Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഅഭിമാനം

അഭിമാനം അഭിനന്ദ്

text_fields
bookmark_border
abhinad-23
cancel

മൂഡബിദ്രി: 79ാമത് അന്തർസർവകലാശാലാ മീറ്റിൽ കേരളത്തിെൻറ അഭിമാനമായി അഭിനന്ദ് സുന്ദരേശൻ. നാലാം ദിനം 1500 മീറ്ററിൽ മീറ്റ് റെക്കോഡ് പ്രകടനത്തോടെ കേരള സർവകലാശാല താരം സുവർണം കൊയ്തു. 5000 മീറ്ററിൽ നേരിയ വ്യത്യാസത്തിൽ നഷ്ടമായ സ്വർണം 1500ലൂടെ അഭിനന്ദ് (3 മി. 49.55 സെ) തിരിച്ചുപിടിക്കുകയായിരുന്നു. 5000ത്തിൽ വെള്ളി നേടിയ അഭിനന്ദിെൻറ മീറ്റിലെ രണ്ടാം മെഡലാണിത്. പഞ്ചാബ് സർവകലാശാലയുടെ സച്ചെ ലാൽ പട്ടേൽ കുറിച്ച 3:50.79 സെക്കൻഡിെൻറ മീറ്റ് റെക്കോഡാണ് തിരുത്തിയത്.

മീറ്റിെൻറ നാലാം ദിനമായ ചൊവ്വാഴ്ച പുരുഷവിഭാഗം 110 മീ. ഹർഡ്ൽസിൽ കേരളയുടെതന്നെ മുഹമ്മദ് ഫായിസ് സ്വർണവും നേടി. വനിതകളുടെ 1500 മീറ്ററിൽ കാലിക്കറ്റിെൻറ സി. ബബിതയും ഹെപ്റ്റാത്ലണിൽ എം.ജിയുടെ വി.ഒ. നിമ്മിയും വെള്ളി നേടി.
29 ഇനങ്ങൾ പൂര്‍ത്തിയായപ്പോള്‍ 128 പോയൻറുമായി മാംഗ്ലൂർ സര്‍വകലാശാല ഹാട്രിക് കിരീടം ഉറപ്പിച്ചുകഴിഞ്ഞു. കോട്ടയം എം.ജി സര്‍വകലാശാലയാണ് (59) രണ്ടാമത്. പട്യാല പഞ്ചാബി സർവകലാശാല (45) മൂന്നാം സ്ഥാനത്തുണ്ട്. പുരുഷവിഭാഗത്തിൽ മാംഗ്ലൂർ (78) ഒാവറോൾ ഉറപ്പിച്ചുകഴിഞ്ഞു. വനിതകളിൽ എം.ജിയും (49) മാംഗ്ലൂരും (50) ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.

അഭിനന്ദ് ഇനി പട്ടാളച്ചിട്ടയിൽ
സ്പോൺസർമാരില്ലാതെ ബുദ്ധിമുട്ടിയിരുന്ന അഭിനന്ദ് ഇനി പട്ടാളത്തിെൻറ പരിശീലനത്തിൽ വളരും. 1500, 5000ത്തിലെ ഭാവിതാരമായ അഭിനന്ദിനെ ഹവിൽദാറായി നിയമിക്കാൻ ശിപാർശയായിട്ടുണ്ട്. റെക്കോഡോടെയുള്ള സ്വർണനേട്ടം പട്ടാളത്തിലേക്കുള്ള അഭിനന്ദിെൻറ പ്രവേശനം വേഗത്തിലാക്കും. ചൊവ്വാഴ്ച 110 മീ. ഹർഡ്ൽസിൽ സ്വർണം നേടിയ മുഹമ്മദ് ഫായിസിനെയും പട്ടാളസംഘം നോട്ടമിട്ടിട്ടുണ്ട്. തുമ്പ സെൻറ് സേവ്യേഴ്സ് കോളജിലെ ബി.എ ഹിസ്റ്ററി രണ്ടാം വർഷ വിദ്യാർഥിയായ അഭിനന്ദ് വയനാട് അമ്പലവയൽ നരിക്കുണ്ടിലെ തിരുമഠത്തിൽ സുന്ദരേശെൻറയും ഗീതയുടെയും മകനാണ്. ജോയ് ജോസഫാണ് പരിശീലകൻ.
പരിക്കിനെ കടന്ന് ഫായിസ്

ഒരു വർഷം മുമ്പ് പരിശീലനത്തിനിടെ തോളെല്ലിനേറ്റ പരിക്കിനെ ചാടിക്കടന്നാണ് 110 മീ. ഹർഡ്ൽസിൽ കേരള സർവകലാശാലയുടെ മുഹമ്മദ് ഫായിസ് സ്വർണമണിഞ്ഞത്. തിരുവനന്തപുരം സായി താരമായ ചെമ്പഴന്തി എസ്.എൻ കോളജിലെ ഫായിസ് 14.34 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഒന്നാമതെത്തിയത്. എം.വി. നിഷാദ്കുമാറാണ് കോച്ച്. പരിശീലനത്തിനിടെ തോളെല്ലിന് പൊട്ടലേറ്റ് കഴിഞ്ഞവർഷത്തെ അന്തർസർവകലാശാല മീറ്റിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് മാസങ്ങളുടെ ചികിത്സക്കുശേഷമാണ് വെല്ലുവിളികളെ അതിജീവിച്ച് ഫായിസ് മീറ്റിനായി എത്തിയത്. .
ഇന്ന് ഫൈനല്‍ ഡേ

ട്രാക്കിലെ ആവേശപോരാട്ടമായ 4x100, 4x400 റിലേ മത്സരങ്ങള്‍ ഉള്‍പ്പെടെ മീറ്റിെൻറ അവസാനദിനമായ ബുധനാഴ്ച 15 ഫൈനലുകളാണ് നടക്കുക. 3000 മീ., 200 മീ., ഹൈജംപ്, ലോങ്ജംപ് എന്നിവ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsAtheletics meetAbhinand
News Summary - University athelitics meet-Sports news
Next Story