അട്ടിമറിക്കാൻ അഫ്ഗാനിസ്താൻ
text_fieldsഒരു അവകാശവാദവുമില്ലാതെ ലോകപോരാട്ടത്തിനെത്തുന്ന അഫ്ഗാനിസ്താന് എല്ലാ രാജ് യങ്ങളുടെയും കൈയടിയുണ്ട്. ക്രിക്കറ്റ് ലോകത്ത് ഒരുപിടി പ്രതിഭകളുമായി വളർന്നുവ രുന്ന ഇൗ രാജ്യത്തിെൻറ കഴിവിനെ ഇതിനകംതന്നെ കായികലോകം അംഗീകരിച്ചുകഴിഞ്ഞതാണ്. ഭീകരവാദവും ആഭ്യന്തരയുദ്ധവും രാജ്യത്തെ കീറിമുറിക്കുേമ്പാഴും ചാരത്തിൽനിന്നുയർ ന്ന ഫീനിക്സ് പക്ഷിയെപ്പോലെ, ഇൗ കൊച്ചുസംഘം ആകാശത്തോളം സ്വപ്നം കണ്ട് ക്രിക്കറ് റ് ലോകത്ത് വരവറിയിച്ചുകഴിഞ്ഞു. നാലു വർഷങ്ങൾക്കു മുമ്പ് 2015 ലോകകപ്പിലായിരുന്നു ഇൗ പുതിയ സംഘത്തിെൻറ ആദ്യ ലോകകപ്പ് അനുഭവം. ഗ്രൂപ് ഘട്ടത്തിൽ തന്നെ അന്ന് മടങ്ങിയെ ങ്കിലും ലോകകപ്പിനു പിന്നാലെ നാലു വർഷത്തിനിടക്ക് കളിയിൽ കാര്യമായ പുരോഗതി കൈവരിച്ചവരാണിവർ. സമീപമത്സരങ്ങളിൽ ക്രിക്കറ്റ് ഭൂതകാലം ഏറെയുള്ള വിൻഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരെയെല്ലാം തോൽപിക്കാനായത് അഫ്ഗാനിസ്താെൻറ മികവ് തെളിയിക്കുന്നതാണ്. അതുകൊണ്ടുതന്നെ ലോകകപ്പിൽ ഇൗ സംഘത്തെ എഴുതിത്തള്ളാനാവില്ല. അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് ക്രിക്കറ്റ് േലാകം വിശ്വസിക്കുന്നില്ലെങ്കിലും ചിലരുടെ വഴിമുടക്കികളായി ഇവരുണ്ടാവുമെന്നുറപ്പ്.
യോഗ്യത ജയിച്ച് ഇംഗ്ലണ്ടിലേക്ക്
ആദ്യ എട്ടു റാങ്കുകാർക്കാണ് ലോകകപ്പിലേക്ക് െഎ.സി.സി നേരിട്ട് യോഗ്യത നൽകുന്നത്. പത്താം സ്ഥാനത്തായിരുന്ന അഫ്ഗാനിസ്താന് ഇതോടെ യോഗ്യതമത്സരം കളിക്കേണ്ടിവന്നു. എന്നാൽ, അങ്കം മനോഹരമായി ജയിച്ചാണ് ഇംഗ്ലണ്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കുന്നത്. സിംബാബ്വെയിൽ നടന്ന യോഗ്യത ചാമ്പ്യൻഷിപ്പിൽ ഒരുകളി മാത്രേമ ജയിച്ചുള്ളൂവെങ്കിലും നേപ്പാളിനെയും ഹോേങ്കാങ്ങിനെയും റൺറേറ്റിൽ മറികടന്ന് വിൻഡീസിനൊപ്പം ലോകകപ്പ് യോഗ്യത ഉറപ്പിച്ചു. ഒടുവിൽ പ്ലേ ഒാഫ് ഫൈനൽ പോരാട്ടത്തിൽ വിൻഡീസിനെ മുട്ടുകുത്തിച്ച് അത്ഭുതം സൃഷ്ടിക്കുകയും ചെയ്തതോടെ അഫ്ഗാൻ ലോകകപ്പിനു തയാറാണെന്ന് തെളിയിച്ചു.
