Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_right'ചില ചിത്രങ്ങൾ...

'ചില ചിത്രങ്ങൾ ബിംബങ്ങളാകും' - ഗംഭീറിന് മറുപടിയുമായി ക്രിക് ഇൻഫോ

text_fields
bookmark_border
ചില ചിത്രങ്ങൾ ബിംബങ്ങളാകും - ഗംഭീറിന് മറുപടിയുമായി ക്രിക് ഇൻഫോ
cancel

ന്യൂഡൽഹി: ഇന്ത്യ രണ്ടാം ക്രിക്കറ്റ് ലോകകപ്പ് നേടിയതിെൻറ ഒമ്പതാം വാർഷിക നാളിൽ ട്വിറ്ററിൽ പങ്കുവെച്ച ചിത്രത്തെ വിമർശിച്ച മുൻ ഇന്ത്യൻ നായകനും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീറിന് മറുപടിയുമായി ഇ.എസ്.പി.എൻ ക്രിക് ഇൻഫോ. 2011 മാർച്ച് രണ്ടിന് മുംബൈ വാംഖ്ഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ തോൽവിയിലേക്ക് പറത്തിയ ധോണിയുടെ പടുകൂറ്റൻ സിക്സറിെൻറ ചിത്രമാണ് ആ കിരീടനേട്ടത്തെ പ്രകീർത്തിക്കാൻ ക്രിക് ഇൻഫോ പ്രതീകമാക്കിയത്.

'2011ൽ ഇതേ ദിവസം കോടിക്കണക്കിന് ഇന്ത്യക്കാരെ ആഹ്ലാദത്തിൽ ആറാടിച്ച ആ ഷോട്ട്" എന്ന കുറിപ്പും അവർ നൽകി. ഇതിനെ പരസ്യമായി എതിർത്താണ് ഗൗതം ഗംഭീർ രംഗത്തെത്തിയത്. ധോണിയുടെ സിക്സ് അല്ല, ടീമിെൻറ കൂട്ടായ ശ്രമമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചതെന്ന് ഗംഭീർ തുറന്നടിച്ചു.

ക്രിക് ഇൻഫോയുടെ കുറിപ്പും റീട്വീറ്റ് ചെയ്ത് ഗംഭീർ ഇങ്ങനെയെഴുതി - '' ഇ.എസ്.പി.എൻ ക്രിക് ഇൻഫോക്ക് ചെറിയൊരു ഓർമ്മപ്പെടുത്തൽ. 2011ലെ ഏകദിന ലോകകപ്പ് ഇന്ത്യയുടെയും ഇന്ത്യൻ ടീമിെൻറയും സപ്പോർട്ടിങ് സ്റ്റാഫിെൻറയും കൂട്ടായ പരിശ്രമത്തിൽ ലഭിച്ചതാണ്. ആ ഒരു സിക്സിനോടുള്ള 'അഭിനിവേശം' വലിച്ചെറിയാൻ സമയമായി''.

ചില ചിത്രങ്ങൾ ബിംബങ്ങളായി മാറുമെന്നായിരുന്നു ഇതിന് ക്രിക് ഇൻഫോയുടെ മറുപടി. " അന്നത്തെ കളിയിലെ കേമൻ ശരിക്കും നിങ്ങൾ തന്നെയാണെന്നതിൽ സംശയമില്ല ഗൗതം. ഒരാളെ കൊണ്ട് മാത്രം ക്രിക്കറ്റ് മൽസരം ജയിപ്പിക്കാൻ കഴിയില്ലെന്ന് ഞങ്ങൾക്കറിയാം. എന്നാൽ, ചില ചിത്രങ്ങൾ ബിംബവത്കരിക്കപ്പെടും. 1983ൽ കപിൽ ലോകകപ്പുയർത്തി നിൽക്കുന്ന ചിത്രം പോലെ. കായിക രംഗത്തെ ചില സുവർണ നേട്ടങ്ങൾ ഓർമ്മിക്കപ്പെടുക അവയിലൂടെയാണ് " - ക്രിക് ഇൻഫോ എഡിറ്റർ ഇൻ ചീഫ് സാംപിത് ബാൽ ഗംഭീറിെൻറ ട്വിറ്ററിന് മറുപടി നൽകി.

അന്ന് ലോകകപ്പ് ഫൈനലിൽ ബാറ്റിങ്ങിൽ തകർന്നടിഞ്ഞ ഇന്ത്യയെ വിജയ തീരത്തിലേക്ക് അടുപ്പിച്ചത് ഗംഭീറിെൻറ ഇന്നിങ്സാണ്. ശതകത്തിന് മൂന്ന് റൺ അകലെ കൂടാരം കയറിയ ഗംഭീറിെൻറ ഇന്നിങ്ങ്സ് പക്ഷേ, ധോണിയുടെ 91 റൺസ് പ്രകടനത്തിന്റെ പ്രഭയിൽ മുങ്ങിപ്പോയി. ഇതിെൻറ നീരസമാകാം ഗംഭീറിെൻറ പ്രതികരണത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gautam gambhirCricinfoIndia News
News Summary - Cricinfo reply to GAUTAM GAMBHIR
Next Story