ഇംഗ്ലണ്ടിൽ തകരുമോ സചിെൻറ റെക്കോഡ് ?
text_fieldsലണ്ടൻ: റൺസൊഴുകുന്ന പിച്ചായിരിക്കും ഇംഗ്ലണ്ടിലെന്ന കാര്യത്തിൽ സംശയമില്ല. ഇംഗ്ലണ് ട്-പാകിസ്താൻ പരമ്പര അതാണ് തെളിയിക്കുന്നത്. കളിച്ച എല്ലാ മത്സരങ്ങളിലും മുന്നൂറ ിലധികം റൺസ് നേടിയിരിക്കുന്നു. ബൗളർമാരുടെ ശവപ്പറമ്പായി മാറിയേക്കാവുന്ന ഇംഗ്ലീ ഷ് പിച്ചുകളിൽ, നീണ്ട 16 വർഷക്കാലമായി ഇളകാതിരിക്കുന്ന സാക്ഷാൽ സചിൻ ടെണ്ടുൽകറുടെ ഒ രു റെക്കോഡ് തകരുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. 2003 ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ സചിൻ അടിച്ചു കൂട്ടിയത് 673 റൺസാണ്. ഒരു ലോകകപ്പിൽ ഇത്രയും റൺസെടു ത്ത താരം സചിൻ മാത്രമാണ്. ശേഷം മാത്യൂ ഹെയ്ഡൻ(659-2007), മഹേല ജയവർധനെ (548-2007), മാർടിൻ ഗുപ്റ്റിൽ ( 547-2015) എന്നിവരെല്ലാം ഇതു തകർക്കാൻ ശ്രമിച്ചു നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. എന്നാൽ, ഇത്തവണ ഇംഗ്ലീഷ് മണ്ണിൽ ഇൗ റെക്കോഡ് സ്വന്തം പേരിലാക്കാൻ സാധ്യയുള്ള ചിലരുണ്ട്.
വിരാട് കോഹ്ലി: പട്ടികയിൽ ഒന്നാമൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ്. 2011(282 റൺസ്), 2015 (305 റൺസ്) ലോകകപ്പിൽ കോഹ്ലിക്ക് വരവറിയിക്കാനായില്ലെങ്കിലും 2015നു ശേഷം ബാറ്റിങ് വിസ്ഫോടനം കാഴ്ച്ചവെച്ച താരമാണ് ഇന്ത്യൻ ക്യാപ്റ്റൻ. തുടർച്ചയായി രണ്ടു വർഷം 1000ത്തിലധികം റൺസ് നേടിയ താരം ഇൗ വർഷം മൂന്ന് സെഞ്ച്വറിയുമായി 611 റൺസ് കുറിച്ചു കഴിഞ്ഞു. െഎ.പി.എല്ലിൽ ഒരു സെഞ്ച്വറിയടക്കം 464 റൺസ്. റൗണ്ട് റോബിൻ രീതിയായതിനാൽ എല്ലാം ടീമുകളോടും ഏറ്റുമുട്ടാനുള്ള അവസരവും വിരാടിന് വന്നെത്തും. സമീപകാലത്തെ പ്രകടനം പരിഗണിച്ചാൽ കോഹ്ലി ഇംഗ്ലണ്ടിൽ അത്ഭുതം കാണിച്ചേക്കും. സച്ചിെൻറ റെക്കോഡ് ഇത്തവണ തകർക്കപ്പെടുകയാണെങ്കിൽ അത് വിരാടിെൻറ ബാറ്റിൽനിന്നാവെട്ടയെന്നാണ് ആരാധകരുടെ പ്രാർഥന.
