ഒമാൻ ലക്ഷ്യം നോക്കൗട്ട്
text_fieldsഏഷ്യൻ കപ്പ് അതിമോഹമാണെന്നറിയാം. എന്നാൽ, ക്വാർട്ടറിലെങ്കിലും എത്തിയാൽ ഒമാന് ലോട്ടറിയായി. 2004 മുതലാണ് ഏഷ്യൻ ഗ്ലാമർ പോരിന് യോഗ്യത നേടുന്നത്. മൂന്നു തവണ(2004, 2007, 2015) കളിച്ചെങ്കിലും ഒന്നിൽ പോ ലും ഗ്രൂപ് റൗണ്ട് കടന്നിട്ടില്ല. 2004ൽ ഒമ്പതാം സ്ഥാനം നേടിയതാണ് ഏറ്റവും വലിയ നേട്ടം.
എന്നാൽ, നെതർലൻഡ്സ് കോച്ച് പിം വെർബീക്കിനെ ഒമാൻ ഫുട്ബാൾ ഫെഡറേഷൻസ് കൊണ്ട ുവന്നത് ചരിത്രം കുറിക്കാനാണ്. കപ്പടിച്ചില്ലെങ്കിലും നോക്കൗട്ടിലെങ്കിലും എത്താൻ പറ്റണം. ഫെയ്നുർദ്, പി.എസ്.വി, മോൻഷെൻഗ്ലാഡ്ബാഹ് തുടങ്ങിയ ക്ലബുകളെയും ദക്ഷിണ കൊറിയ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളെയും പരിശീലിപ്പിച്ച വെർബീക്കിന് അതു സാധ്യമാവുമെന്നാണ് ഫെഡറേഷെൻറ വിശ്വാസം.
നിലവിൽ 29 താരങ്ങളെയാണ് തെരഞ്ഞെടുത്തത്. അബുൽ അസീസ് അൽ മുഖ്ബാലി, അഹ്മദ് മുബാറക്, ഖാസിം സെയ്ദ് എന്നിവരാണ് ഒമാെൻറ കരുത്ത്.
തുർക്മെനിസ്താൻ
ഏഷ്യൻ കപ്പിൽ രണ്ടാം പോരിനാണ് തുർക്മെനിസ്താൻ ഒരുങ്ങുന്നത്. കന്നിയങ്കം 2004ലെ ചൈന ഏഷ്യൻ കപ്പിൽ. ആന്ന് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പിന്നീടങ്ങോട്ട് മൂന്നു തവണയും ശ്രമം നടത്തിയെങ്കിലും യോഗ്യത നേടാനായില്ല. എന്നാൽ, സ്വന്തം നാട്ടുകാരനായ യാസ്ഗോലി ഹൊജാഗ്ലേഡേയ് എത്തിയതോടെ വിധി മാറി.
2017ൽ ദേശീയ ടീമിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത യാസ്ഗോലി ഹൊജാഗ്ലേഡേയ് ടീമിനെ ഏഷ്യൻ പോരിനെത്തിച്ചു. നാളുകൾക്കുശേഷം ലഭിച്ച ഇൗ അവസരത്തിൽ പക്ഷേ, ടീമിന് എവിടെവരെ എത്താനാവുമെന്ന് കാത്തിരുന്ന് കാണണം. ഏഷ്യൻ റാങ്കിങ്ങിൽ 25ാം സ്ഥാനക്കാർക്ക് ഗ്രൂപ്പിലെ വമ്പന്മാരായ ജപ്പാനെയും ഒമാനെയും മറികടക്കാനാവുമോയെന്ന് സംശയമാണ്. അർസലാൻമിറാത് അമാനോവ്, റുസ്ലാൻ മിൻഗാസോവ്, ഗുവാൻസ് അബിലോവ് എന്നിവരാണ് സുപ്രധാന താരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.