ആഷസ്: ആദ്യ ടെസ്റ്റിൽ ആസ്ട്രേലിയക്ക് വമ്പൻ ജയം
text_fieldsബിർമിങ്ഹാം: ഇതാണ് ആസ്ട്രേലിയ. എഴുതിത്തള്ളാൻ തുടങ്ങുേമ്പാൾ കളത്തിൽ മറുപടി പറ യുന്നവർ. ഏകദിന ലോക ചാമ്പ്യന്മാരെന്ന പകിട്ടുമായി ഒന്നാം ആഷസ് ടെസ്റ്റിനിറങ്ങിയ ഇംഗ്ലണ്ടിനെ 251 റൺസിന് തോൽപിച്ച് കങ്കാരുപ്പട ഉഗ്രരൂപം പൂണ്ടു. അവസാന ദിനമായ തിങ്ക ളാഴ്ച 398 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ ആതിഥേയരെ സ്പിന്നർ നഥാൻ ലിയോണ ും പേസർ പാറ്റ് കമ്മിൻസുംകൂടി പങ്കിെട്ടടുത്തു. 49 റൺസ് വഴങ്ങി ലിയോൺ ആറും 32 റൺസ് വഴങ്ങിയ കമ്മിൻസ് നാലും വിക്കറ്റ് വീഴ്ത്തി. രണ്ട് ഇന്നിങ്സുകളിലും സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്താണ് കളിയിലെ താരം. 2001ന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് എഡ്ജ്ബാസ്റ്റൺ ഗ്രൗണ്ടിൽ തോൽവിയറിയുന്നത്.
സ്കോർ: ആസ്ട്രേലിയ 284 & 487/7 ഡിക്ല; ഇംഗ്ലണ്ട് 374 & 146
വിക്കറ്റ് നഷ്ടമില്ലാതെ 13 റൺസെന്ന നിലയിൽ അഞ്ചാംദിനം പാഡുകെട്ടിയിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ആഘാതമേൽപിച്ചത് കമ്മിൻസാണ്. മുൻ ഇന്നിങ്സിൽ സെഞ്ച്വറിയടിച്ച റോറി ബോൺസിനെ (11) കമ്മിൻസ് മടക്കി. ബേൺസിെൻറ വിക്കറ്റ് വീണെങ്കിലും ജേസൺ റോയും ക്യാപ്റ്റൻ ജോ റൂട്ടും ചേർന്ന് സാവധാനം ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചു. എന്നാൽ, സ്കോർ 60ൽ എത്തിയപ്പോൾ റോയയുടെ (28) കുറ്റിതെറിപ്പിച്ച് ലിയോൺ പണിതുടങ്ങി. നാലാമനായി ഇറങ്ങിയ ജോ ഡെൻലി (11) എളുപ്പം മടങ്ങി. ലിയോണിെൻറ പന്തിൽ കാമറൂൺ ബാൻക്രോഫ്റ്റിന് ക്യാച്.
അൽപസമയത്തിനു ശേഷം ഇതേ മാതൃകയിൽ റൂട്ടും (28) ലിയോണിന് കീഴടങ്ങി. കമ്മിൻസിെൻറ പന്തിൽ ബൗൾഡായി ജോസ് ബട്ലർ (1) വന്നപോലെ മടങ്ങി. ജോണി ബെയർസ്റ്റോയെ (6) ബാൻക്രോഫ്റ്റിെൻറ കൈകളിലെത്തിച്ച കമ്മിൻസ് 100ാം ടെസ്റ്റ് വിക്കറ്റ് നേട്ടവും ആഘോഷിച്ചു. 21 ടെസ്റ്റിൽനിന്നാണ് കമ്മിൻസ് നാഴികക്കല്ല് താണ്ടിയത്. വിക്കറ്റ് കീപ്പർ ടീം പെയ്നിന് ക്യാച് നൽകിയ മധ്യനിര ബാറ്റ്സ്മാൻ ബെൻസ്റ്റോക്സ് (6) ടെസ്റ്റിൽ ലിയോണിെൻറ 350ാം ഇരയായി മടങ്ങി. ഉച്ചഭക്ഷണത്തിനു മുമ്പ് 12 റൺസിനിടെ നാലു വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ ഇംഗ്ലണ്ട് ഏഴിന് 97 എന്ന നിലയിലേക്ക് കൂപ്പുകുത്തി.
എട്ടാം വിക്കറ്റിൽ മുഇൗൻ അലിയെ കൂട്ടുപിടിച്ച് ക്രിസ് വോക്സ് രക്ഷാപ്രവർത്തനം തുടങ്ങി. ഇരുവരും തട്ടിമുട്ടി സ്കോർബോർഡിൽ 39 റൺസ് ചേർത്തു. എന്നാൽ, 28 പന്തിൽ നാലു റൺസുമായി നിന്ന അലിയെ പുറത്താക്കി ലിയോൺ വീണ്ടും ഇംഗ്ലണ്ടിെൻറ അന്തകനായി. അടുത്ത പന്തിൽ സ്മിത്തിന് ക്യാച് നൽകി സ്റ്റുവർട്ട് ബ്രോഡ് (0) ഗോൾഡൺ ഡക്കായി മടങ്ങി. ബോർഡിൽ 10 റൺസ്കൂടി ചേർത്ത ശേഷം അവസാന പ്രതീക്ഷയായിരുന്ന വോക്സ് (37) സ്ലിപ്പിൽ സ്മിത്തിന് ക്യാച് നൽകി മടങ്ങിയതോടെ ഇംഗ്ലണ്ടിെൻറ കഥ കഴിഞ്ഞു.
മത്സരത്തിൽ ആദ്യദിനം ചായക്ക് പിരിയുേമ്പാൾ 122 റൺസിന് എട്ട് എന്ന നിലയിൽ തകർന്ന്, ശേഷം ഒന്നാം ഇന്നിങ്സിൽ 90 റൺസ് ലീഡ് വഴങ്ങിയ ടീമാണ് തകർപ്പൻ തിരിച്ചുവരവിലൂടെ മത്സരം 251 റൺസെന്ന വൻ മാർജിനിൽ ജയിച്ചുകയറിയത്. ഒമ്പതു ദിവസത്തിനു ശേഷം ആഗസ്റ്റ് 14ാം തീയതി ലോഡ്സിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ വിജയിച്ച് പരമ്പരയിൽ ഒപ്പമെത്താനാകും ഇനി ഇംഗ്ലണ്ടിെൻറ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.