റോയൽസിന് തോൽവി തന്നെ; അവസാന പന്തിൽ ജയിച്ച് ചെന്നൈ
text_fieldsജയ്പൂർ: അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന ത്രില്ലറിൽ രാജസ്ഥാനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് നാലു വിക്കറ്റിെൻറ ത്രസിപ്പിക്കുന്ന ജയം. ബെൻ സ്റ്റോക്സിനെ അവസാന പന്തിൽ സിക്സർ പറത്തി മിച്ചൽ സാൻഡ്നറാണ് (3 പന്തിൽ 10 നോട്ടൗട്ട്) ജയം സമ്മാനിച്ചത്.
രാജസ്ഥാൻ കുറിച്ച 152 റൺസ് വിജയലക്ഷ്യം പിന്തുടരവേ 24ന് നാല് എന്ന നിലയിൽ തകർന്ന ചെന്നൈയെ അഞ്ചാം വിക്കറ്റിൽ 95 റൺസ് കൂട്ടിച്ചേർത്ത അമ്പാട്ടി റായുഡു (57) എം.എസ്. ധോണി (58) കൂട്ടുകെട്ടാണ് രക്ഷിച്ചത്. സ്കോർ: രാജസ്ഥാൻ റോയൽസ് 151-7 (20 ഒാവർ) ചെന്നൈ സൂപ്പർ കിങ്സ് 155-6 (20 ഒാവർ)
152 റൺസ് ലക്ഷ്യവുമായിറങ്ങിയ ചെന്നൈയുെട മുന്നേറ്റനിര തകർന്നടിഞ്ഞു. സ്കോർബോർഡിൽ റൺസ് ചേർക്കുന്നതിനുമുേമ്പതന്നെ ഷെയ്ൻ വാട്സൺ (0) ധവാൽ കുൽക്കർണിയുടെ പന്തിൽ സ്റ്റമ്പ് തെറിച്ച് മടങ്ങി. ഫാഫ് ഡുപ്ലെസിസ് (7), സുരേഷ് റെയ്ന (4), കേദാർ ജാദവ് (1) എന്നിവർ കൂടി ആയുധംവെച്ച് കീഴടങ്ങിയതോെട 5.5 ഒാവറിൽ 24-4 എന്ന പരിതാപകരമായ നിലയിലായി ചെന്നൈ.
ശേഷം ഒത്തുചേർന്ന അമ്പാട്ടി റായുഡുവും എം.എസ്. ധോണിയും ചേർന്ന് ഇടവേളകളിൽ ബൗണ്ടറികളും സിക്സുകളുമായി 15 ഒാവറിൽ 100 കടത്തി. 18ാം ഒാവറിൽ സ്റ്റോക്സിനെതിരെ സിക്സറടിക്കാനുള്ള റായുഡുവിെൻറ ശ്രമം ശ്രേയസിെൻറ ഉജ്ജ്വല ക്യാച്ചിൽ വിഫലമായതോടെ കൂട്ടുകെട്ട് പിരിഞ്ഞു. അവസാന രണ്ടോവറിൽ ജയിക്കാൻ 30 റൺസ്. ജോഫ്ര ആർച്ചർ എറിഞ്ഞ 19ാം ഒാവറിൽ ബൗണ്ടറി സഹിതം ധോണി 12 റൺസ് നേടി. ബെൻ സ്റ്റോക്സ് എറിഞ്ഞ ആദ്യ രണ്ട് പന്തുകളിൽ ജദേജയുടെ സിക്സടക്കം പത്ത് റൺസ്.
എന്നാൽ, മൂന്നാം പന്തിൽ ധോണി ബൗൾഡ്. അവസാന പന്തിൽ മൂന്ന് റൺസ് വേണ്ടിടത്ത് സിക്സർ പറത്തി സാൻഡ്നർ ടീമിന് ആവേേശ്വാജ്ജ്വല ജയം സമ്മാനിച്ചു. ബെൻ സ്റ്റോക്സ് (28), ജോസ് ബട്ലർ (23), വാലറ്റക്കാരൻ ശ്രേയസ് ഗോപാൽ (7 പന്തിൽ 19) എന്നിവരാണ് രാജസ്ഥാൻ സ്കോർ 150 കടക്കാൻ സഹായിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.