ആഷസ് ടെസ്റ്റ്: പിടിമുറുക്കി ഒാസീസ്
text_fieldsെപർത്ത്: ഡബ്ൾ സെഞ്ച്വറിയുമായി ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും കന്നിസെഞ്ച്വറിയുമായി മിച്ചൽ മാർഷും പെർത്തിൽ ബാറ്റിങ് വിരുന്നൊരുക്കിയപ്പോൾ, മൂന്നാം ആഷസ് ടെസ്റ്റിൽ ഒാസീസ് ഡ്രൈവിങ് സീറ്റിൽ. കരിയറിലെ രണ്ടാം ഇരട്ട ശതകവുമായി സ്മിത്തും (229) കൂടെ നിലയുറപ്പിച്ച മാർഷും (181) പുറത്താകാതെ കരുത്തുകാട്ടിയ മത്സരത്തിൽ മൂന്നാം ദിനം പിരിയുേമ്പാൾ ഒാസീസ് നാലിന് 549 എന്നനിലയിലാണ്. ആറു വിക്കറ്റ് കൈയിലിരിക്കെ 146 റൺസിെൻറ ലീഡായി. സ്കോർ: ഇംഗ്ലണ്ട്- 403, ആസ്ട്രേലിയ- 549/4.
മൂന്നിന് 203 എന്നനിലയിൽ മൂന്നാം ദിനം ബാറ്റിങ് തുടർന്ന ഒാസീസിനെ തളക്കാൻ ഇംഗ്ലീഷ് ബൗളർമാരുടെ കൈയിൽ മറുമരുന്നൊന്നും ഇല്ലായിരുന്നു. ആദ്യ സെഷനിൽ ഷോൺ മാർഷിെന (28) പുറത്താക്കിയതു മാത്രമാണ് സന്ദർശകർക്ക് എടുത്തുപറയാനുള്ളത്. 138 പന്ത് നേരിട്ടാണ് സ്മിത്ത് കരിയറിലെ 22ാം ടെസ്റ്റ് സെഞ്ച്വറി കുറിച്ചത്. ഒരു സിക്സും 26 ഫോറുമടങ്ങിയതാണ് സ്മിത്തിെൻറ ഇന്നിങ്സ് (229). ഇതോടെ കലണ്ടർ വർഷത്തിൽ സ്മിത്ത് 1000 റൺസ് തികക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.