ജപ്പാൻ ഒാപ്പൺ: ശ്രീകാന്ത് മുന്നോട്ട്; സിന്ധു, പ്രണോയ് പുറത്ത്
text_fieldsടോക്യോ: ജപ്പാൻ ഒാപൺ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ലോക മൂന്നാം നമ്പർ വനിത താരം പി.വി. സിന്ധു രണ്ടാം റൗണ്ടിൽ പുറത്തായി. പുരുഷ വിഭാഗത്തിൽ ലോക എട്ടാം നമ്പർ താരം കിഡംബി ശ്രീകാന്ത് ക്വാർട്ടർ ൈഫനലിലേക്ക് മുന്നേറിയപ്പോൾ 13ാം റാങ്കുകാരായ മലയാളി താരം എച്ച്.എസ്. പ്രണോയ് പുറത്തായി.
ലോക 16ാം നമ്പർ താരമായ ചൈനയുടെ ഗാവോ ഫാങ്ജിയോട് നേരിട്ടുള്ള സെറ്റുകളിൽ തോറ്റാണ് സിന്ധു ക്വാർട്ടർ കാണാതെ മടങ്ങിയത്. സ്കോർ: 18-21, 19-21. ഏെറക്കാലത്തിനുശേഷമാണ് സിന്ധു ഒരു ടൂർണമെൻറിൽ അവസാന എട്ടിലെത്താതെ പുറത്താവുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഡെന്മാർക് ഒാപണിൽ സിന്ധു ഒന്നാം റൗണ്ടിൽ തോറ്റിരുന്നു.
ഏഷ്യൻ ഗെയിംസിൽ തെൻറ വഴിമുടക്കിയ 27ാം നമ്പർ താരം േഹാേങ്കാങ്ങിെൻറ വോങ് വിങ് കി വിൻസെൻറിനെയാണ് ശ്രീകാന്ത് തോൽപിച്ചത്. സ്കോർ: 21-15, 21-14. ദക്ഷിണ കൊറിയയുടെ 33ാം നമ്പർ താരം ലീ ഡോങ് ക്യോൻ ആണ് ക്വാർട്ടറിൽ ശ്രീകാന്തിെൻറ എതിരാളി. ലോക 10ാം നമ്പർ താരമായ ഇന്തോനേഷ്യയുടെ ആൻറണി സിൻസുക ജിൻഡിങ്ങിനോടാണ് പ്രണോയ് മുട്ടുമടക്കിയത്. സ്കോർ: 21-18, 21-17. നാലാം റാങ്കുകാരൻ കെേൻറാ മൊമോട്ട, ഏഴാം നമ്പർ ചെൻ ലോങ് എന്നിവരെ മലർത്തിയടിച്ച ജിൻഡിങ്ങിനോട് പ്രണോയ് പൊരുതിനിന്നെങ്കിലും ഒടുവിൽ പിടിച്ചുനിൽക്കാനായില്ല.
പുരുഷ ഡബ്ൾസിൽ ഇന്ത്യയുടെ മനു അത്രി-സുമീത് റെഡ്ഡി സഖ്യം 18-21, 21-16, 12-21 സ്കോറിന് ചൈനയുടെ ഹെ ജിറ്റിങ്-താൻ ക്വിയാങ് ജോടിയോടും മിക്സഡ് ഡബ്ൾസിൽ പ്രണവ് ചോപ്ര-സിക്കി റെഡ്ഡി ടീം 16-21, 16-21ന് മലേഷ്യയുടെ ചാൻ പെങ് സൂൻ-ഗോഹ് ലിയു ലിങ് സഖ്യത്തോടും തോറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.