കാണേണ്ട താരങ്ങൾ
text_fieldsകളിയുടെ വിധി ഒറ്റക്കു മാറ്റിമറിക്കാൻ പ്രാപ്തരായ ഒരുപിടി താരങ്ങളാണ് ഇത്തവണ ഇം ഗ്ലണ്ടിലെത്തുന്നത്. സാഹസിക ബാറ്റിങ്ങും കണിശതയാർന്ന ബൗളിങ്ങും ഫീൽഡിലെ മിന്നൽ നീക് കങ്ങളും വഴി അവർ കളംവാഴുന്നു. അവരെ നേരിടാൻ എതിർടീമുകൾ പ്രത്യേക തന്ത്രങ്ങൾക്ക് രൂ പം നൽകുന്നു. മിക്ക രാജ്യങ്ങൾക്കുമുണ്ട് അങ്ങനെ ഒന്നോ രണ്ടോ കളിക്കാർ. അത്തരക്കാരായ ആറുപേരുടെ വിശേഷങ്ങൾ...
ജസ്പ്രീത് ബുംറ
ഇൗ ലോകകപ്പിൽ ഇന്ത്യയെ നേരിടുന്ന ബാറ്റിങ് നിരകൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഇൗ 25കാരൻ. വിചിത്ര മായ ആക്ഷനും കൃത്യതയാർന്ന യോർക്കറുകളും ബുംറയെ അവസാന ഒാവറുകളിലെ അപകടകാരിയ ാക്കി മാറ്റുന്നു. സ്കോറിങ്ങിന് വേഗംകൂട്ടാൻ ബാറ്റ്സ്മാന്മാർ ശ്രമിക്കുന്ന ഘട്ടങ് ങളിലാണ് ബുംറ അവതരിക്കുക.
മുൻ ഇന്ത്യൻ കോച്ച് ജോൺ റൈറ്റാണ് ആറു വർഷംമുമ്പ് ഒരു പ്രാദേശിക ടി20 ടൂർണമെൻറിനിടെ ബുംറയെ കണ്ടെത്തുന്നത്. വേഗവും കൃത്യതയുമാണ് റൈറ്റിനെ ആകർഷിച്ചത്. 85 മൈൽ വേഗത്തിൽ യോർക്കറുകൾ എറിയുന്ന ബുംറ അന്നേ ബാറ്റ്സ്മാന്മാരുടെ പേടിസ്വപ്നമായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യൻ ബൗളിങ്നിരയിലെ പ്രധാനിയാണ് ബുംറ. ഇത്തവണത്തെ െഎ.പി.എല്ലിലെ മികച്ച പ്രകടനത്തിെൻറ ആത്മവിശ്വാസവുമായാണ് ഇംഗ്ലണ്ടിലേക്കെത്തുന്നത്. 350 റൺസിനു മുകളിൽ സ്കോർ സാധാരണമായ ഇംഗ്ലീഷ് വിക്കറ്റുകളിൽ ഇന്ത്യക്ക് മുതൽക്കൂട്ടായിരിക്കും ബുംറയെന്ന് ഉറപ്പാണ്. 2017 ചാമ്പ്യൻസ് ട്രോഫിയിലെ പേക്കിനാവിനു പകരം ചോദിക്കുകയെന്ന ലക്ഷ്യവും ബുംറക്കുണ്ട്. അന്ന് പാകിസ്താനെതിരായ മത്സരത്തിൽ ഫഖർ സമാനെ മൂന്നു റൺസിന് ബുംറ പുറത്താക്കിയെങ്കിലും നോബാൾ ആയിരുന്നു. പിന്നീട് സമാൻ സെഞ്ച്വറി അടിക്കുകയും ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. കരിയറിൽ ബുംറ ഏറ്റവും ആക്ഷേപവിധേയനായ മത്സരമായിരുന്നു അത്.
ജോസ് ബട്ലർ (ഇംഗ്ലണ്ട്)
വെള്ള ബാൾ ക്രിക്കറ്റിെൻറ ഏറ്റവും ഭയപ്പെടുന്ന ഇംഗ്ലീഷ് ബാറ്റ്സ്മാനാണ് ജോസ് ബട്ലർ. ന്യൂെജൻ ക്രിക്കറ്റിെൻറ തിളങ്ങുന്ന പ്രതീകം. 119.57 ആണ് ബട്ലറിെൻറ സ്ട്രൈക് റേറ്റ്. മറ്റ് ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരേക്കാൾ ബഹുദൂരം മുന്നിൽ. ആവറേജ് ആകെട്ട 40നു മുകളിലും. ഇതുവരെ കളിച്ച 108 ഇന്നിങ്സുകളിൽ 117 സിക്സറുകളാണ് ബട്ലർ പായിച്ചത്. ഒായിൻ മോർഗൻ (189 സിക്സ്) മാത്രമാണ് ബട്ലർക്കു മുന്നിൽ. ഏതുദിശയിലേക്കും അനായാസം അതിശക്തമായി പന്തുപായിക്കാൻ കഴിയുന്നുവെന്നതാണ് ബട്ലറെ അപകടകാരിയാക്കുന്നത്. ആ നിലയിൽ കെവിൻ പീറ്റേഴ്സണിനേക്കാൾ ഒരു പൊടിക്കു മുന്നിൽ നിൽക്കുന്നുവെന്നും പറയേണ്ടിവരും. ഒരുദിനം ഇടതുതോളിനു മുകളിലൂടെയുള്ള സ്കൂപ് ഷോട്ടിലാകും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിൽ അടുത്തതിൽ പീരങ്കിയുണ്ടപോലെ സ്റ്റാൻഡിൽ ചെന്ന് വീഴുന്ന ഒാൺഡ്രൈവിലാകും. ചിലേപ്പാൾ ലെഗ്സൈഡിലെ ഗ്യാപ്പുകൾ അനായാസം കണ്ടെത്തിക്കൊണ്ടേയിരിക്കും. തെൻറ ശൈലി എതിരാളികൾക്ക് പിടികിട്ടാതിരിക്കാൻ ബട്ലർ കളി മാറ്റിക്കൊണ്ടിരിക്കുന്നു.
