Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമൂന്നു മിനിറ്റ്...

മൂന്നു മിനിറ്റ് വൈകി; ബംഗ്ലാദേശ് താരങ്ങൾ രക്ഷപ്പെട്ടത് തലനാരിഴ വ്യത്യാസത്തിൽ

text_fields
bookmark_border
bangla cricket-team
cancel

ക്രൈസ്റ്റ്ചർച്ച്: ‘‘മൂന്നു മിനിറ്റുമുമ്പ് എത്തിയിരുന്നെങ്കിൽ ഞങ്ങൾ എല്ലാവരും കൊല്ലപ്പെടുമായിരുന്നു. കളിക്കാരും കോച്ചിങ് സ്റ്റാഫും അടക്കം 17 പേരുണ്ടായിരുന്നു. ദ ൈവം രക്ഷിച്ചു. ടീമിലെ ആർക്കും പരിക്കേറ്റിട്ടില്ല. പക്ഷേ, മനസ്സിനെ ഉലക്കുന്ന കാഴ്ചകള ായിരുന്നു മുന്നിൽ.’’ -മരണം തലനാരിഴ വ്യത്യാസത്തിൽ വഴിമാറിയതിനെ കുറിച്ച് പറയുേമ് പാൾ ബംഗ്ലാദേശ് ടീം മാനേജർ ഖാലിദ് മശ്ഹൂദിെൻറ വാക്കുകൾ പലവട്ടം മുറിഞ്ഞു.

Entire team got saved from active shooters!!! Frightening experience and please keep us in your prayers #christchurchMosqueAttack

— Tamim I qbal Khan (@TamimOfficial28) March 15, 2019


ന്യൂസിലൻഡി ലെ ക്രൈസ്റ്റ് ചർച്ചിൽ ശനിയാഴ്ച ആരംഭിക്കേണ്ടിയിരുന്ന മൂന്നാം ടെസ്റ്റിനെത്തിയതായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. ടീം ഹോട്ടലും മത്സരേവദിയായ ഹഗ്ലി ഒാവലും വെടിവെപ്പ് നടന്ന അൽനൂർ മസ്ജിദും നടന്നെത്താവുന്ന ദൂരത്തിലായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅ പ്രാർഥനയും കഴിഞ്ഞാണ് പരിശീലനം ക്രമീകരിച്ചത്. പ്രാർഥന കഴിഞ്ഞ് സ്റ്റേഡിയത്തിലേക്ക് നീങ്ങാനായിരുന്നു ടീമിെൻറ പദ്ധതി. 49 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽനിന്ന് രക്ഷപ്പെട്ടതിനെക്കുറിച്ച് ഖാലിദ് മശ്ഹൂർ വിശദീകരിക്കുന്നു.


‘‘കളിക്കാരായ ലിറ്റൺ ദാസ്, നയിം ഹസൻ, ബൗളിങ് കോച്ച് സുനിൽ ജോഷി എന്നിവരെ ടീം ഹോട്ടലിൽ നിർത്തിയാണ് ഞങ്ങൾ പുറപ്പെട്ടത്. ബസിലായിരുന്നു യാത്ര. സൗമ്യ സർക്കാർ ഉൾപ്പെടെ 17 പേരുണ്ടായിരുന്നു. പള്ളിയിൽനിന്ന് ഏതാനും ദൂരമകലെയാണ് ബസ് നിർത്തിയത്. കളിക്കാർ നടന്നു പോകുന്നതിനിടെ വെടിയൊച്ച േകട്ടു.

പള്ളിയിൽനിന്ന് 50 വാര മാത്രം ദൂരെയായിരുന്നു ഞങ്ങൾ. തുരുതുരാ വെടിയൊച്ച കേട്ടതോടെ എന്താണ് സംഭവിച്ചതെന്നറിയാതെ ഏതാനും നിമിഷത്തേക്ക് പകച്ചുേപായി. പിന്നെ ഒാടിയെത്തി ബസിൽ കയറിയപ്പോഴും ശരീരത്തിെൻറ വിറയൽ മാറിയിരുന്നില്ല. മുശ്ഫിഖുർറഹീമും മറ്റും കരഞ്ഞാണ് ഒാടിവന്നത്. എട്ട്-പത്ത് മിനിറ്റ് എല്ലാവരും ബസിനുള്ളിൽ കുനിഞ്ഞിരുന്നു കഴിച്ചുകൂട്ടി. വെടിയേറ്റവർ പള്ളിയിൽനിന്നിറങ്ങി ഒാടുന്നതും സമീപത്തായി ചോരയിൽ കുളിച്ച് വീഴുന്നതും കാണാമായിരുന്നു. സിനിമാദൃശ്യംപോലെ മുന്നിൽ ഭീകരരംഗങ്ങൾ.

അക്രമിയുടെ ശ്രദ്ധ ബസിൽ പതിഞ്ഞാൽ കൂട്ടക്കശാപ്പാകുമെന്ന് മനസ്സിലാക്കിയതോടെ രക്ഷപ്പെടാൻ ആലോചന തുടങ്ങി. ബസിൽ നിന്നിറങ്ങി പിറകിലെ ഗേറ്റ് വഴി സമീപത്തെ ഹാഗ്ലി പാർക്കിലൂടെ സ്റ്റേഡിയത്തിൽ ഒാടിയെത്താനാണ് ശ്രമിച്ചത്. അങ്ങനെ പുറത്തുകടന്ന് സ്റ്റേഡിയം ഡ്രസിങ് റൂമിലെത്തി. പിന്നീട് ടീം ഹോട്ടലിലേക്കും. ഹോട്ടലിലെത്തിയശേഷം കളിക്കാർ ചകിതരായിരുന്നു. എല്ലാവരെയും ഒന്നിച്ചിരുത്തി ആശ്വാസം പകരാനാണ് ശ്രമിക്കുന്നത്. നടന്ന സംഭവങ്ങളെക്കുറിച്ചുള്ള സംസാരം ഒഴിവാക്കി. ഒന്നിച്ച് ഭക്ഷണം കഴിച്ച്, കോൺഫറൻസ് ഹാളിൽ തന്നെയായിരുന്നു ഏറെ സമയം. കൗൺസലിങ്ങിലൂടെ നടുക്കുന്ന ഒാർമകൾ മാറ്റിയെടുക്കുകയാണ് ലക്ഷ്യം’’ -ഖാലിദ് മശ്ഹൂർ പറഞ്ഞു.

മൂന്നാം ടെസ്റ്റ് ഉപേക്ഷിച്ചു
ക്രൈസ്റ്റ്ചർച്ച്: പള്ളിയിലെ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ ബംഗ്ലാദേശ്-ന്യൂസിലൻഡ് മൂന്നാം ടെസ്റ്റ് ഉപക്ഷേിച്ചു. കളി നടക്കേണ്ട ഗ്രൗണ്ടിൽനിന്ന് ഏതാനും മീറ്റർ ദൂരത്താണ് വെടിവെപ്പ് നടന്ന പള്ളി. ഒന്നും രണ്ടും ടെസ്റ്റ് ജയിച്ച ന്യൂസിലൻഡ് പരമ്പര 2-0ത്തിന് സ്വന്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangladesh cricket teamNew Zealand mosque attack
News Summary - Bangladesh cricket team were about to go inside the mosque-SPORTS NEWS
Next Story