ആഷസ്: ഒാസീസ് രണ്ടിന് 143
text_fieldsമാഞ്ചസ്റ്റർ: ഒാൾഡ് ട്രാഫോഡിൽ നടക്കുന്ന ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ തുടക്കത്തിൽ നേരിട്ട തിരിച്ചടിയിൽനിന്ന് ആസ്ട്രേലിയ കരകയറുന്നു. ആദ്യം ബാറ്റുചെയ്ത ആസ്ട്രേലിയ രണ്ടിന് 28 എന്ന നിലയിൽ പതറിയ വേളയിൽ സെഞ്ച്വറി കൂട്ടുെകട്ടുയർത്തിയ മാർനസ് ലബൂഷെയ്നും (66) സ്റ്റീവൻ സ്മിത്തുമാണ് (51) ടീമിനെ കരകയറ്റിയത്. 36 ഒാവർ പൂർത്തിയാകുേമ്പാൾ സന്ദർശകർ രണ്ടിന് 143 റൺസെടുത്തിട്ടുണ്ട്.
പരമ്പരയിൽ ഇറങ്ങിയ നാല് ഇന്നിങ്സിലും അർധസെഞ്ചറി കണ്ടെത്തിയ ലബൂഷെയ്ൻ ഇന്നലെയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 59, 74, 80 എന്നിങ്ങനെയാണ് താരത്തിെൻറ മുൻ സ്കോറുകൾ. ഉച്ചഭക്ഷണസമയത്ത് ആസ്ട്രേലിയ രണ്ടിന് 98 റൺസെടുത്ത് നിൽക്കെ മഴ പെയ്തതിനാൽ മത്സരം ഏറെനേരം നിർത്തിവെച്ചു. ഒാപണർമാരായ ഡേവിഡ് വാർണറെയും (0) മാർകസ് ഹാരിസിനെയും (13) പുറത്താക്കി പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡ് ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകി.
നാലാം ടെസ്റ്റിെൻറ ആദ്യ ഇന്നിങ്സിൽ ഡക്കായതിനു പുറമെ ഇത് അഞ്ചാം തവണയാണ് ഇൗ വർഷത്തെ ആഷസിൽ വാർണർ ബ്രോഡിന് വിക്കറ്റ് സമ്മാനിച്ചത്. ആദ്യ ഓവറിലെ നാലാം പന്തില്‍ ഒാഫ്സ്റ്റംപിനു പുറത്തായി ബ്രോഡ് എറിഞ്ഞ ഗുഡ് ലങ്ത് പന്ത് ഒഴിഞ്ഞുമാറാനുള്ള വാർണറിെൻറ ശ്രമം വിഫലമാവുകയായിരുന്നു.
ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയുടെ ഗ്ലൗസിലൊതുങ്ങി. പരമ്പരയിൽ ബ്രോഡിെൻറ 87 പന്തുകള്‍ നേരിട്ട വാര്‍ണര്‍ക്ക് 32 റണ്‍സ് മാത്രമാണ് നേടാനായത്. ടെസ്റ്റ് കരിയറിലാകെ 10 തവണ വാര്‍ണര്‍ ബ്രോഡിന് വിക്കറ്റ് സമ്മാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.