അവസാന പ്രതീക്ഷയും അസ്തമിച്ചു; ജപ്പാൻ ഒാപണിൽ ശ്രീകാന്തും പുറത്ത്
text_fieldsടോക്യോ: മുൻ ലോക ഒന്നാം നമ്പർ കിഡംബി ശ്രീകാന്ത് ക്വാർട്ടർ ഫൈനൽ കടമ്പയിൽ തട്ടിവീണതോടെ ജപ്പാൻ ഒാപൺ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പോരാട്ടം അവസാനിച്ചു. ലോക എട്ടാം നമ്പർ താരമായ ശ്രീകാന്ത് 33ാം റാങ്കുകാരനായ ദക്ഷിണ കൊറിയയുടെ ലീ ഡോങ് ക്യോനോടാണ് തോറ്റത്. ആദ്യ സെറ്റ് നേടിയ ശേഷമായിരുന്നു ഇന്ത്യൻ താരത്തിെൻറ വീഴ്ച. സ്കോർ: 21-19, 16-21, 18-21.
ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിനുശേഷം ആദ്യ സെറ്റ് നേടിയ ശ്രീകാന്തിന് പക്ഷേ, പിന്നീട് മുൻതൂക്കം നിലനിർത്താനായില്ല. രണ്ടാം സെറ്റിൽ തുടക്കം മുതൽ നേടിയ ആധിപത്യം അവസാനം വരെ നിലനിർത്തിയ ക്യോൻ സെറ്റ് നേടി. നിർണായകമായ മൂന്നാം സെറ്റിൽ തുടക്കത്തിൽ മുന്നേറിയ എതിരാളിയെ ശ്രീകാന്ത് 14-14ന് ഒപ്പം പിടിച്ചെങ്കിലും കളി നിലവാരം ഉയർത്തിയ ക്യോൻ സെറ്റും മത്സരവും സ്വന്തമാക്കി. ലോക മൂന്നാം നമ്പർ താരം പി.വി. സിന്ധു, മലയാളി താരം എച്ച്.എസ്. പ്രണോയ് എന്നിവരും ഡബിൾസ്, മിക്സഡ് ഡബിൾസ് ടീമുകളും നേരത്തേ പുറത്തായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.