Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ഇന്ത്യ^ആസ്ട്രേലിയ മൂന്നാം ടെസ്റ്റ് സമനിലയിൽ

text_fields
bookmark_border
ഇന്ത്യ^ആസ്ട്രേലിയ മൂന്നാം ടെസ്റ്റ് സമനിലയിൽ
cancel

റാഞ്ചി: ആരും ജയിക്കാതെ പിരിഞ്ഞെങ്കിലെന്താ,  ജയേത്താളം വരില്ലേ ഇൗ സമനിലയുടെ ആവേശം. ക്രിക്കറ്റ് ആരാധകർക്ക്  എന്നും മനസ്സിൽ താലോലിക്കാവുന്നൊരു  പോരാട്ടവും നാടകീയതയും നൽകി റാഞ്ചിക്ക്  ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഉജ്ജ്വല അരങ്ങേറ്റം. നിർണായകമായ ടോസിൽ ജയം ആസ്ട്രേലിയക്ക്.  പക്ഷേ, തകർച്ചയോടെയുള്ള തുടക്കത്തിൽനിന്നും നടുനിവർത്തിയ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തി‍െൻറയും ഗ്ലെൻ മാക്സ്വെല്ലിെൻറയും സെഞ്ച്വറി  ഇന്നിങ്സ്. 451 റൺസെന്ന റൺമലക്ക് മുന്നിൽ ഇന്ത്യയെ  ചുരുട്ടിക്കെട്ടാമെന്ന് മനക്കോട്ടകെട്ടിയിറങ്ങിയവർക്ക്  ചേതേശ്വർ പുജാരയും വൃദ്ധിമാൻ സാഹയും  ലോകേഷ് രാഹുലും മുരളി വിജയുമെല്ലാം ചേർന്ന്  നൽകിയ ഉഗ്രൻ മറുപടി.

ഒടുവിൽ കാറ്റ് മാറിവീശി,  ഇന്ത്യ 152 റൺസിെൻറ ലീഡ് പിടിച്ചപ്പോൾ വിജയ പ്രതീക്ഷ ആതിഥേയർക്കൊപ്പമായി. വിക്കറ്റ്വീഴ്ചകൾക്കിടയിൽ വിജയാഘോഷം തുടങ്ങിയ  ഗാലറിയിലെ നീലപ്പടയുടെ മനസ്സിലേക്ക് വില്ലനായി  അവതരിച്ച ഷോൺ മാർഷും  (197 പന്തിൽ 53),  പീറ്റർ ഹാൻഡ്സ്കോമ്പും (200 പന്തിൽ 72) ചേർന്ന്  കളി തട്ടിപ്പറിച്ച് സമനിലയിൽ പിടിച്ചുകെട്ടിയ  പോരാട്ടം. 

ആവേശത്തിന് എരിവും പുളിയുമായി  കോഹ്ലിയുടെ പരിക്കും മാക്സ്വെല്ലിെൻറ  അനുകരണവും ഇശാന്തിെൻറ കൊലവെറിയുമെല്ലാം. ടെസ്റ്റ് ക്രിക്കറ്റിലേക്ക് റാഞ്ചിയുടെ  അരങ്ങേറ്റമായിമാറിയ മത്സരത്തിൽ ഫലം  പിറന്നില്ലെന്നതു മാറ്റിനിർത്തിയാൽ ഇന്ത്യ^ആസ്ട്രേലിയ പരമ്പരയിലെ ഏറ്റവും ത്രില്ലർ പോരാട്ടം  ഇൗ അഞ്ചു ദിവസമായിരുന്നുവെന്ന് കണ്ണടച്ചുപറയാം.
നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ 25 മുതൽ  ധർമശാലയിൽ നടക്കുന്ന അവസാന ടെസ്റ്റ്  ഇതോടെ ഇരു ടീമുകൾക്കും ഫൈനൽ അങ്കമായി  മാറി.

ജയം നിഷേധിച്ച കൂട്ടുകെട്ട്
ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് 30 മിനിറ്റ്  മുമ്പുവരെ റാഞ്ചിയിൽ ഇന്ത്യ  ജയമുറപ്പിച്ചതായിരുന്നു. ഞായറാഴ്ച വൈകീട്ട്  എട്ട് ഒാവർ ബാക്കിനിൽക്കെ തുടങ്ങിയ രണ്ടാം  ഇന്നിങ്സിെൻറ തുടക്കത്തിൽതന്നെ രണ്ട് വിക്കറ്റ്  നഷ്ടമായപ്പോൾ മുളപൊട്ടിയതായിരുന്നു  ആതിഥേയരുടെ വിജയപ്രതീക്ഷകൾ. തിങ്കളാഴ്ച  രാവിലെ ആദ്യ സെഷനിൽ പന്ത്  എറിഞ്ഞുതുടങ്ങിയപ്പോൾ ആ പ്രതീക്ഷകൾക്ക്  ഇലയും നാമ്പുമിട്ടു.
രവീന്ദ്ര ജദേജയുടെ പന്തുകൾ  അസാമാന്യ ടേൺ കണ്ടെത്തുകയും ആസ്ട്രേലിയൻ താരങ്ങളുടെ പ്രകോപനം മികച്ച  പന്തുകളെറിയാൻ ഇശാന്ത് ശർമക്ക്  പ്രേരണയാവുകയും ചെയ്തതോടെ ഒാസീസിെൻറ  വിക്കറ്റ് മഴ കോഹ്ലിയും സംഘവും സ്വപ്നംകണ്ടുതുടങ്ങിയിരുന്നു. ക്രീസിൽ ഉറച്ചുനിന്നു  കളിക്കാനിറങ്ങിയ മാറ്റ് റെൻഷോയെ (15) ഇശാന്ത്  വിക്കറ്റിന് മുന്നിൽ കുരുക്കുകയും തൊട്ടുപിന്നാലെ  ക്യാപ്റ്റൻ സ്മിത്തിെൻറ (21) ഒാഫ്സ്റ്റംപ്  തെറുപ്പിച്ച് ജദേജയുടെ പന്ത് കറങ്ങിത്തിരിയുകയും  ചെയ്തതോടെ ഇന്ത്യ റൈറ്റ് ട്രാക്കിലെന്ന് കരുതി.  ഇതെല്ലാം സംഭവിച്ചത്, ഉച്ച പിരിയുന്നത്  അരമണിക്കൂർ മുമ്പ്. അപ്പോഴേക്കും ഗാലറിയിൽ  ബാൻഡ്മേളവുമായി ആരാധകരുടെ  ആഘോഷവും തുടങ്ങി. പക്ഷേ, എന്തു  സംഭവിച്ചാലും വിക്കറ്റ് കളയില്ലെന്നുറപ്പിച്ചിറങ്ങിയ  ഷോൺ മാർഷും ഹാൻഡ്സ്കോമ്പും  ഒന്നിച്ചതോടെ ആതിഥേയ മോഹങ്ങൾ  വാടിക്കരിയാൻ തുടങ്ങി.

