റിക്കിപോണ്ടിങ്ങിനും മൈക്കൽ ക്ലാർക്കിനും സാധിക്കാത്ത നേട്ടവുമായി ടിം പെയ്ൻ
text_fieldsമാഞ്ചസ്റ്റർ: ആസ്ട്രേലിയക്ക് വെറുമൊരു പോരാട്ടമായിരുന്നില്ല ഇൗ ആഷസ്. ഒരു വർഷം മുമ്പ് പന്ത് ചുരണ്ടൽ വി വാദത്തിനു പിന്നാലെ തലതാഴ്ത്തിപ്പോയ ടീമിെൻറ അഭിമാനം വീണ്ടെടുക്കലാണ് ഇംഗ്ലീഷ് മണ്ണിലെ പരമ്പര വിജയം. അതി ൽ ടീമും, നാണക്കേടേറെ സഹിച്ച മുൻ നായകൻ സ്റ്റീവ് സ്മിത്തും വിജയിച്ചു. ഡേവിഡ് വാർണറിനും കാമറോൺ ബാൻക്രോഫ്റ ്റിനുമൊപ്പം വില്ലൻ വേഷമണിഞ്ഞ സ്മിത്ത് മൂന്ന് ടെസ്റ്റിൽ ഒരു ഇരട്ട സെഞ്ച്വറി ഉൾപ്പെടെ നേടിയത് 617 റൺസ്.
ഒന്നര വർഷം മുമ്പ് അപമാനിതനായ നാട്ടിൽ വിമാനമിറങ്ങി, മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് മാപ്പുചോദിച്ച സ്മിത്തിൽനിന്നാണ് രാജ്യത്തിെൻറ അഭിമാനമായി ഉയിർത്തെഴുന്നേറ്റ ഇൗ വളർച്ച. അതുവഴി, സാക്ഷാൽ റിക്കിപോണ്ടിങ്ങിെൻറയും മൈക്കൽ ക്ലാർക്കിെൻറയും ഒാസീസിന് സാധിക്കാത്ത നേട്ടം ആഷസ് നിലനിർത്തി ടിം പെയ്ൻ സാക്ഷാത്കരിച്ചിരിക്കുന്നു. പരമ്പരയിൽ ഒരു മത്സരം ബാക്കിനിൽക്കെയാണ് ആസ്ട്രേലിയ മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റ് 185 റൺസിന് ജയിച്ച് കിരീടം നിലനിർത്തുന്നത്. 2-1ന് മുന്നിലെത്തിയവർ അടുത്ത ടെസ്റ്റിൽ തോറ്റാൽ പോലും നിലവിലെ ചാമ്പ്യന്മാരെന്ന നിലയിൽ പരമ്പര സ്വന്തം. 2001ന് ശേഷം ആദ്യമായാണ് ഒാസീസ് ആഷസ് കിരീടം നിലനിർത്തുന്നത്.
ഒന്നാം ഇന്നിങ്സിൽ 211 റൺസും രണ്ടാം ഇന്നിങ്സിൽ 82 റൺസും നേടി വിജയശിൽപിയായ സ്മിത്താണ് മാഞ്ചസ്റ്ററിലെ മാൻ ഒാഫ് ദ മാച്ച്. രണ്ട് ഇന്നിങ്സിലുമായി പാറ്റ് കമ്മിൻസ് ഏഴുവിക്കറ്റ് വീഴ്ത്തി ബൗളിങ്ങിലും തിളങ്ങി. കഴിഞ്ഞതെല്ലാം മറക്കാനും ആരാധകർക്ക് പൊറുക്കാനുമുള്ള വിജയമാണ് ഇതെന്നായിരുന്നു െഗ്ലൻ മഗ്രാത്തിെൻറ പ്രതികരണം. 12 മുതൽ ഒാവലിലാണ് അഞ്ചാം ടെസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.