അരങ്ങേറ്റം ഗംഭീരമാക്കാൻ അഫ്ഗാൻ
text_fieldsബംഗളൂരു: ക്രിക്കറ്റിൽ പുതിയ അധ്യായങ്ങൾ രചിച്ചുകൊണ്ടിരിക്കുന്ന അഫ്ഗാനിസ്താൻ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ന് അരങ്ങേറ്റം കുറിക്കും. ടെസ്റ്റിലെ ലോക ഒന്നാംനമ്പർ ടീമായ ഇന്ത്യക്കെതിരെ ബംഗളൂരു ചിന്നസാമി സ്റ്റേഡിയത്തിലാണ് അഫ്ഗാനിസ്താൻ ഏക ടെസ്റ്റ് പോരിനിറങ്ങുന്നത്. ട്വൻറി20യും ഏകദിനവും ഏറെക്കുറെ പയറ്റിത്തെളിഞ്ഞ റാഷിദ് ഖാനും സംഘത്തിനും ടെസ്റ്റ് വഴങ്ങുമോയെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.
മത്സരത്തിനു മുെമ്പ അഫ്ഗാൻ കോച്ച് ഫിൽ സിമ്മൺസ് താരങ്ങളുടെ പ്രകടനത്തിൽ വാചാലനായി.‘‘ഞങ്ങൾക്ക് ഇത് തുടക്കമാണ്. രാജ്യത്തെ അരക്ഷിതാവസ്ഥക്കിടയിലും മികച്ച ടീമുമായി അവർ വളരുകയാണ്. കുറഞ്ഞ കാലം കൊണ്ടാണ് ഏകദിനത്തിലും ട്വൻറി20യിലും അഫ്ഗാൻ കഴിവുതെളിയിച്ചത്. എന്നാൽ, അഞ്ചുദിവസം നീളുന്ന ടെസ്റ്റ് തികച്ചും വ്യത്യസ്ഥമാണ്. ബൗളർമാരെക്കൊണ്ട് മാത്രം ടെസ്റ്റിൽ പിടിച്ചുനിൽക്കാനാവില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും കഴിവുറ്റവരുണ്ടെങ്കിലെ ടെസ്റ്റിൽ പൊരുതാനാവൂ. ഇതുവരെ കളിച്ചിട്ടില്ലാത്ത ക്രിക്കറ്റിലെ ഫോർമാറ്റുമായി താരങ്ങൾക്ക് പൊരുത്തപ്പെടാനാവുമെന്നാണ് പ്രതീക്ഷ’’-കോച്ച് പറഞ്ഞു.
സ്പിൻ മാന്ത്രികൻ റാഷിദ് ഖാനും സഹതാരം മുജീബ് സദ്റാനും െഎ.പി.എല്ലിൽ കളിച്ചത് ടീമിന് ഗുണംചെയ്യുമെന്നാണ് കോച്ചിെൻറ പ്രതീക്ഷ. ചിന്നാസാമി സ്റ്റേഡിയത്തിലെ പരിചയവും ഇരുവർക്കും മുതൽകൂട്ടാവുമെന്നു തന്നെയാണ് ആരാധകരും വിശ്വസിക്കുന്നത്. ബാറ്റിങ്ങിൽ അസ്ഗർ സ്റ്റനിക്സെയ്, മുഹമ്മദ് ഷഹ്സാദ്, ജാവേദ് അഹ്മദി എന്നിവാരാണ് അഫ്ഗാെൻറ പ്രതീക്ഷ.
മറുവശത്ത് അജിൻക്യ രാഹനെയുടെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യയിറങ്ങുന്നത്.
ഇംഗ്ലണ്ട് പര്യടനത്തിനായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് ബി.സി.സി.െഎക്ക് വിശ്രമം അനുവദിച്ചതോടെയാണ് ചരിത്ര ടെസ്റ്റിെൻറ ഉത്തരവാദിത്തം രഹാനെക്കെത്തുന്നത്. പേസിൽ ഇന്ത്യയുടെ തുറുപ്പുചീട്ടുകളായ ഭുവനേശ്വർ കുമാറും ബുംറക്കും വിശ്രമം ലഭിച്ചപ്പോൾ, ഉമേഷ് യാദവും ഇശാന്ത് ശർമയും ടീമിലുണ്ട്. അഫ്ഗാെൻറ സ്പിൻ മികവിന് രവീന്ദ്ര ജദേജ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ് എന്നിവരിലൂടെ തിരിച്ചടി നൽകാമെന്നാണ് ഇന്ത്യ കരുതുന്നത്. ഫിറ്റ്നസ് ടെസ്റ്റിൽ പരാജപ്പെട്ട് പുറത്തായ മുഹമ്മദ് ഷമിക്ക് പകരം നവദീപ് സൈനിയാണ് ടീമിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.