ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്: സിന്ധു ഫൈനലിൽ
text_fieldsബേസൽ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി സിന്ധു ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനല ിൽ ചൈനീസ് താരം ചെൻ യു ഫെയെ ആണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ: 12-21, 23-21, 21-19. നാലാം സീഡ് താരത്തെ തോൽപിക്കാൻ 40 മിനിറ്റ ് സമയമാണ് ഹൈദരാബാദുകാരി എടുത്തത്. തുടർച്ചയായ മൂന്നാം തവണയാണ് സിന്ധു ലോക ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുന്നത്. ലോക ചാമ്പ്യൻഷിപ്പിലെ അഞ്ചാം മെഡൽ ഇതോടെ സിന്ധു ഉറപ്പിച്ചു.
പുരുഷ വിഭാഗത്തിൽ ബി. സായ് പ്രണീതും കൂടി സിന്ധുവിൻെറ വഴിയേ ഫൈനലിലെത്തിയാൽ ചരിത്രമാകും.മുമ്പ് രണ്ടുതവണ വീതം വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട് സിന്ധുവെങ്കിൽ പ്രണീതിനിത് ആദ്യ സെമി പ്രവേശനമാണ്. തകർപ്പൻ ഫോമിൽ കളിച്ചാണ് സായ് പ്രണീത് ഏഷ്യൻ ഗെയിംസ് സ്വർണ ജേതാവായ ലോക നാലാം നമ്പർ താരത്തെ മലർത്തിയടിച്ചത്.
പുരുഷ വിഭാഗത്തിൽ 36 വർഷത്തിനുശേഷമാണ് ഇന്ത്യൻ താരം മെഡലുറപ്പാക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 1983ൽ പ്രകാശ് പദുക്കോൺ സമ്മാനിച്ചതാണ് ലോകചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ഏക പുരുഷ മെഡൽ. സിന്ധു കഴിഞ്ഞ രണ്ടു തവണയും വെള്ളി നേടിയിരുന്നു. അതിനുമുമ്പുള്ള രണ്ടു വട്ടവും വെങ്കലവും.ക്വാർട്ടറിൽ അഞ്ചാം സീഡായ സിന്ധു രണ്ടാം സീഡ് ചൈനീസ് തായ്പേയിയുടെ തായ് സൂ യിങ്ങിനെയാണ് മൂന്നു ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.