Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2019 7:50 PM GMT Updated On
date_range 29 April 2019 7:50 PM GMTലഹരി ഉപയോഗം: അലക്സ് ഹെയ്ൽസ് ലോകകപ്പ് ടീമിൽനിന്നു പുറത്ത്
text_fieldsbookmark_border
ലണ്ടൻ: കിരീടവിജയത്തേക്കാൾ ടീം അച്ചടക്കത്തിന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പരി ഗണന നൽകിയപ്പോൾ സ്റ്റാർ ബാറ്റ്സ്മാൻ അലക്സ് ഹെയ്ൽസ് ലോകകപ്പ് ടീമിൽനിന് നും പുറത്ത്.
15 അംഗ ടീമിൽ ഇടം നേടിയ ഹെയ്ൽസ് ലഹരിമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞ തോടെയാണ് അച്ചടക്ക നടപടിയെന്ന നിലയിൽ ഒഴിവാക്കിയത്.
2017ൽ നൈറ്റ്ക്ലബിൽ മദ്യപിച്ച് ബഹളംവെച്ചതിന് ഹെയ്ൽസിനും ബെൻസ്റ്റോക്സിനുമെതിരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സസ്പെൻഷനും പിഴയും ചുമത്തിയിരുന്നു. സമാന സംഭവം ആവർത്തിച്ചതോടെയാണ് നടപടി കർക്കശമാക്കിയത്. താരത്തെ നേരത്തെതന്നെ 21 ദിവസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. ഇതു കഴിഞ്ഞ് ടീമിനൊപ്പം ചേരുമെന്ന കണക്കുകൂട്ടലിനിടെയാണ് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ്ബോർഡ് ലോകകപ്പ് ടീമിൽനിന്നും ഒഴിവാക്കാൻ തീരുമാനിച്ചത്.
അച്ചടക്കം ലംഘിച്ച താരത്തിന് വീണ്ടും അവസരം നല്കിയാല് അത് തെറ്റായ സന്ദേശം നല്കുമെന്നും ഇംഗ്ലീഷ് ടീമിൽ കൂടുതൽ മികച്ച അന്തരീക്ഷമുണ്ടാക്കുന്നതിനുവേണ്ടിയാണ് തീരുമാനമെന്നും ബോർഡ് മാനേജിങ് ഡയറക്ടർ ആഷ്ലി ജൈൽസ് പറഞ്ഞു. നടപടിയെത്തുടർന്ന് സീസണിൽ ഒരു ഫോർമാറ്റിലും താരത്തിന് ഇംഗ്ലീഷ് ജഴ്സിയിൽ കളിക്കാനാകില്ല.
15 അംഗ ടീമിൽ ഇടം നേടിയ ഹെയ്ൽസ് ലഹരിമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞ തോടെയാണ് അച്ചടക്ക നടപടിയെന്ന നിലയിൽ ഒഴിവാക്കിയത്.
2017ൽ നൈറ്റ്ക്ലബിൽ മദ്യപിച്ച് ബഹളംവെച്ചതിന് ഹെയ്ൽസിനും ബെൻസ്റ്റോക്സിനുമെതിരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സസ്പെൻഷനും പിഴയും ചുമത്തിയിരുന്നു. സമാന സംഭവം ആവർത്തിച്ചതോടെയാണ് നടപടി കർക്കശമാക്കിയത്. താരത്തെ നേരത്തെതന്നെ 21 ദിവസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. ഇതു കഴിഞ്ഞ് ടീമിനൊപ്പം ചേരുമെന്ന കണക്കുകൂട്ടലിനിടെയാണ് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ്ബോർഡ് ലോകകപ്പ് ടീമിൽനിന്നും ഒഴിവാക്കാൻ തീരുമാനിച്ചത്.
അച്ചടക്കം ലംഘിച്ച താരത്തിന് വീണ്ടും അവസരം നല്കിയാല് അത് തെറ്റായ സന്ദേശം നല്കുമെന്നും ഇംഗ്ലീഷ് ടീമിൽ കൂടുതൽ മികച്ച അന്തരീക്ഷമുണ്ടാക്കുന്നതിനുവേണ്ടിയാണ് തീരുമാനമെന്നും ബോർഡ് മാനേജിങ് ഡയറക്ടർ ആഷ്ലി ജൈൽസ് പറഞ്ഞു. നടപടിയെത്തുടർന്ന് സീസണിൽ ഒരു ഫോർമാറ്റിലും താരത്തിന് ഇംഗ്ലീഷ് ജഴ്സിയിൽ കളിക്കാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story