Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകണ്ണിന് കണ്ണ്,...

കണ്ണിന് കണ്ണ്, ചോരക്ക് ചോര

text_fields
bookmark_border
കണ്ണിന് കണ്ണ്, ചോരക്ക് ചോര
cancel
ഒന്നാം ഏകദിനം 
അഫ്ഗാൻ 333/5 (50) 
സിംബാബ്വെ 179 (34.4) 
അഫ്ഗാന് 154 റൺസ് ജയം



രണ്ടാം ഏകദിനം 
സിംബാബ്വെ 333/5 (50) 
അഫ്ഗാൻ 179 (30.1) 
സിംബാബ്വെക്ക് 154 റൺസ് ജയം


ഷാർജ: ‘കണ്ണിന് കണ്ണ്, ചോരക്ക് ചോര’ ഇങ്ങനെ തൂക്കമൊപ്പിച്ച് പകവീട്ടൽ കളിക്കളത്തിൽ പതിവല്ല. എന്നാൽ, സിംബാബ്വെ-അഫ്ഗാനിസ്താൻ ഏകദിന പരമ്പരയിൽ അളവും തൂക്കവും നോക്കി പകവീട്ടിയൊരു കണക്കിൽ കണ്ണുതള്ളിയിരിപ്പാണ് ക്രിക്കറ്റ് ആരാധകർ. 

സ്കോറിലും വിക്കറ്റിലും തോൽവിയുടെ മാർജിനിലും തൂക്കമൊപ്പിച്ച പകവീട്ടൽ. ഷാർജയിൽ നടന്ന ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താൻ സിംബാബ്വെയെ 154 റൺസിനാണ് തോൽപിച്ചത്. അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 333 റൺസെടുത്ത അഫ്ഗാൻ, സിംബാബ്വെയെ 179ന് പുറത്താക്കി. 

രണ്ടു ദിവസം കഴിഞ്ഞ് അതേ വേദിയിൽ നടന്ന രണ്ടാം അങ്കത്തിൽ സ്കോറും വിജയ മാർജിനിലും മാറ്റമില്ല. മാറിയത് ടീമിെൻറ പേരുകൾ മാത്രം. സിംബാബ്വെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 333 റൺസെടുത്തപ്പോൾ, അഫ്ഗാൻ 179ന് പുറത്തായി. 154 റൺസ് വിജയം. ഇന്നത്തെ മൂന്നാം ഏകദിനത്തിൽ എന്ത് മാജിക്കാവും കാത്തിരിക്കുന്നതെന്ന കൗതുകത്തിലാണ് ആരാധകരിപ്പോൾ.  സെഞ്ച്വറി നേടിയ ബ്രണ്ടൻ ടെയ്ലറും (125 ), അർധസെഞ്ച്വറിയുമായി സികന്ദർ റാസയുമാണ് (92) സിംബാബ്വെയുടെ ടോപ്സ്കോറർമാർ.

 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsBangladesh v Zimbabwe
News Summary - Bangladesh v Zimbabwe -Sports news
Next Story