അഡ്ലെയ്ഡ്: രണ്ടാം ആഷസ് ടെസ്റ്റിൽ ആസ്ട്രേലിയക്ക് 215 റൺസിെൻറ ഒന്നാം ഇന്നിങ്സ് ലീഡ്. 442 റൺസിന് ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ഞെട്ടിച്ച ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിെൻറ വിശ്വാസം കാത്ത് ബൗളർമാർ പന്തെറിഞ്ഞപ്പോൾ ഇംഗ്ലണ്ട് 227 റൺസിന് പുറത്തായി. നാലുവിക്കറ്റ് വീഴ്ത്തിയ നഥാൻ ലിയോണും മൂന്നു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കുമാണ് ഇംഗ്ലണ്ടിെൻറ നെട്ടല്ലൊടിച്ചത്. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയയും പരുങ്ങലിലാണ്.
53 റൺസെടുത്തപ്പോഴേക്കും ആതിഥേയർക്ക് നാലുവിക്കറ്റ് നഷ്ടമായി. പീറ്റർ ഹാൻസ്കോമ്പും(3), നഥാൻ ലിയോണുമാണ്(3) ക്രീസിൽ. ഒാപണർമാരായ ഡേവിഡ് വാർണർ (14), കെമേറോൺ ബാൻക്രോഫ്റ്റ് (4), ഉസ്മാൻ ഖാജ (20), ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (6) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ആറുവിക്കറ്റ് കൈയിലിരിക്കെ ആസ്േട്രലിയക്ക് 268 റൺസിെൻറ ലീഡായി. നേരത്തെ, ഒന്നിന് 29 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റുവീശിയ ഇംഗ്ലണ്ടിനായി അലസ്റ്റർ കുക്ക് (31), ക്രെയിഗ് ഒാവർടൺ (41) എന്നിവർക്ക് മാത്രമാണ് കാര്യമായി തിളങ്ങാനായത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2017 9:57 PM GMT Updated On
date_range 2017-12-05T03:27:12+05:30ആഷസ് ടെസ്റ്റ്: ഇംഗ്ലണ്ട് 227ന് പുറത്ത്; ആസ്ട്രേലിയക്ക് ലീഡ്
text_fieldsNext Story