Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2019 12:27 AM IST Updated On
date_range 20 July 2019 12:27 AM ISTഒകുഹാരയെ വീഴ്ത്തി; ഇേന്താനേഷ്യൻ ഒാപണിൽ സിന്ധു സെമിയിൽ
text_fieldsbookmark_border
ജകാർത്ത: ഇത്തവണ ജപ്പാെൻറ നൊസോമി ഒകുഹാരയെ കണ്ടപ്പോൾ സിന്ധു കളി മറന്നില്ല. വനിത സി ംഗ്ൾസ് കോർട്ടിലെ ചിരവൈരികളുടെ പോരാട്ടമായി മാറിയ ഇന്തോനേഷ്യൻ ഒാപൺ ബാഡ്മി ൻറൺ ക്വാർട്ടർ ഫൈനലിൽ ജപ്പാൻ വെല്ലുവിളിയെ അനായാസം മറികടന്ന പി.വി. സിന്ധു സെമിയിൽ. മൂന്നാം സീഡായ ഒകുഹാരയെ 21-14, 21-7നാണ് അഞ്ചാം സീഡായ സിന്ധു വീഴ്ത്തിയത്. അധികം വിയർപ്പൊഴുക്കാതെ 44 മിനിറ്റിനകം സിന്ധു മത്സരം അവസാനിപ്പിച്ചു. രണ്ടാം സീഡായ ചൈനയുടെ ചെൻ യൂ ഫെയ് ആണ് സെമിയിൽ സിന്ധുവിെൻറ എതിരാളി.
തുടക്കം മുതൽ ഒടുക്കം വരെ ജപ്പാൻ താരത്തിനെതിരെ മേധാവിത്വം സ്ഥാപിച്ചായിരുന്നു സിന്ധുവിെൻറ വിജയം. ആദ്യ ഗെയിമിൽ തുടർച്ചയായി നാലു പോയൻറ് നേടി 10-6ലെത്തിയ ഇന്ത്യൻ താരത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. രണ്ടാം ഗെയിമിൽ കളി കൂടുതൽ അനായാസമായി. േകാർട്ട് നിറയെ ഒാടിക്കളിച്ച് ക്രോസ്കോർട്ടുകൾ ഉതിർക്കുന്ന ഒകുഹാരക്ക് ഒരിക്കൽ പോലും മേധാവിത്വം നേടാനുമായില്ല. ടൂർണമെൻറിൽ അവശേഷിക്കുന്ന ഏക ഇന്ത്യൻ താരമാണ് സിന്ധു.
തുടക്കം മുതൽ ഒടുക്കം വരെ ജപ്പാൻ താരത്തിനെതിരെ മേധാവിത്വം സ്ഥാപിച്ചായിരുന്നു സിന്ധുവിെൻറ വിജയം. ആദ്യ ഗെയിമിൽ തുടർച്ചയായി നാലു പോയൻറ് നേടി 10-6ലെത്തിയ ഇന്ത്യൻ താരത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. രണ്ടാം ഗെയിമിൽ കളി കൂടുതൽ അനായാസമായി. േകാർട്ട് നിറയെ ഒാടിക്കളിച്ച് ക്രോസ്കോർട്ടുകൾ ഉതിർക്കുന്ന ഒകുഹാരക്ക് ഒരിക്കൽ പോലും മേധാവിത്വം നേടാനുമായില്ല. ടൂർണമെൻറിൽ അവശേഷിക്കുന്ന ഏക ഇന്ത്യൻ താരമാണ് സിന്ധു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
