ദുബൈ: അഞ്ച് ദേശീയ ടീമുകളുടെ ക്യാപ്റ്റന്മാരെ വാതുവെപ്പുകാർ സമീപിച്ചതായി െഎ.സി.സിയുടെ വെളിപ്പെടുത്തൽ. ഇവരിൽ നാലു േപരും െഎ.സി.സിയിലെ സ്ഥിരം അംഗങ്ങളായ രാജ്യങ്ങളിൽനിന്നുള്ളവരാണെന്നും െഎ.സി.സിയുടെ അഴിമതിവിരുദ്ധ ഏജൻസി തലവൻ അലക്സ് മാർഷൽ പറഞ്ഞു.
‘‘അവരുടെ പേരുകൾ വെളിപ്പെടുത്താനാവില്ല. അഞ്ചു ക്യാപ്റ്റന്മാരെയാണ് വാതുവെപ്പുകാർ സമീപിച്ചത്. ഇന്ത്യയിൽനിന്നുള്ളവരാണ് വാതുവെപ്പുകാരിൽ അധികപേരും. എന്നാൽ, ഇന്ത്യയുടെ മത്സരം മാത്രമല്ല അവരുടെ ലക്ഷ്യം. ട്വൻറി20യാണ് കൂടുതലായും അവർ ഉന്നംവെക്കുന്നത്’’ -മാർഷൽ പറഞ്ഞു.
ഇപ്പോൾ നടന്നുെകാണ്ടിരിക്കുന്ന ഏഷ്യ കപ്പിൽ അഫ്ഗാൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് ഷെഹ്സാദിനെ വാതുവെപ്പുകാർ സമീപിച്ചതാണ് െഎ.സി.സിക്ക് ലഭിച്ച അവസാന പരാതി. അഫ്ഗാൻ ക്രിക്കറ്റ് ഫെഡറേഷൻ ഇക്കാര്യം െഎ.സി.സിയെ ഉടൻതന്നെ അറിയിക്കുകയായിരുന്നു.
അടുത്ത മാസം ആരംഭിക്കുന്ന അഫ്ഗാൻ പ്രീമിയർ ലീഗിന് പിന്നാലെയും വാതുവെപ്പുകാരുണ്ട്. കഴിഞ്ഞ വർഷം മാത്രം 32 കേസുകൾ ഇതുമായി ബന്ധപ്പെട്ട് െഎ.സി.സി അന്വേഷിക്കുന്നു. വാതുവെപ്പ് നിയമങ്ങൾ കൂടുതൽ കർക്കശമാക്കാൻ െഎ.സി.സി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sep 2018 8:50 AM GMT Updated On
date_range 2018-09-26T14:20:22+05:30വാതുവെപ്പുകാർ സജീവം; അഞ്ച് ക്യാപ്റ്റൻന്മാരെ സമീപിച്ചതായി ഐ.സി.സി
text_fieldsNext Story