ചരിത്രം കുറിച്ച് സിന്ധു; വേൾഡ് ടൂർ ഫൈനൽസിൽ കിരീടം
text_fieldsഗ്വങ്ചോ: ഫൈനൽ തോൽക്കുന്നവളെന്ന പേരു ദോഷം മാറ്റി ഇന്ത്യയുടെ പി.വി സിന്ധു. വേൾഡ് ടൂർ ഫൈനൽസിൽ ബാഡ്മിൻറൺ ട ൂർണമെൻറിൽ കിരീടം നേടിയാണ് പി.വി സിന്ധു ചരിത്രം കുറിച്ചത്. ജപ്പാനിെൻറ നോസോമി ഒകുഹാരയെയാണ് സിന് ധു തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിെൻറ ജയം. സ്കോർ: 21-19, 21-17.
സെമിയിൽ അഞ്ചാം സീ ഡും ലോക റാങ്കിങ്ങിലെ എട്ടാം സ്ഥാനക്കാരിയുമായ തായ്ലൻഡിെൻറ രച്നോക് ഇൻറാന ോണിനെ വീഴ്ത്തിയാണ് സിന്ധു ഫൈനലിലെത്തിയത്. പൂർണമായും മേൽക്കൈ നേടിയ മത്സരത്തിൽ 21-16, 25-23 സ്കോറിനായിരുന്നു സിന്ധുവിെൻറ ജയം.
‘‘ഞാനാണ് ചാമ്പ്യൻ. ഫൈനലിൽ ജയിക്കില്ല െന്ന് എന്നെക്കുറിച്ച് ഇനിയാരും പറയില്ല. ഇൗ ജയവും സ്വർണവും എനിക്കേറെ പ്രിയപ്പെട്ട താണ്’’ -കാലങ്ങളായി മനസ്സിൽകരുതിയ മറുപടി ഒറ്റശ്വാസത്തിൽ സിന്ധു പറഞ്ഞുതീർത്തു. ഗ് വാങ്ചോയിലെ മെഡൽ പോഡിയത്തിൽനിന്നുമിറങ്ങി ടെലിവിഷൻ അവതാരകനോട് പറഞ്ഞുതീർ ത്ത സിന്ധു ലോകത്തോടുകൂടി പ്രഖ്യാപിക്കുകയായിരുന്നു. തുടർച്ചയായി ഏഴു ഫൈനലുകളിൽ കിരീടത്തിനരികെ വീണുപോയ സൂപ്പർ താരം എല്ലാ വീഴ്ചകൾക്കും പലിശസഹിതം മറുപടി നൽകിയാണ് ബാഡ്മിൻറൺ കോർട്ടിലെ അഭിമാന കിരീടമായ വേൾഡ് ടൂർ ഫൈനൽസിൽ മുത്തമിട്ടത്.
സ്വപ്നസമാനമായിരുന്നു മെഡലിലേക്കുള്ള യാത്രയും. ലോകത്തെ മുൻനിരക്കാരായ എട്ടുപേർ മത്സരിച്ച ടൂർണമെൻറിൽ ഒന്നും രണ്ടും മൂന്നും റാങ്കിലുള്ളവരെയെല്ലാം അരിഞ്ഞുവീഴ്ത്തിയാണ് ഫൈനലിലെത്തിയത്. അവിടെ എതിരാളി ചിരവൈരിയായ ജപ്പാെൻറ നൊസോമി ഒകുഹാര. മന്ത്രിക്കുന്ന ചുണ്ടുകളും കോർട്ട് നിറയെ പാറിപ്പറക്കുന്ന കളിയും വില്ലുപോലെ വളഞ്ഞുള്ള ഷോട്ടുകളുംകൊണ്ട് എന്നും സിന്ധുവിെൻറ അന്നംമുടക്കുന്ന ജപ്പാൻകാരിക്കു മുന്നിലും സിന്ധു തളർന്നില്ല. തെൻറ ശൈലിയും സമീപനവും മാറിയെന്ന് പ്രഖ്യാപിച്ച ഇന്ത്യയുടെ അഞ്ചാം റാങ്കുകാരി കളത്തിലും അത് തെളിയിച്ചു.
