Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2019 6:02 PM GMT Updated On
date_range 2 Aug 2019 6:07 PM GMTആഷസ്: ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് മുൻതൂക്കം; രണ്ടിന് 170;
text_fieldsbookmark_border
ബർമിങ്ഹാം: െഎ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിെൻറ ഭാഗമായുള്ള ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് മുൻതൂക്കം. ആഷസ് പരമ്പരയിലെ ആദ്യ കളിയിൽ ആസ്ട്രേലിയയെ 284ന് പുറത്താക്കിയ ആതിഥേയർ രണ്ടാം ദിനം ചായക്ക് പിരിയുേമ്പാൾ രണ്ടു വിക്കറ്റിന് 170 റൺസുമായി ശക്തമായ നിലയിലാണ്.പുറത്താവാതെ 82 റൺസുമായി ഒാപണർ റോറി ബേൺസാണ് ഇംഗ്ലണ്ട് ഇന്നിങ്സിന് അടിത്തറ പാകുന്നതിൽ പ്രധാന പങ്കുവഹിച്ചത്. 57 റൺസടിച്ച ക്യാപ്റ്റൻ ജോ റൂട്ട് മികച്ച പിന്തുണ നൽകി. രണ്ടാം വിക്കറ്റിന് 132 റൺസിെൻറ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്.
സമീപകാലം വരെ ഒാസീസിെൻറ മുൻനിര ടെസ്റ്റ് ബൗളർമാരായിരുന്ന മിച്ചൽ സ്റ്റാർകും ജോഷ് ഹാസൽവുഡുമില്ലാത്ത ബൗളിങ്ങിനെ ഇരുവരും അനായാസം നേരിട്ടു.പാറ്റ് കമ്മിൻസിെൻറയും പീറ്റർ സിഡ്ലിെൻറയും നഥാൻ ലിയോണിെൻറയും പന്തുകൾ ഇംഗ്ലീഷ് ബാറ്റ്സ്മാന്മാർക്ക് കാര്യമായ ഭീഷണിയായതേയില്ല. നീണ്ടകാലത്തെ ഇടവേളക്കുശേഷം തിരിച്ചെത്തിയ ജെയിംസ് പാറ്റിൻസണാണ് അൽപമെങ്കിലും മികച്ച രീതിയിൽ പന്തെറിഞ്ഞത്. പരമ്പരക്കുള്ള ടീമിലുണ്ടായിട്ടും സ്റ്റാർകിനെയും ഹാസൽവുഡിനെയും പുറത്തിരുത്താനുള്ള ഒാസീസ് മാനേജ്മെൻറിെൻറ തീരുമാനം ടീമിന് തിരിച്ചടിയാവുന്ന കാഴ്ചയായിരുന്നു എഡ്ജ്ബാസ്റ്റണിലെ പിച്ചിൽ.
ആസ്ട്രേലിയൻ ഇന്നിങ്സ് 284ൽ അവസാനിപ്പിച്ച ശേഷം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ പത്ത് റൺസ് എന്ന സ്കോറിൽ രണ്ടാംദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇംഗ്ലണ്ടിന് 22ലെത്തിയപ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായി. 10 റൺസെടുത്ത ജാസൺ റോയിയെ പാറ്റിൻസൺ സ്ലിപ്പിൽ സ്റ്റീവൻ സ്മിത്തിെൻറ കൈയിലെത്തിച്ചു. 2016നുശേഷം താരത്തിെൻറ ആദ്യ ടെസ്റ്റ് വിക്കറ്റ്.
എന്നാൽ, പിന്നീടൊരു വിക്കറ്റ് വീഴ്ത്താൻ ഒാസീസ് ബാറ്റ്സ് മാന്മാർക്ക് 42 ഒാവർ കാത്തിരിക്കേണ്ടിവന്നു. അതിനിടെ ക്ഷമയോടെ ബാറ്റേന്തിയ ബേൺസ്-റൂട്ട് സഖ്യം സ്കോർ സാവധാനം മുന്നോട്ടുനയിച്ചു. കളിച്ച ഏഴ് ടെസ്റ്റുകളിൽ രണ്ട് അർധ ശതകം മാത്രം നേടിയിട്ടുള്ള ബേൺസ് ഇത്തവണ അവസരം മുതലാക്കുമെന്ന വാശിയിലായിരുന്നു. ഒാസീസ് ബൗളർമാർക്കും ഫീൽഡർമാർക്കും കാര്യമായ അവസരം നൽകാതെ ബാറ്റേന്തിയ ഇടംകൈയ്യൻ 11 ബൗണ്ടറികളും പായിച്ചു. മറുവശത്ത് ഭാഗ്യത്തിെൻറ അകമ്പടിയോടെയായിരുന്നു റൂട്ടിെൻറ ഫിഫ്റ്റി.
തുടക്കത്തിൽ ലിയോണിെൻറ പന്തിൽ ഭാഗ്യം കൊണ്ട് ബൗൾഡാവാതിരുന്ന റൂട്ട് പാറ്റിൻസണിെൻറ പന്തിൽ കീപ്പർ ടിം പെയ്നിന് പിടികൊടുത്തതായി അമ്പയർ വിധിച്ചെങ്കിലും റിവ്യൂവിൽ രക്ഷപ്പെട്ടു. എന്നാൽ പന്ത് സ്റ്റമ്പിൽ ഉരസിയിരുന്നതായി റിവ്യൂവിൽ കണ്ടെങ്കിലും ബെയ്ൽ വീഴാത്തതും ഇംഗ്ലണ്ട് നായകനെ തുണച്ചു. പിന്നീട് സിഡ്ലിെൻറ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയതായും അമ്പയർ വിധിച്ചെങ്കിലും വീണ്ടും റിവ്യൂ രക്ഷക്കെത്തി. ബാറ്റിൽ തട്ടിയശേഷമാണ് പന്ത് പാഡിൽ കൊണ്ടതെന്നാണ് തെളിഞ്ഞത്. ഒടുവിൽ സിഡ്ലിെൻറ പന്തിൽ റിേട്ടൺ ക്യാച്ച് നൽകിയാണ് റൂട്ട് പുറത്തായത്.