നാലിന് 63 റൺസെന്ന നിലയിൽ ഒന്നിച്ച കൂട്ടുകെട്ട്  62 ഒാവർ പിടിച്ചുനിന്നതോടെ ഇന്ത്യയുടെ വിജയമോഹം അസ്തമിച്ചു. രണ്ട് ദൈർഘ്യമേറിയ  സെഷൻ ക്രീസിൽ ഇളകാതെ നിന്നതോടെ കളി  സമനിലയിലെന്ന യാഥാർഥ്യം കോഹ്ലിയും  ഉൾക്കൊണ്ടു. ഒരു ദിവസം മുമ്പ് പുജാര നൽകിയ  പ്രഹരത്തിന് അതേ നാണയത്തിലുള്ള മറുപടി. ലീഡ്  മറികടന്നശേഷം മാത്രമേ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട്  പിളർന്നുള്ളൂ. ഷോൺ മാർഷിെൻറയും  തൊട്ടുപിന്നാലെ ഗ്ലെൻ മാക്സ്വെല്ലിെൻറയും (2)  വിക്കറ്റുകൾ നഷ്ടമായ ഒാസീസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുത്ത് കളി അവസാനിപ്പിച്ചു. ഇശാന്തും ഉമേഷും ജജേദയും അശ്വിനും മാറിമാറി  എറിഞ്ഞെങ്കിലും ഒരിക്കൽപോലും ആക്രമണത്തിന് മുതിരാതെ ബാറ്റ് വീശിയാണ്  ഹാൻഡ്സ്കോമ്പും മാർഷും കളി  സമനിലയാക്കിയത്. സ്മിത്തിനും റെൻഷോക്കും  അമിതാവേശത്തിൽ പറ്റിയ പിഴവ് ഇവർ  ആവർത്തിച്ചില്ല. പരിക്കേറ്റ് മടങ്ങിയ മിച്ചൽ മാർഷിന്  പകരം ആറാം ബാറ്റ്സ്മാനെ  ടീമിലുൾപ്പെടുത്താനുള്ള തീരുമാനം  ശരിവെക്കുന്നതുമായി റാഞ്ചിയിലെ ഫലം. ജദേജ  നാല് വിക്കറ്റുമായി അപകടം വിതച്ചപ്പോൾ അശ്വിൻ  തീർത്തും നിരാശപ്പെടുത്തി. ഒരു വിക്കറ്റും  സ്വന്തമാക്കിയില്ലെന്നു മാത്രമല്ല 71 റൺസും 30 ഒാവറിൽ വിട്ടുനൽകി.

ഇരട്ട സെഞ്ച്വറി നേടി ഇന്ത്യൻ ഇന്നിങ്സിെൻറ നെട്ടല്ലായ ചേതേശ്വർ പുജാരയാണ് കളിയിലെ  കേമൻ. പന്തിെൻറ പരുക്കൻ സ്വഭാവം നഷ്ടമായതാണ്  മധ്യസെഷനിൽ വിക്കറ്റ് വീഴ്ചക്ക്  തടസ്സമായതെന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലിയുടെ നിരീക്ഷണം. തലേദിനം എടുത്ത ന്യൂബാൾ  രാവിലെയും ടേണിന് സഹായിച്ചു. എന്നാൽ,  ഉച്ചകഴിയുേമ്പാഴേക്കും ഇൗ സ്വഭാവം നഷ്ടമായിരുന്നു. അത് വിക്കറ്റ് വീഴാൻ തടസ്സമായി.  എന്നാൽ, വൈകുന്നേരത്തോടെ ന്യൂബാൾ  എടുത്തപ്പോൾ വീണ്ടും വിക്കറ്റ് വീഴുന്നത്  കണ്ടതാണ്. എങ്കിലും ടീമിെൻറ പ്രകടനം  സംതൃപ്തി നൽകുന്നു. പ്രത്യേകിച്ച് പുജാരയുടെ ക്ലാസിക് ഇന്നിങ്സ്. സാഹയും ജദേജയും നന്നായി കളിച്ചു ^ക്യാപ്റ്റൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-australia 3rd test
News Summary - 3rd test draw
Next Story