗത്തെത്തിയിരുന്നു. വിംബ്ൾഡൺ ജേത്രിയും ലോക വനിത ടെന്നിസ് റാങ്കിങ്ങിലെ രണ്ടാം സ്ഥാനക്കാരിയുമായ സിമോണ ഹാലപ് സ്വരാജ്യമായ റുമേനിയയിലെ ആശുപത്രികൾക്ക് ഉപകരണങ്ങളും സാമ്പത്തിക സഹായവുമായി രംഗത്തെത്തി.
ചാമ്പ്യൻസ് ലീഗ് ഫൈനൽ ജൂൺ 27ന്
ഇസ്തംബൂൾ: യൂറോകപ്പ് അടുത്ത വർഷത്തേക്കു മാറ്റിയതിനെത്തുടർന്ന് യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ ലീഗ് ഫൈനലുകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു. ചാമ്പ്യൻസ് ലീഗ് ഫൈനൽ ജൂൺ 27നും (മുമ്പ് -മേയ് 30) യൂറോപ ലീഗ് ഫൈനൽ ജൂൺ 24നും (മേയ് 27) നടത്താൻ ചൊവ്വാഴ്ച നടന്ന ഡയറക്ടർമാരുടെ വിഡിയോ കോൺഫറൻസിങ് യോഗത്തിൽ തീരുമാനമായി. മുൻ നിശ്ചയപ്രകാരം തുർക്കിയിലെ ഇസ്തംബൂളിൽവെച്ചാകും ചാമ്പ്യൻസ് ലീഗ് ഫൈനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.