ലോകകപ്പിൽ ഇതു രണ്ടാം തവണ മാത്രം
2015ലാണ് അഫ്ഗാനിസ്താെൻറ ലോകകപ്പ് അരങ്ങേറ്റം. കന്നി ലോകകപ്പിൽ പ്രതീക്ഷിച്ചപോലെ ആദ്യ റൗണ്ടിൽതന്നെ പുറത്ത്. എന്നിരുന്നാലും പൂൾ ‘എ’യിൽ സ്കോട്ട്ലൻഡിനെ തോൽപിച്ച് ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു. ഏഴു രാജ്യക്കാരുള്ള ഗ്രൂപ്പിൽ ആറാം സ്ഥാനം നേടി, തുടക്കക്കാരെന്ന നിലയിൽ അഭിമാനത്തോടെ മടക്കം. എന്നാൽ, നാലു വർഷങ്ങൾക്കിപ്പുറം അഫ്ഗാൻ ക്രിക്കറ്റ് ഒരുപാടു വളർന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപിടി നല്ല താരങ്ങളുമായാണ് ഇത്തവണ ഇംഗ്ലണ്ടിലെത്തുന്നത്. അതുതന്നെയാണ് വിൻഡീസുകാരൻ കോച്ച് ഫിൽ സൈമൺസിെൻറ പ്രതീക്ഷയും.
സ്റ്റാർ പ്ലെയേഴ്സ്
െഎ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിെൻറ കുന്തമുനയായ റാഷിദ് ഖാനാണ് ടീമിെൻറ എല്ലാെമല്ലാം. 20 വയസ്സിനിടക്ക് ലോകത്തെ മികച്ച ലീഗുകളിൽ കളിച്ച് പ്രസിദ്ധി നേടിയ ഖാൻ, അഫ്ഗാനിസ്താൻ ബൗളിങ്ങിെൻറ നെട്ടല്ലാണ്. ഇതിനകം ഏകദിന ബൗളിങ്ങിൽ നൂറുതികച്ച താരം ഒാൾറൗണ്ടർ നിലയിലേക്കും വളർന്നുകഴിഞ്ഞു. മധ്യനിരയിൽ ഇറങ്ങി ബാറ്റിങ്ങിലും ടീമിന് പിന്തുണയേകുന്നു.
റാഷിദ് ഖാനോടൊപ്പം മറ്റൊരു െഎ.പി.എൽ താരമായ മുഹമ്മദ് നബിയും ടീമിെൻറ പ്രതീക്ഷയാണ്. ചെറിയ സ്കോറിനെയും പ്രതിരോധിക്കാൻ കെൽപുള്ള ബൗളർമാരുള്ളതാണ് ടീമിെൻറ വലിയ കരുത്ത്. കഴിഞ്ഞ ലോകകപ്പിൽ അനുഭവസമ്പത്ത് വിനയായെങ്കിൽ ഇക്കുറി അതുണ്ടാവില്ല. ബൗളിങ്ങിൽ മികച്ച താരങ്ങളുള്ളപ്പോഴും ബാറ്റിങ് ഡിപ്പാർട്മെൻറ് മോശമാവുന്നതാണ് ടീമിെൻറ പോരായ്മ. 300ൽ കൂടുതൽ വിജയലക്ഷ്യം നൽകപ്പെട്ടാൽ ചേസിങ്ങിൽ വിയർക്കും. അനുഭവസമ്പത്ത് ഏറെയുള്ള മുഹമ്മദ് െഷഹ്സാദും 25കാരൻ റഹ്മത് ഷായുമാണ് ബാറ്റിങ്ങിൽ എടുത്തുപറയാനുള്ള താരങ്ങൾ.
ആദ്യ മത്സരത്തിൽ ശക്തരായ ആസ്ട്രേലിയയാണ് അഫ്ഗാെൻറ എതിരാളി. മുഖ്യധാര ടീമുകളോട് അങ്കം ജയിക്കാൻ പ്രയാസമാണെങ്കിലും റാങ്കിങ്ങിൽ താഴെയുള്ള ശ്രീലങ്ക, ബംഗ്ലാദേശ്, വിൻഡീസ് എന്നിവർക്കെതിരെ വിജയപ്രതീക്ഷയിലാണ് ടീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.