Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2017 3:19 AM IST Updated On
date_range 26 Nov 2017 3:19 AM ISTആഷസ്: സ്മിത്തിന് സെഞ്ച്വറി; ആസ്േട്രലിയക്ക് ലീഡ്
text_fieldsbookmark_border
ബ്രിസ്ബേൻ: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ നായകൻ സ്റ്റീവ് സ്മിത്തിെൻറ ഒറ്റയാൾ പോരാട്ടത്തിലൂടെ ആസ്ട്രേലിയക്ക് 26 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ്. ഇംഗ്ലീഷ് ബാളുകളെ പ്രതിരോധിച്ച് സെഞ്ച്വറിയുമായി സ്റ്റീവ് സ്മിത്ത് (141) പുറത്താവാതെനിന്ന മത്സരത്തിൽ ഒാസീസ് ആദ്യ ഇന്നിങ്സിൽ 328 റൺസിന് പുറത്തായി. രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇംഗ്ലണ്ടിന് 33 റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമായി. ഒാപണർ അലസ്റ്റർ കുക്ക് (7), ജെയിംസ് വിൻസെ (2) എന്നിവരാണ് പുറത്തായത്. ഇരു വിക്കറ്റുകളും ജോഷ് ഹേസൽവുഡിനാണ്. മാർക്ക് സ്റ്റോൺമാനും (19) ക്യാപ്റ്റൻ ജോ റൂട്ടുമാണ് (5) ക്രീസിൽ. സ്കോർ: ഇംഗ്ലണ്ട്-302, 33/2, ആസ്ട്രേലിയ-328.
നാലിന് 165 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് തുടർന്ന ഒാസീസിന് കരുത്തായത് നായകെൻറ ഇന്നിങ്സായിരുന്നു. കൂട്ടിനുണ്ടായിരുന്ന ഷോൺ മാർഷ് അർധ സെഞ്ച്വറി തികച്ച് (51) പവിലിയനിലേക്ക് മടങ്ങിയെങ്കിലും സ്മിത്ത് പ്രതിരോധം തുടർന്നു. വാലറ്റക്കാരൻ പാറ്റ് കുമ്മിൻസിനെയും (42) കൂട്ടുപിടിച്ചാണ് സ്മിത്ത് സെഞ്ച്വറിയും കടന്ന് നിലയുറപ്പിച്ചത്. സ്മിത്തിെൻറ 21ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. മിച്ചൽ സ്റ്റാർക്കും (6), ജോഷ് ഹേസൽവുഡും (6) ലിയോണും (9) രണ്ടക്കം കാണാതെ പുറത്തായി.
നാലിന് 165 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് തുടർന്ന ഒാസീസിന് കരുത്തായത് നായകെൻറ ഇന്നിങ്സായിരുന്നു. കൂട്ടിനുണ്ടായിരുന്ന ഷോൺ മാർഷ് അർധ സെഞ്ച്വറി തികച്ച് (51) പവിലിയനിലേക്ക് മടങ്ങിയെങ്കിലും സ്മിത്ത് പ്രതിരോധം തുടർന്നു. വാലറ്റക്കാരൻ പാറ്റ് കുമ്മിൻസിനെയും (42) കൂട്ടുപിടിച്ചാണ് സ്മിത്ത് സെഞ്ച്വറിയും കടന്ന് നിലയുറപ്പിച്ചത്. സ്മിത്തിെൻറ 21ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. മിച്ചൽ സ്റ്റാർക്കും (6), ജോഷ് ഹേസൽവുഡും (6) ലിയോണും (9) രണ്ടക്കം കാണാതെ പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