ഹരമായി സിന്ധു
ടൂർണമെൻറിലെ മുൻ പോരാട്ടങ്ങളുമായി താരതമ്യം ചെയ്താൽ ഏറക്കുറെ എളുപ്പമായിരുന്നു സിന്ധുവിന് കാര്യങ്ങൾ. തുടക്കത്തിൽതന്നെ ഒകുഹാരക്കു പിഴവുകൾ സംഭവിച്ചതോടെ സിന്ധു ലീഡ് പിടിച്ചു. 7-3, 11-6 എന്ന നിലയിൽ കുതിച്ചെങ്കിലും തുടർച്ചയായി നാലു പോയൻറ് നേടിയ ഒകുഹാര ഒപ്പമെത്തി. കളി 16-15 എന്ന നിലയിൽ. ടൂർണമെൻറിലെതന്നെ ഏറ്റവും ദൈർഘ്യമേറിയ റാലിയായിരുന്നു പിന്നെ കണ്ടത്. നിലംതൊടാതെ ഷട്ട്ൽ പറന്നത് 61 തവണ. 16-16ന് ജപ്പാൻ താരം ഒപ്പമെത്തി. എന്നാൽ, ഒകുഹാരയുടെ രണ്ടു ഷോട്ടുകൾ വൈഡായി പറന്നതോടെ സിന്ധു കയറി. 19-17ൽനിന്ന് തുടരൻ സ്മാഷ് ഷോട്ടുകളിലൂടെ ഗെയിം ഇന്ത്യക്ക്.
രണ്ടാം ഗെയിമിൽ കണ്ടത് തുടർച്ചയായ ലോങ് റാലികൾ. ഹൈ ഹിറ്റ് സർവുകളും ഷോട്ടുകളുമായി ഇരുവരും പരസ്പരം ഒാടിക്കളിപ്പിച്ചു. എന്നാൽ, 30 മുതൽ 40 ഷോട്ടുകൾ വരെ റാലികൾ നീണ്ടു. രണ്ടാം ഗെയിമിൽ നാലു തവണയെങ്കിലും ഇത് കണ്ടു. 6-4ന് സിന്ധുവിനായിരുന്നു ലീഡ്. എന്നാൽ, 7-7ന് ഒകുഹാര തിരിച്ചെത്തി. എങ്കിലും മേധാവിത്വം സിന്ധുവിനായിരുന്നു. ആത്മവിശ്വാസം ഉയർത്തിയ സിന്ധു ഉയരക്കൂടുതലിനെ കൂടി ആയുധമാക്കി ജപ്പാൻ ഭീഷണിയെ തച്ചുടച്ചു. ഒടുവിൽ സീസണിലെ ആദ്യ കിരീടം.
ഏഴു തോൽവി;ഒടുവിൽ കിരീടം
2018: ഏഷ്യൻ ഗെയിംസ്, വേൾഡ് ചാമ്പ്യൻഷിപ്, തായ്ലൻഡ് ഒാപൺ, കോമൺവെൽത്ത് ഗെയിംസ്, ഇന്ത്യൻ ഒാപൺ.
2017: ദുൈബ വേൾഡ് സീരീസ്, ഹോേങ്കാങ് ഒാപൺ.
13 മാസത്തിനിടെ സിന്ധു കളിച്ച ഏഴു ഫൈനലുകളാണിത്. ഏഴിലും തോറ്റു. 2017 സെപ്റ്റംബറിലെ കൊറിയ ഒാപൺ കിരീടത്തിനുശേഷം ആദ്യമായാണ് ഒരു കിരീടം.