ജോണി ബെയർസ്റ്റോ: ഇംഗ്ലീഷ് ടീമിലെ ടോപ് ഫോമിലുള്ള താരം. ഇൗയിടെ അവസാനിച്ച െഎ.പി.എല്ലിൽ സൺ റൈസേഴ്സ് ഹൈദരാബാദിനു വേണ്ടി 10 മത്സരങ്ങളിൽനിന്നും ഒരു െസഞ്ച്വറിയടക്കം 445 റൺസ് അടിച്ചുകൂട്ടി. 157.24 ആയിരുന്നു സ്ട്രൈക് റേറ്റ്. പാകിസ്താനെതിരായ പരമ്പരയിൽ സെഞ്ച്വറിയും അർധസെഞ്ച്വറിയുമായി ലോകകപ്പ് ദിനങ്ങളിലെ പൂരത്തിെൻറ വരവറിയിച്ചു. ഇൗ വർഷം 400ലധികം റൺസ് നേടിക്കഴിഞ്ഞു. ബെയർസ്റ്റോയുടെ വിക്കറ്റ് വീഴ്ത്താൻ ബൗളർമാർ നന്നായി വിയർക്കേണ്ടി വരും.
ക്രിസ്ഗെയ്ൽ: ഇൗ ലിസ്റ്റിൽ ക്രിസ്ഗെയ്ലിനെ ഉൾപ്പെടുത്തുന്നത് ഒരു പക്ഷേ, തർക്കവിഷയമായിരിക്കും. പ്രായംകൊണ്ട് അങ്ങെത്തിയ വിൻഡീസ് വൈസ് ക്യാപ്റ്റൻ ഇംഗ്ലീഷ് മണ്ണിൽ അത്ഭുതം കാട്ടാനാവുമോ? എന്നാൽ, സമീപ പ്രകടനങ്ങൾ ആ സാധ്യത തള്ളുന്നില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഗെയ്ൽ വീണ്ടും ഫോമിലേക്കെത്തിയെന്ന് കണക്കുകൾ പറയുന്നു. നാലു മത്സരങ്ങളിൽ രണ്ടു സെഞ്ച്വറിയും രണ്ടു അർധസെഞ്ച്വറിയുടക്കം 424 റൺസ്. പിന്നാലെ െഎ.പി.എല്ലിൽ 490 റൺസ്. െഎ.പി.എല്ലിനിടെ ഒരു അഭിമുഖത്തിൽ പ്രായമൊരു പ്രശ്നാമാണോയെന്ന് ഇംഗ്ലണ്ടിൽ കാണാമെന്നും ക്രിസ് ഗെയ്ൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയുണ്ടായി.
ഡേവിഡ് വാർണർ: വിലക്ക് കഴിഞ്ഞ് തിരിച്ചത്തിയ ഡേവിഡ് വാർണറുടെ ബാറ്റ്ങ് വീര്യം ചോർന്നിട്ടില്ലെന്ന് ഇൗ െഎ.പി.എല്ലോടെ തെളിഞ്ഞു. വാർണറിനുള്ള ആസ്ട്രേലിയൻ സെലക്ടർമാരുടെ പരീക്ഷണമായിരുന്നു െഎ.പി.എൽ. അവസരം പാഴാക്കാതെ വാർണർ ഇത് ഉപയോഗിക്കുകയും ചെയ്തു. ഒരു സെഞ്ച്വറിയും എട്ട് അർധസെഞ്ച്വറിയുമാണ് ഇൗ സീസൺ െഎ.പി.എല്ലിൽ വാർണർ അടിച്ചുകൂട്ടിയത്. 12 മത്സരങ്ങളിൽനിന്നും 692 റൺസുമായി ഒാറഞ്ച് ക്യാപ്പും സ്വന്തമാക്കി. മാസ്റ്റർ ബ്ലാസ്റ്ററെ ഇത്തവണ ഡേവിഡ് വാർണർ മറികടന്നാൽ അതിൽ അത്ഭുതം ഒട്ടും വേണ്ടതില്ല.
രോഹിത് ശർമ: െഎ.പി.എല്ലിൽ ഫ്ലോപ്പാണെങ്കിലും രോഹിതിനെ ഇൗ ലിസ്റ്റിൽനിന്ന് തള്ളാനാവില്ല. 2017ലും 2018ലും 1000 റൺസ് തികച്ച താരം ഏകദിനത്തിൽ സ്ഥിരതയുള്ള കളിക്കാരനാണ്. ഇൗ സീസണിൽ ഇതുവരെ 556 റൺസ് കുറിച്ചിട്ടുള്ള രോഹിത് ഫോമിലേക്കെത്തിയാൽ ബാറ്റിങ് പിച്ചിൽ റൺമല കണ്ടെത്തിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.