Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബോർഡ്...

ബോർഡ് പ്രസിഡൻറ്  ഇലവനെതിരെ 103  റൺസ് ജയം; സന്നാഹം ജയിച്ച് ഒാസീസ്

text_fields
bookmark_border
australia
cancel

ചെന്നൈ: സന്നാഹ മത്സരത്തിൽ ബോർഡ് ഇലവനെ തോൽപിച്ച് ഇന്ത്യക്കെതിരായ ഏകദിന മത്സരങ്ങൾക്ക് ആസ്ട്രേലിയ ഒരുങ്ങി. ആസ്േട്രലിയയുടെ മുൻനിര താരങ്ങളെല്ലാം തിളങ്ങിയ മത്സരത്തിൽ 103 റൺസിനാണ് ബോർഡ് ഇലവനെ സ്മിത്തും സംഘവും തോൽപിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയ ബോർഡ് പ്രസിഡൻറ് ഇലവൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് ഇന്ത്യൻ മണ്ണിലെ ബാറ്റിങ് താളം കണ്ടെത്തി.

നാലുപേർ അർധസെഞ്ച്വറി നേടിയപ്പോൾ ഏഴുവിക്കറ്റ് നഷ്ടത്തിൽ ആസ്േട്രലിയ 347 റൺസെടുത്തു. ഡേവിഡ് വാർണർ (64), ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (55), ട്രാവിസ് ഹെഡ് (65), മാർകോസ് സ്റ്റോയിൻസ് (76) എന്നിവരുടെ മികവിലാണ് മികച്ച ടോട്ടൽ പടുത്തുയർത്തിയത്. വാലറ്റത്ത് വിക്കറ്റ് കീപ്പർ മാത്യൂ വെയ്ഡും(45) തിളങ്ങി. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ശ്രീവന്ത് ഗോസാമി (43) മായങ്ക് അഗർവാൾ (42), അക്ഷയ് കർണീവർ (40), കുശങ്ക് പേട്ടൽ (41) എന്നിവർ തിളങ്ങിയെങ്കിലും വിജയ ലക്ഷ്യം എത്തിപ്പിടിക്കാനായില്ല. പോരാട്ടവീര്യം 244 റൺസിന് അവസാനിച്ചതോടെ ഒാസീസ് വിജയം എളുപ്പമായി. ആസ്േട്രലിയക്കായി ആഷ്ടൺ എഗർ നാലുവിക്കറ്റ് വീഴ്ത്തി. 17നാണ് അഞ്ചു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്ക് തുടക്കമാവുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiamalayalam newssports newsone day matchCricket NewsIndia BPXI
News Summary - Australia win in trial match-Sports news
Next Story