കിരീടത്തിനരികെ തുടർച്ചയായി ഏഴു തോൽവികൾ. ഏതൊരു താരത്തിെൻറയും മനംമടുപ്പിക്കുന്ന അവസ്ഥയിൽനിന്നാണ് സിന്ധുവിെൻറ സ്വർണച്ചിരി. സമ്മർദത്തെ അതിജയിക്കുകയെന്ന കോച്ച് ഗോപിചന്ദിെൻറ ഉപദേശം പ്രാവർത്തികമാക്കിയപ്പോൾ ഇക്കുറി ഫൈനൽ കടമ്പ അനായാസം കടന്നു.
‘‘സന്തോഷനിമിഷം. തുടർച്ചയായ ഫൈനൽ തോൽവികൾക്കൊടുവിലെ സീസണിലെ ആദ്യ കിരീടമാണിത്. ഇൗ വർഷം മനോഹരമായിതന്നെ അവസാനിപ്പിക്കാനായി. എപ്പോഴും ആളുകളുടെ ചോദ്യം ഒന്നുമാത്രമായിരുന്നു. ഇനി ആ ചോദ്യമുയരില്ലെന്ന് വിശ്വസിക്കുന്നു’’ -മത്സരശേഷം സിന്ധു പറഞ്ഞു.
‘‘ജനങ്ങൾ കാത്തിരുന്നതാണ് സിന്ധുവിെൻറ വിജയം. സീസൺ കിരീടത്തോടെ അവസാനിപ്പിച്ചതിൽ സന്തോഷം’’ -കോച്ച് ഗോപിചന്ദ് പറയുന്നു.
‘ബായ്’ വക 10 ലക്ഷം
ന്യൂഡൽഹി: വേൾഡ് ടൂർ ഫൈനൽസിൽ കിരീടമണിഞ്ഞ പി.വി. സിന്ധുവിന് ഇന്ത്യൻ ബാഡ്മിൻറൺ അസോസിയേഷൻ വക 10 ലക്ഷം പാരിതോഷികം. പുരുഷ സിംഗ്ൾസ് സെമിയിലെത്തിയ സമീർ വർമക്ക് മൂന്ന് ലക്ഷവും നൽകും. സിന്ധുവിനെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഭിനന്ദിച്ചു.
കിരീടവിജയങ്ങൾ
- 2011- ഇന്തോനേഷ്യ ഇൻറർനാഷനൽ (SSP)
- 2013- മലേഷ്യ മാസ്റ്റേഴ്സ്
- 2013- മകാവു ഒാപൺ
- 2014 - മകാവു ഒാപൺ
- 2015- മകാവു ഒാപൺ
- 2016- മലേഷ്യ മാസ്റ്റേഴ്സ്
- 2016- ചൈന ഒാപൺ
- 2017- സെയ്ദ് മോദി ഇൻറർനാഷനൽ
- 2017- ഇന്ത്യൻ ഒാപൺ
- 2017- കൊറിയ ഒാപൺ
- 2018- വേൾഡ് ടൂർ ഫൈനൽസ്
ഫൈനൽ വീഴ്ച
- 2011- ഡച്ച് ഒാപൺ
- 2012- സെയ്ദ് മോദി ഇൻറർനാഷനൽ
- 2014- സെയ്ദ് മോദി ഇൻറർനാഷനൽ
- 2015- ഡെന്മാർക് ഒാപൺ
- 2016- ഹോേങ്കാങ് ഒാപൺ
- 2016 - ഒളിമ്പിക്സ്
- 2017- വേൾഡ് ചാമ്പ്യൻഷിപ്
- 2017- സൂപ്പർ സീരീസ് ഫൈനൽ
- 2018- ഇന്ത്യ ഒാപൺ
- 2017- കോമൺവെൽത്ത് ഗെയിംസ്
- 2017- തായ്ലൻഡ് ഒാപൺ
- 2017- വേൾഡ് ചാമ്പ്യൻഷിപ്
- 2017 - ഏഷ്യൻ ഗെയിംസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.