സമീപകാലം വരെ ഒാസീസിെൻറ മുൻനിര ടെസ്റ്റ് ബൗളർമാരായിരുന്ന മിച്ചൽ സ്റ്റാർകും ജോഷ് ഹാസൽവുഡുമില്ലാത്ത ബൗളിങ്ങിനെ ഇരുവരും അനായാസം നേരിട്ടു.പാറ്റ് കമ്മിൻസിെൻറയും പീറ്റർ സിഡ്ലിെൻറയും നഥാൻ ലിയോണിെൻറയും പന്തുകൾ ഇംഗ്ലീഷ് ബാറ്റ്സ്മാന്മാർക്ക് കാര്യമായ ഭീഷണിയായതേയില്ല. നീണ്ടകാലത്തെ ഇടവേളക്കുശേഷം തിരിച്ചെത്തിയ ജെയിംസ് പാറ്റിൻസണാണ് അൽപമെങ്കിലും മികച്ച രീതിയിൽ പന്തെറിഞ്ഞത്. പരമ്പരക്കുള്ള ടീമിലുണ്ടായിട്ടും സ്റ്റാർകിനെയും ഹാസൽവുഡിനെയും പുറത്തിരുത്താനുള്ള ഒാസീസ് മാനേജ്മെൻറിെൻറ തീരുമാനം ടീമിന് തിരിച്ചടിയാവുന്ന കാഴ്ചയായിരുന്നു എഡ്ജ്ബാസ്റ്റണിലെ പിച്ചിൽ.
ആസ്ട്രേലിയൻ ഇന്നിങ്സ് 284ൽ അവസാനിപ്പിച്ച ശേഷം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ പത്ത് റൺസ് എന്ന സ്കോറിൽ രണ്ടാംദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇംഗ്ലണ്ടിന് 22ലെത്തിയപ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായി. 10 റൺസെടുത്ത ജാസൺ റോയിയെ പാറ്റിൻസൺ സ്ലിപ്പിൽ സ്റ്റീവൻ സ്മിത്തിെൻറ കൈയിലെത്തിച്ചു. 2016നുശേഷം താരത്തിെൻറ ആദ്യ ടെസ്റ്റ് വിക്കറ്റ്.
എന്നാൽ, പിന്നീടൊരു വിക്കറ്റ് വീഴ്ത്താൻ ഒാസീസ് ബാറ്റ്സ് മാന്മാർക്ക് 42 ഒാവർ കാത്തിരിക്കേണ്ടിവന്നു. അതിനിടെ ക്ഷമയോടെ ബാറ്റേന്തിയ ബേൺസ്-റൂട്ട് സഖ്യം സ്കോർ സാവധാനം മുന്നോട്ടുനയിച്ചു. കളിച്ച ഏഴ് ടെസ്റ്റുകളിൽ രണ്ട് അർധ ശതകം മാത്രം നേടിയിട്ടുള്ള ബേൺസ് ഇത്തവണ അവസരം മുതലാക്കുമെന്ന വാശിയിലായിരുന്നു. ഒാസീസ് ബൗളർമാർക്കും ഫീൽഡർമാർക്കും കാര്യമായ അവസരം നൽകാതെ ബാറ്റേന്തിയ ഇടംകൈയ്യൻ 11 ബൗണ്ടറികളും പായിച്ചു. മറുവശത്ത് ഭാഗ്യത്തിെൻറ അകമ്പടിയോടെയായിരുന്നു റൂട്ടിെൻറ ഫിഫ്റ്റി.
തുടക്കത്തിൽ ലിയോണിെൻറ പന്തിൽ ഭാഗ്യം കൊണ്ട് ബൗൾഡാവാതിരുന്ന റൂട്ട് പാറ്റിൻസണിെൻറ പന്തിൽ കീപ്പർ ടിം പെയ്നിന് പിടികൊടുത്തതായി അമ്പയർ വിധിച്ചെങ്കിലും റിവ്യൂവിൽ രക്ഷപ്പെട്ടു. എന്നാൽ പന്ത് സ്റ്റമ്പിൽ ഉരസിയിരുന്നതായി റിവ്യൂവിൽ കണ്ടെങ്കിലും ബെയ്ൽ വീഴാത്തതും ഇംഗ്ലണ്ട് നായകനെ തുണച്ചു. പിന്നീട് സിഡ്ലിെൻറ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയതായും അമ്പയർ വിധിച്ചെങ്കിലും വീണ്ടും റിവ്യൂ രക്ഷക്കെത്തി. ബാറ്റിൽ തട്ടിയശേഷമാണ് പന്ത് പാഡിൽ കൊണ്ടതെന്നാണ് തെളിഞ്ഞത്. ഒടുവിൽ സിഡ്ലിെൻറ പന്തിൽ റിേട്ടൺ ക്യാച്ച് നൽകിയാണ് റൂട്ട് പുറത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story