Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘ബാൾ ഒാഫ് ദി...

‘ബാൾ ഒാഫ് ദി ഐ.പി.എൽ’

text_fields
bookmark_border
ball-of-IPL
cancel
camera_alt?????? ???????? ?????? ????? ?????????? ??????? ???

ന്യൂഡൽഹി: ഡൽഹിയുടെ കാഗിസോ റബാദയായിരുന്നു ശനിയാഴ്ച രാത്രിയിലെ ഹീറോ. സൂപ്പർ ഓവ റിലേക്ക് കടന്ന മത്സരത്തിൽ കൊൽക്കത്തയുടെ ആന്ദ്രെ റസലിൻെറ കുറ്റി തെറിപ്പിച്ച യോർ ക്കറുമായി ഡൽഹി കാപിറ്റൽസിെൻറ ദക്ഷിണാഫ്രിക്കൻ താരം അത്ഭുതപ്പെടുത്തി. സൗരവ് ഗാം ഗുലി അടക്കമുള്ള താരങ്ങൾ ആ പന്തുകളെ പ്രശംസിച്ചു.

‘‘ഒരു സംശയവും വേണ്ട. ഇൗ സീസണിൽ ‘ബാൾ ഓഫ് ദി ഐ.പി.എൽ’ ദക്ഷിണാഫ്രിക്കൻ താരം റബാദയുടേത് തന്നെയായിരിക്കും. ആദ്യ പന്തിൽ ബൗണ്ടറി അടിച്ച് വിറപ്പിച്ച, റസലിനെ യോർക്കർ എറിഞ്ഞ് പുറത്താക്കിയത് അത്ഭുതപ്പെട ുത്തുന്നതാണ്’’ -മുൻ ഇന്ത്യൻ ക്യാപ്റ്റനും ഡൽഹി കാപിറ്റൽസ് ഉപദേശകനുമായ സൗരവ് ഗാംഗുലി പറഞ്ഞു. സൂപ്പർ ഓവറിലെ മൂന്നാം പന്തിൽ അപകടകാരിയായ ആന്ദ്രെ റസലിൻെറ കുറ്റി റബാദ തെറിപ്പിച്ചതാണ് വിജയത്തിൽ നിർണായകമായത്.

സൂപ്പർ ഒാവറിൽ ആദ്യം ബാറ്റുചെയ്ത ഡൽഹി ഒരുവിക്കറ്റ് നഷ്ടത്തിൽ 10 റൺസെടുത്തു. കൊൽക്കത്തക്കായി റസലും ദിനേശ് കാർത്തികും ഇറങ്ങിയതോടെ അവർ ജയം മനസ്സിൽ കണ്ടു. റബാദയുടെ ആദ്യ പന്ത് ഫുൾടോസായപ്പോൾ ബൗണ്ടറിയിലേക്ക് പറന്നു. പക്ഷേ, ദക്ഷിണാഫ്രിക്കൻ താരം പതറിയില്ല. രണ്ടാമത് യോർക്കർ എറിഞ്ഞ് എതിരാളിയെ വിറപ്പിച്ചു. മൂന്നാം പന്തും യോർക്കർ. 147 കി.മീ. വേഗത്തിൽ പറന്ന പന്ത് മിഡ്ൽ സ്റ്റംപ് തെറിപ്പിച്ചപ്പോൾ റസലിനും അടിതെറ്റി.

‘‘യോർക്കർ എറിയാൻ ഉറപ്പിച്ചായിരുന്നു വന്നത്. റസലിനെ പോലെയുള്ള സിക്സർ വീരന് സ്ലോബാളും ബൗൺസറും എറിയുന്നത് നല്ലതാവില്ലെന്ന് കണക്കുകൂട്ടി. ആദ്യ പന്തിൽ ബൗണ്ടറി പിറന്നെങ്കിലും മനസ്സുപറഞ്ഞത് യോർക്കർ എറിയാൻ തന്നെയാണ്. കോർട്ലി ആംബ്രോസ്, വസീം അക്രം, വഖാർ യൂനുസ് എന്നിവരെല്ലാം എെൻറ പ്രചോദനമാണ്.

ലസിത് മലിംഗയുടെയും ജസ്പ്രീത് ബുംറയുടെയും ഒാവറുകളിൽ യോർക്കർ സ്ഥിരം കാണാവുന്നതാണ്. യോർക്കറാവുമെന്ന് ബാറ്റ്സ്മാൻ മുൻകൂട്ടി പ്രതീക്ഷിച്ചാലും കാര്യമായി ഒന്നും ചെയ്യാനാവില്ല. നല്ല പരിശീലനത്തിലൂടെ മാത്രേമ ഇത് നേടിയെടുക്കാനാവൂ’’ -റബാദ മത്സരശേഷം പറഞ്ഞു.

കളിയിൽ, ആദ്യം ബാറ്റുചെയ്ത കൊൽക്കത്ത 185 റൺസെടുത്തു. അഞ്ചിന് 61 എന്നനിലയിൽ തകർന്നതിനു പിന്നാലെയാണ് റസലും (62) ദിനേശ് കാർത്തികും(50) േചർന്ന് അവരെ കരകയറ്റിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയെ നയിച്ചത് ഒാപൺ പൃഥ്വി ഷായാണ് (99). ഒരു റൺസ് അകലെ സെഞ്ച്വറി നഷ്ടമാെയങ്കിലും ടീമിെൻറ ജയം ഉറപ്പിച്ചാണ് മടങ്ങിയത്.

18 പന്തിൽ 18 റൺസ് മാത്രം മതിയായിരുന്നു. പക്ഷേ, കളി ഡൽഹി കളഞ്ഞുകുളിച്ചു. അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്ന ആറു റൺസ് നേടാനാവാതെ 185 റൺസിൽ തന്നെ അവസാനിച്ച് ടൈ ആവുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPLmalayalam newssports newsRabadayorkerballing
News Summary - ball of the IPL; Rabada's yorker -sports news
Next Story