കഗിസോ റബാദ (ദക്ഷിണാഫ്രിക്ക)
സമകാലീന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ബൗളർമാരിലൊരാളാണ് കഗിസോ റബാദ. ഇൗ 24 കാരെൻറ ടൂർണമെൻറാണ് വരാനിരിക്കുന്നതെന്നാണ് നിരവധി വിദഗ്ധരുടെ പ്രവചനം. 2015ൽ ബംഗ്ലാദേശിനെതിരെ 16 റൺസിന് ആറു വിക്കറ്റ് വീഴ്ത്തിയായിരുന്നു റബാദയുടെ അരങ്ങേറ്റം. രണ്ടാം ഒാവറിൽതന്നെ ഹാട്രിക്കും. അരങ്ങേറ്റത്തിലെ ഒരു ബൗളറുടെ ഏറ്റവും മികച്ച പ്രകടനം. വിസ്ഡെൻറ കഴിഞ്ഞവർഷത്തെ ഏറ്റവും മികച്ച യുവതാരവും മറ്റാരുമല്ല. കഴിഞ്ഞ ലോകകപ്പിനുശേഷം ഏകദിന ക്രിക്കറ്റിൽ കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരവും റബാദ തന്നെ. റബാദയുടെ യോർക്കറുകൾ ഇൗ ടൂർണമെൻറിലും എതിരാളികളുടെ ഉറക്കം കെടുത്തുമെന്ന് ഉറപ്പാണ്.
ഡേവിഡ് വാർണർ (ആസ്ട്രേലിയ)
ഒരുവർഷം നീണ്ട വനവാസത്തിനുശേഷം കൂടുതൽ ശക്തനായി മടങ്ങിവന്നിരിക്കുകയാണ് വാർണർ. ശൗര്യവുമേറിയിരിക്കുന്നു. 32ാം വയസ്സിൽ ജീവിതത്തിലെ രണ്ടാം ഇന്നിങ്സിനിറങ്ങുേമ്പാൾ ലക്ഷ്യം വേറൊന്നുമല്ല; ലോകകിരീടം കങ്കാരുദേശത്തേക്ക് ഒരിക്കൽകൂടി എത്തിക്കുക. ഏതു ബൗളിങ്നിരയെയും തച്ചുതകർക്കാനാകുന്ന ഷോട്ടുകളുടെ ൈവവിധ്യമാണ് വാർണെറ മറ്റു കളിക്കാരിൽനിന്ന് മാറ്റിനിർത്തുന്നത്. ഒരിക്കൽ താളം കണ്ടെത്തിയാൽ പടുകൂറ്റൻ സ്കോറിലെത്തിക്കുന്ന സവിശേഷ പാടവവും. കഴിഞ്ഞ െഎ.പി.എല്ലിലെ ടോപ് സ്കോററും വാർണർ തന്നെ.
കെയ്ൻ വില്യംസൺ (ന്യൂസിലൻഡ്)
മാർട്ടിൻ േക്രാവിനു പിന്നാലെ ന്യൂസിലൻഡിെൻറ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ എന്ന പദവിയിലേക്കുള്ള പടവിലാണ് വില്യംസൺ. ടെസ്റ്റ് റാങ്കിൽ കോഹ്ലിക്കു പിറകിൽ രണ്ടാമതും ഏകദിന റാങ്കിങ്ങിൽ 11ാമതുമാണ് സ്ഥാനം. എന്നും അകന്നുപോകുന്ന ലോകകിരീടം ഇത്തവണയെങ്കിലും കിവിനാട്ടിലെത്തിക്കുകയെന്ന ദൗത്യവുമായാണ് വില്യംസൺ ഇംഗ്ലണ്ടിലെത്തുന്നത്.
റാശിദ് ഖാൻ (അഫ്ഗാനിസ്താൻ)
െചറിയ ടീമിലെ വലിയ താരമാണ് റാശിദ് ഖാൻ. ക്രിക്കറ്റിലെ ഇത്തിരിക്കുഞ്ഞന്മാരായ അഫ്ഗാെൻറ ഇൗ ടൂർണമെൻറിലെ പ്രകടനം റാശിദിനെ ആശ്രയിച്ചാണിരിക്കുന്നത്. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാൾ. ഒറ്റക്ക് ഒരു കളി മാറ്റിമറിക്കാൻ പോന്ന പ്രതിഭ. ടി20യിൽപോലും ഒരു ഒാവറിൽ വഴങ്ങുന്നത് ശരാശരി ആറു റൺസിൽ താഴെ. ഒാരോ 15 പന്തിലും വിക്കറ്റ്. ഏകദിനത്തിലേക്ക് ഇൗ മികവ് പരിഭാഷപ്പെടുത്താൻ കഴിഞ്ഞാൽ ഇതിഹാസ സ്പിന്നർമാരുടെ ഗണത്തിലേക്ക് നിശ്ചയമായും റാശിദ് ഉയർത്തപ്പെടും. അതിെൻറ ഉരകല്ലാണ് ഇൗ ലോകകപ്പ്. ബാറ്റിങ്ങിലും അഫ്ഗാന് ആശ്രയിക്കാവുന്ന താരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.